Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഞങ്ങള്‍ക്ക് പുച്ഛമാണ് സര്‍ക്കാരേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2018, 03:26 am IST
in Vicharam

അങ്ങനെ സുപ്രീംകോടതിയുടെ ഉത്തരവ് വന്നിരിക്കുന്നു. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച മുന്‍ ഉത്തരവ് പുനഃപരിശോധിക്കും. അതിനര്‍ഥം, പുനഃപരിശോധിക്കേണ്ടതായി എന്തോ ആദ്യ വിധിയില്‍ ഉണ്ടായിരുന്നു എന്നല്ലേ? അപ്പോള്‍ പിന്നെ ഇവിടത്തെ സര്‍ക്കാര്‍ ഇതുവരെ കാണിച്ചുകൂട്ടിയതിനൊക്കെ ഭക്തജനങ്ങളോട് എന്തു ന്യായം പറയും? ജീവനും നീതിക്കും മര്യാദകള്‍ക്കും സുരക്ഷക്കും ഇടമില്ലാത്ത സംസ്ഥാനമായി മാറുകയാണ് നമ്മുടെ കേരളം. അതിന്റെ പുതിയ തെളിവുകളാണ് ശബരിമല വിഷയത്തില്‍ കണ്ട പോലീസിന്റെ നരനായാട്ടും അതിനെല്ലാം ചുക്കാന്‍ പിടിക്കുന്ന ഇടതുപക്ഷ ജനാതിപത്യ മുന്നണിയും. ഒരു സാധാരണ സ്ത്രീ എന്ന നിലയില്‍ കേരളത്തിലെ ഇടതു ഭരണത്തോട് പുച്ഛമാണ് തോന്നുന്നത്. 

വിശ്വാസികളുടെ വികാരം മാനിക്കാത്ത സര്‍ക്കാര്‍, പോലീസിനെ ഉപയോഗിച്ച് ശബരിമലയില്‍ ഇതുവരെ കാട്ടികൂട്ടിയ അവകാശലംഘനങ്ങള്‍ പരിഹാസ്യവും മ്ലേച്ഛവുമായിരുന്നു. ജീവനും സ്വത്തിനും മാനത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ കുടിവെള്ളവും ഭക്ഷണവും മുടക്കിയതും, വിശ്രമിക്കുന്നതിനും ശൗചാലയങ്ങള്‍ പൂട്ടിയതും എന്തിനുവേണ്ടിയായിരുന്നു? ഇതു ഫാസിസ്റ്റ് ഭരണകാലഘട്ടത്തെ പുനരാവിഷ്‌കരിക്കുന്നതിന് സമമല്ലേ? സുപ്രീംകോടതി വിധിയുടെ മറവില്‍ നിരീശ്വരവാദികള്‍ക്കും, ആചാരാനുഷ്ടാനങ്ങളുടെ മൂല്യമറിയാത്ത യുക്തിവാദികള്‍ക്കും കുടപിടിച്ച് ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാമെന്ന് മോഹിച്ചിട്ടാണോ? അവിടെ വിദേശീയര്‍ക്കും മറ്റും ശാരീരീക ഉല്ലാസത്തിനുള്ള സൗധങ്ങള്‍ ഉയര്‍ത്തി അതില്‍നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ കൈയ്യിട്ട്‌വാരി കീശ വീര്‍പ്പിക്കാമെന്നു വിചാരിച്ചിട്ടാണോ? ഇതൊക്കെ എന്തുകൊണ്ടാണ് നിങ്ങള്‍ മറ്റു മതവിഭാഗങ്ങളോട് കാണിക്കാത്തത്? അവരുടെയൊക്കെ ആസ്ഥാനങ്ങളും ഭരണകേന്ദ്രങ്ങളും അങ്ങ് വത്തിക്കാനിലും മക്കയിലുമൊക്കായായതാണ് കാരണം, അല്ലാതെ വോട്ടുബാങ്കല്ല എന്ന ചിലരുടെ വാദങ്ങള്‍ അരിയാഹാരം കഴിക്കുന്ന കേരളീയര്‍ക്ക് മനസിലാകാതെ വരുമോ?  

ആര്‍ഷസംസ്‌കാരത്തെയും ആചാരാനുഷ്ടാനങ്ങളേയും ആവശ്യമുള്ള ഘട്ടങ്ങളില്‍ പുനരുദ്ധരിച്ച് മാറ്റങ്ങള്‍ക്കനുകൂലമാക്കി സംരക്ഷിച്ചുകൊണ്ട് വിശ്വാസങ്ങളിലൂന്നി ജീവിക്കുന്ന ഹിന്ദുജനതയെ ശബരിമലയുടെ പേരില്‍ ചവിട്ടിമെതിക്കാമെന്ന് വ്യാമോഹിക്കരുത്. സോഷ്യലിസം, കമ്മ്യൂണിസം എന്നൊക്കെ പറഞ്ഞുനടക്കുന്നവര്‍ക്ക് യഥാര്‍ത്ഥ സോഷ്യലിസവും കമ്മ്യൂണിസവും എന്താണെന്നെറിയാമോ? ജനദ്രോഹമാണോ നിങ്ങളുടെ സോഷ്യലിസം? പല പോലീസ് സ്റ്റേഷനുകളും ജനമൈത്രിയാണത്രെ.

ഒരുസംശയം, സ്റ്റേഷന്‍മാത്രം ജനമൈത്രിയായാല്‍ മതിയോ? അവിടെ ജോലിചെയ്യുന്ന പോലീസുകാരുടെ മനസും പെരുമാറ്റവും കൂടി ജനമൈത്രിക്കനുസൃതമാക്കേണ്ടേ? ശ്രീജിത്തും വിഷ്ണുവും ഉദയകുമാറും സനലും തുടങ്ങി എത്ര പേരാണ് ഇവരുടെയൊക്കെ  കയ്യില്‍ ജീവന്‍ വെടിഞ്ഞത്. ഇവരുടെ ഉറ്റവരുടേയും സുഹൃത്തുക്കളുടേയും കണ്ണീരിനും വേദനയ്‌ക്കും എന്ത് പകരം കൊടുത്താലാണ് മതിയാവുക? അധികാര ഗര്‍വ്വില്‍ നഷ്ടപ്പെടുത്തിയ ഈ ജീവനുകള്‍ മാതാപിതാക്കളുടെ ചോരയും നീരും ഉറഞ്ഞുണ്ടായ കണ്‍മണികാളാണെന്നും, അവര്‍ക്കും ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും ഓര്‍ക്കാത്തതെന്തേ? 

എന്തിനും പോന്ന പാര്‍ട്ടിയുണ്ടല്ലോ. കക്കാം, കയ്യുംകാലും വെട്ടാം, പീഡിപ്പിക്കാം, കൊലപ്പെടുത്താം. എല്ലാം പാര്‍ട്ടി നോക്കിക്കൊളളും. ഇതിന്റെ മറ്റൊരു പതിപ്പ് തന്നെയല്ലേ ശബരിമലയില്‍ ദൃശ്യമായത്. എത്ര ഭക്തരെയാണ് തല്ലിച്ചതച്ചത്, എത്ര വാഹനങ്ങളാണ് നശിപ്പിച്ചത്? എന്നിട്ടും തോറ്റു എന്നറിഞ്ഞപ്പോള്‍, സമാധാനപരമായി നാമജപം നടത്തിയ അമ്മമാരെയും അയ്യപ്പഭക്തരെയും അറസ്റ്റ് ചെയ്ത് കേസെടുത്തു. നാണമില്ലേ മുഖ്യമന്ത്രിക്ക്? കാര്യസാധ്യത്തിനായി മുന്നില്‍ വരുന്ന എന്തിനേയും ഉന്മൂലനം ചെയ്തുകൊണ്ടുള്ള മുന്നോട്ടുപോക്ക് എന്ന സിദ്ധാന്തം പൊളിച്ചെഴുതിയില്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടമാകുന്നത് അധികാരം മാത്രമാവില്ല എന്നോര്‍ത്താല്‍ നന്ന്. 

പ്രളയത്തിന്റെ ഭീകരതയില്‍ നിന്നു ശാരീരീകവും മാനസികവുമായി മുക്തി നേടാത്ത അനേകം പേര്‍  കേരളത്തില്‍ ജീവിക്കുന്നുണ്ടെന്നതു മുഖ്യമന്ത്രി മനഃപൂര്‍വ്വം മറന്നതുപോലെ തോന്നുന്നു. അവര്‍ക്കായി ലഭിച്ച സഹായങ്ങളും പണവും ഇപ്പോള്‍ എന്തവസ്ഥയിലാണെന്നും, ഇനിയെന്താകുമെന്നും ഊഹിക്കാവുന്നതേയുള്ളൂ. കണ്ണീരുണങ്ങാത്ത പലകുടുംബങ്ങളുടേയും ശാപങ്ങള്‍ താങ്ങാന്‍ നിങ്ങളുടെ പാര്‍ട്ടിക്കോ മന്ത്രിമാര്‍ക്കോ കഴിയില്ല. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക അവസ്ഥയെ ഇത്രത്തോളം എത്തിച്ച സിപിഎമ്മിനോട് ഈ നാട്ടിലെ സ്ത്രീകള്‍ ഒരു സന്ധിക്കും തയ്യാറാവുകയുമില്ല.

എന്തിനും കേന്ദ്രത്തെ കുറ്റം പറയുന്ന പിണറായി ഭരണത്തിന്, വേര്‍തിരിവ് കാണിക്കാതെ, പാവപ്പെട്ട ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും നല്ലകാര്യം ചെയ്തതായി പറയാന്‍ കഴിയുമോ? ഒരുദാഹരണമെങ്കിലും കാണിച്ചുതരാന്‍ കഴിയുമോ? ഇല്ല. നിങ്ങളുടെ പാര്‍ട്ടിയുടെയും അനുഭാവികളുടേയും ക്രൂരമായ നിലപാടുകള്‍ കഴിഞ്ഞ പ്രളയസമയത്ത് കേരളം അനുഭവിച്ചറിഞ്ഞതാണ്. വിദേശത്തുനിന്നടക്കം വന്ന സഹായങ്ങള്‍ നാണമില്ലാതെ വീതിച്ചെടുക്കാനും മോഷ്ടിക്കാനും ഈ പാര്‍ട്ടിക്കാര്‍ക്കേ കഴിയൂ. 

കൈമുതലായ അക്രമരാഷ്‌ട്രീയത്തിനുവേണ്ടി ആഭ്യന്തര വകുപ്പ്തന്നെ കൈപ്പിടിയിലൊതുക്കി ഏറ്റവും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കുത്തിനിറച്ച് നടത്തുന്ന ഭരണം വന്‍ പരാജയം തന്നെയാണ്. കൈക്കൂലി, കള്ളക്കടത്ത്, മനുഷ്യക്കടത്ത്, ആഭിചാരം, ഒളിപ്പോര് എന്നിങ്ങനെ പോകുന്നു പൊലീസ് ഏമാന്‍മാരുടെ സേവനങ്ങള്‍. ഇത്തരമൊരു ഭരണത്തിന്‍ കീഴില്‍ ജീവിക്കേണ്ടിവരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഖം തോന്നുന്നു. ജനങ്ങളെ പലരീതിയില്‍ തരംതിരിച്ച് വര്‍ഗ്ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്ന സിപിഎം കണ്ടില്ലേ ശബരിമല വിഷയത്തില്‍ കേരളം ഒന്നായത്? പാര്‍ട്ടിയുടേയോ ജാതിയുടേയോ കൊടിയുടേയോ നിറം നോക്കാതെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി പ്രക്ഷോഭത്തിനിറങ്ങിയ എല്ലാവര്‍ക്കും വിനീതമായ നമസ്‌കാരം. 

സാമാന്യ ബോധമുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാടുകള്‍ തിരുത്താന്‍ ഇനിയെങ്കിലും തയ്യാറാകണം. അല്ലാത്തപക്ഷം അധികാര കസേരയില്‍നിന്നു മാറണം. അഹങ്കാരവും അധികാര ഗര്‍വ്വും ധാര്‍ഷ്ട്യവും മാറ്റിനിര്‍ത്തി നോക്കിയാല്‍ താങ്കള്‍ക്കു മനസിലാകും ഒരു നേതാവ് എങ്ങനെയാകണം, ഭരണ സംവിധാനം എങ്ങനെയാവണം, എന്തിനുവേണ്ടിയാവണം എന്നൊക്കെ. അതിനുള്ള സൗമനസ്യം കാണിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.