കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്നും പിന്മാറില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ഇതോടെ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ മൂന്നിലേക്ക് മാറ്റി വച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ വിജയ പ്രതീക്ഷയോടുകൂടിയാണ് സുരേന്ദ്രന് മത്സരിക്കാനിറങ്ങിയത്. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അബ്ദുള്‍ റസാഖിനോട് വെറും 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന് പരാജയപ്പെടുന്നത്. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ വ്യാപക കള്ള വോട്ടു നടന്നു എന്ന് കാട്ടി സുരേന്ദ്രന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എതിര്‍കക്ഷിയായ മഞ്ചേശ്വരം എംഎല്‍എ പി.ബി അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തില്‍ കേസുമായി മുന്നോട്ടു പോകണോ എന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു.
ഈ വിഷയത്തില്‍ തന്റെ നിലപാട് കോടതിയില്‍ വ്യക്തമാക്കിയിരിക്കുകയാണ് കെ സുരേന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: