Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ന് നിര്‍ണായക ദിനം; പട്ടേലിന്റെ ത്യാഗങ്ങളെ മറക്കാനാവില്ല – മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2018, 12:15 pm IST
in India

അഹമ്മദാബാദ്: രാജ്യത്ത് എല്ലാവരും ഒത്തൊരുമയോടെ ജീവിക്കുന്നതിന്റെ പ്രധാന കാരണം സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ രാജ്യം ഇന്നത്തെ നിലയിലെത്തുന്നതില്‍ പട്ടേല്‍ നല്‍കിയ സംഭാവനകള്‍ ചെറുതല്ല. സ്വാതന്ത്ര്യത്തിന് ശേഷം അദ്ദേഹം നടത്തിയ പ്രയത്‌നങ്ങളാണ് ഇന്ന് കാണുന്ന ഇന്ത്യ. അദ്ദേഹം നല്‍കിയ നിരവധി സംഭാവനകളുടെ പേരിലാണ് നാം പട്ടേലിനെ എല്ലായ്‌പ്പോഴും ഓര്‍ക്കുന്നത്. അദ്ദേഹത്തിന്റെ ത്യാഗങ്ങളെ നമുക്കൊരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സര്‍ദാര്‍ പട്ടേലിന്റെ 143ാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഏകതാ ശില്‍പ്പം രാജ്യത്തിന്റെ ഒത്തൊരുമയേയാണ് സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.  സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷികദിനമായ ഇന്ന് രാജ്യമെങ്ങും രാഷ്‌ട്രീയ ഏകത ദിവസ് ആയി ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി നടത്തിയ റണ്‍ ഫോര്‍ യൂണിറ്റിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. 

ഇന്നത്തെ ദിവസം ഇന്ത്യന്‍ ചരിത്രത്തിലെ ഒരു നിര്‍ണായക ദിനമാണ്. ഈ ദിവസത്തെ ചടങ്ങുകളെ ചരിത്രത്തില്‍ നിന്ന് മായ്ച് കളയുക എന്നത് ബുദ്ധിമുട്ടാണ്. പട്ടേലിനെ പോലെ ഒരു മഹദ് വ്യക്തിക്ക് ഇത്തരത്തിലൊരു ആദരം അര്‍പ്പിക്കാന്‍ സാധിക്കുന്നത് ഞാനെന്റെ ഭാഗ്യമായിട്ടാണ് കരുതുന്നത്. ഈ പദ്ധതിയെ കുറിച്ച് സ്വപ്‌നം കാണുന്ന സമയത്ത് ഞാന്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്നോ ഇത് അനാച്ഛാദനം ചെയ്യാന്‍ സാധിക്കുമെന്നോ ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും മോദി പറഞ്ഞു.

വൈവിധ്യങ്ങളാണ് ഇന്ത്യയുടെ പ്രത്യേകത. ഇന്ത്യ പോലെ വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഒരു രാജ്യം ഒരുമയോടെ ഇരിക്കില്ലെന്ന് നിരവധി പേരാണ് വിശ്വസിച്ചത്. വൈവിധ്യം നമ്മുടെ ബലഹീനതയാണെന്ന് അവര്‍ കരുതി. എന്നാല്‍ ഈ വൈവിധ്യങ്ങളാണ് നമ്മുടെ ഏറ്റവും വലിയ കരുത്തെന്ന് പട്ടേല്‍ നമുക്ക് കാണിച്ചു തന്നു. അദ്ദേഹത്തിന്റെ പാതയാണ് നമ്മുടെ രാജ്യം ഇന്ന് പിന്തുടര്‍ന്നത്. ഇന്ന് ലോകത്തിന്റെ മുന്നില്‍ ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക-തന്ത്രപ്രധാന ശക്തിയായി നില്‍ക്കുന്നതും ആ വഴികളിലൂടെ സഞ്ചരിച്ചത് കൊണ്ടാണ്.

കച്ച് മുതല്‍ കൊഹിമ വരെയും, കാര്‍ഗില്‍ മുതല്‍ കന്യാകുമാരി വരെയും നമ്മള്‍ക്ക് ഇന്ന് സഞ്ചരിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് പട്ടേല്‍ കാരണമാണ്. ഗിര്‍ വനങ്ങളിലും, സോമ്‌നാഥ് ക്ഷേത്രത്തിലും ഹൈദരാബാദിലെ ചാര്‍മിനാറിലുമൊക്കെ സ്വാതന്ത്ര്യത്തോടെ പോകാന്‍ സാധിക്കുന്നത് പട്ടേലിന്റെ പ്രയത്‌നഫലമായാണ്. സിവില്‍ സര്‍വീസ് പോലെയുള്ള ഭരണനിര്‍വഹണ സംവിധാനങ്ങള്‍ക്ക് കൃത്യമായ രൂപരേഖ നല്‍കി. സ്ത്രീകളെ രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനും സര്‍ദാര്‍ പട്ടേല്‍ വഹിച്ച പങ്ക് ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഒരുമയെയാണ് ഈ ചടങ്ങുകളെല്ലാം കാണിക്കുന്നത്. ഗുജറാത്തിലെ ജനങ്ങളോടും ഞാന്‍ ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുകയാണ്. പ്രതിമയുടെ നിര്‍മാണത്തിന് വേണ്ടി മണ്ണ് നല്‍കാന്‍ തയാറായ കര്‍ഷകര്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന് കര്‍ഷകര്‍ ഇതിന്റെ നിര്‍മാണത്തിലേക്ക് മണ്ണ് നല്‍കാന്‍ തയാറായി. ഇതിന്റെ നിര്‍മാണ പുരോഗതിയില്‍ അവര്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ ഇവിടേക്കെത്തുകയും അദ്ദേഹത്തെ എല്ലായ്‌പ്പോഴും ഓര്‍മിക്കുകയും ചെയ്യും.  വലിയൊരു മനുഷ്യനോടുള്ള ആദരമാണ് ഈ പ്രതിമ. ഇതിന് രാഷ്‌ട്രീയനിറം നല്‍കിയപ്പോള്‍ താന്‍ അമ്പരന്നു പോയെന്നും, ഒരു വലിയ തെറ്റ് ചെയ്തു എന്ന മട്ടിലായിരുന്നു ചിലര്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

World

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

പുതിയ വാര്‍ത്തകള്‍

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.