കൊച്ചി: അറിവിന്റെയും അക്ഷരത്തിന്റേയും ലോകത്തേക്ക് കുരുന്നുകള്‍. ക്ഷേത്രങ്ങളിലും ആശ്രമ ങ്ങളിലും മറ്റ് സാംസ്കാരിക സ്ഥാപനങ്ങളിലുമായി നൂറുകണക്കിന് പിഞ്ചുകുട്ടികളാണ് വിജയദിശമിദിനമായ ഇന്ന് അക്ഷരങ്ങളുടെ മധുരം നുകര്‍ന്ന് അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ചത്.
സ്വര്‍ണ്ണമോതിരത്താല്‍ നാവിലും കുരുന്നു കൈകളാല്‍ അരിയിലും ആദ്യാക്ഷരങ്ങള്‍ ആചാര്യന്മാര് പകര്‍ന്നു നല്കിയപ്പോള് ചിരിച്ചും ചിണുങ്ങിയും കുരുന്നുകള്‍ അറിവിനെ ആവാഹിച്ചു. സരസ്വതി മന്ത്രജപത്തില്‍ മുഖരിതമായ ക്ഷേത്രങ്ങളില്‍ വാഗ്ദേവതയുടെ കടാക്ഷത്തിനായി ആയിരങ്ങളാണ് ദര്‍ശനം നടത്തിയത്. ഭഗവത് സന്നിധിയില്‍ പൂജവെച്ച പുസ്തകങ്ങളും പഠനോപകരണങ്ങളും തിരികെ വാങ്ങി വാഗ്ദേവതയെ വന്ദിച്ച് ക്ഷേത്രങ്ങളില്‍ ഒരുക്കിയിരുന്ന പ്രസാദവും സ്വീകരിച്ചാണ് ഏവരും മടങ്ങിയത്.
എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേരാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത് .കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിച്ചു വരുകയാണ് . പനച്ചിക്കാട് ദേവീക്ഷേത്രമടക്കം വിവിധ ക്ഷേത്രങ്ങളില്‍ ആയിരകണക്കിന് കുട്ടികള്‍ ഇന്ന് ആദ്യാക്ഷരം കുറിക്കും .രാവിലെ അഞ്ച് മണിയോടെ വിവിധ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു .
ചോറ്റാനിക്കര ദേവീക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരൂര്‍ തുഞ്ചന്‍ പറമ്പ്, തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം എന്നിവിടങ്ങളിലായി നൂറു കണക്കിന് കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: