ഇരിട്ടി: മട്ടന്നൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന വാഹനപ്പെരുപ്പത്തിന്റെ പാശ്ചാത്തലം കണക്കിലെടുത്ത് മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെന്റ് യൂണിറ്റ് മട്ടന്നൂരില്‍ ആരംഭിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു. ഇരിട്ടി താലൂക്കിനായി അനുവദിച്ച ജോയന്റ് ആര്‍ടി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോട്ടോര്‍ വാഹന രംഗത്ത് അപകടങ്ങള്‍ കുറക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് സംസ്ഥാനത്ത് ജില്ലാ തലത്തില്‍ നടപ്പിലാക്കുന്ന സേഫ്കേരള പദ്ധതിയുടെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ് അനുവദിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നാല്പത്തിയൊന്നായിരത്തോളം അപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്തത്. റോഡ് പരിശോധനയ്ക്ക് ഉദ്യേഗസ്ഥര്‍ കാര്യക്ഷമമായി ഇടപെടുമ്പോഴാകട്ടെ വ്യാപക ആക്ഷേപങ്ങള്‍ക്കും ഇടവരുത്തുന്നു. ഈ സാഹചര്യം ഒഴിവാക്കന്‍ ഓട്ടോമാറ്റിക്ക് ക്യാമറ സംവിധാനം ഏര്‍പ്പെടുത്തി ശിക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വികരിക്കും. അപകടങ്ങള്‍ കുറക്കുകയെന്നത് വകുപ്പിന്റെ മാത്രം അഭിമാനപ്രശ്നമല്ല.മാനുഷികധര്‍മ്മം കൂടിയാണ്. മോട്ടോര്‍ വാഹന നിയമം കാര്യക്ഷമമാക്കാന്‍ ജനകീയ സഹകരണം അനിവാര്യമാണ്. െ്രെഡവിംങ് പരിശീലനം കാര്യക്ഷമമാക്കുന്നതിന് ഓട്ടോമാറ്റിക്ക് െ്രെഡവിംങ് ടെസ്റ്റ് സെന്റര്‍ സംസ്ഥാനത്ത് 4 കേന്ദ്രങ്ങളില്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. സ്ഥലം ലഭിക്കുന്ന മുറക്ക് കുടുതല്‍ സ്ഥലങ്ങളിലേക്ക് സെന്റര്‍ സ്ഥാപിക്കും. ഓഫിസില്‍ വരാതെ തന്നെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി വകുപ്പിന്റെ ഇരുപതോളം സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ സണ്ണിജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, നഗരസഭാ ചെയര്മാന് പി.പി.അശോകന്, മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അനിതാ വേണു ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് എന്‍.ടി.റോസമ്മ എന്നിവര്‍ പ്രസംഗിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ.പത്മകുമാര്‍ സ്വാഗതവും കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എം.മനോഹരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: