ഇരിട്ടി: യുവാക്കള്‍ക്കിടയില്‍ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗം കൂടിവവരുന്ന ഇരിട്ടിയുടെ മലയോര മേഖലകളില്‍ എക്സൈസ് സംഘം നിതാന്ത ജാഗ്രതയില്‍. ഇതിനായി വലവിരിച്ച എക്സൈസ് സംഘത്തിന്റെ വലയില്‍ ഏഴ് മാസത്തിനിടെ കുടുങ്ങിയത് 48 മയക്കുമരുന്നുകള്‍. ഇതോടൊപ്പം 48 അബ്കാരിക്കേസുകളും 160 കോട്ട്പ (പുകയില) കേസുകളും.
എംഡിഎം എന്ന മാരക മയക്കുമരുന്നിനെക്കൂടാതെ ന്യൂ ജനറേഷന് മയക്ക് മരുന്നുകളായ എല്‍ എസ് ഡി സ്റ്റാമ്പ്, ട്രമഡോള്‍, നൈട്രസപാം, സ്പാസ്മോ പ്രോക്സിവോണ്‍ തുടങ്ങിയ ഗുളികകളും ഇക്കൂട്ടത്തില്‍ പെടും. ഇത് കൂടാതെ 25 ലിറ്റര്‍ ചാരായം, 200 ലിറ്റര്‍ വാഷ്, 159 ലിറ്റര്‍ മാഹിമദ്യം, 8 ലിറ്റര്‍ കര്‍ണ്ണാടക മദ്യം, 3.5 ക്വിന്റല്‍ പുകയില ഉല്‍പ്പന്നങ്ങള്‍, 8.5 കിലോ കഞ്ചാവ് , 4 കഞ്ചാവ് ചെടികള്‍ എന്നിവയും പിടികൂടി. പിടികൂടിയ മയക്കുമരുന്ന് ഗുളികകളുടെ 310 ഗ്രാമാണ് .
ഈ കേസുകളിലുള്ള പ്രതികളെല്ലാം 18 നും 30 നും ഇടയിലുള്ളചെറുപ്പക്കാരാണ് എന്നതാണ് ഏറ്റവും ഭീതിജനകമായ വസ്തുത. അബ്കാരി , മയക്കുമരുന്ന് കേസുകളില്‍ 75 പേര് അറസ്റ്റിലാവുകയും ഇതില്‍ മിക്ക കേസുകളിലും പ്രതികള്‍ ശിക്കപ്പെടുകയും ചെയ്തു. കര്‍ണ്ണാടക അതിര്‍ത്തി പങ്കിടുന്ന പ്രദേശം എന്ന നിലയില്‍ വീരാജ്പേട്ട, മൈസൂര്‍, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ നിന്നുമാണ് ഇത്തരം മയക്കുമരുന്നുകളൊക്കെ ഇവിടെ എത്തിച്ചേരുന്നത്.
എക്സൈസ് വകുപ്പിന്റെ സ്െ്രെടക്കിങ്ങ് ഫോര്‍സിന്റെ ഭാഗമായി ഓരോ സര്‍ക്കിള്‍ കേന്ദ്രീകരിച്ചു 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം, വ്യാജ മദ്യ, ലഹരി ഒഴുക്ക് തടയുന്നതിന് അതിര്‍ത്തികളിലും മറ്റ് തന്ത്രപ്രധാന മേഖലകളിലും പോലീസ്, വനം വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത റെയ്ഡ് എന്നിവ നടത്തി വരുന്നുണ്ട്.
ഇത് കൂടാതെ കേരള സര്‍ക്കാരിന്റെ വിമുക്തി ലഹരി വിരുദ്ധ മിഷന്റെ ഭാഗമായി നാടകം, ഫ്ലാഷ് മോബ്, ഡെമോണ്‍ ഡിമോളിഷ്, റാലികള്‍, ക്ലാസുകള്‍, തുടങ്ങി വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ ഇരിട്ടി റെയിഞ്ചിലെ കോളനി ഉള്‍പ്പെടുന്ന എല്ലാ ഭാഗങ്ങളിലും നടത്തിയും പ്രളയബാധിത ഭാഗങ്ങളില്‍ സ്കൂള്‍, കോളേജ്, എന്‍എസ്എസ്, പ്രാദേശിക ക്ലബ്ബുകള്‍, സാംസ്കാരിക സ്ഥാപനങ്ങളുമായി ചേര്‍ന്ന് റോഡ് കര്‍മ്മരംഗത്ത് ഇറങ്ങിയും സേവനത്തിന്റെ ഉത്തമ മാതൃക കാട്ടുകയാണ് ഇരിട്ടി എക്സൈസ് ലഹരിക്കെതിരെയുള്ള മുനിസിപ്പല്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ജനകീയ കമ്മറ്റി വിളിച്ചു ചേര്‍ത്തതിന് ശേഷം കിട്ടിയ പരാതികളില്‍ ഉളിയില്‍ ഭാഗത്ത് കൊണ്ടു പോവുകയായിരുന്ന 2 കിന്റല്‍ പുകയില ഉല്‍പ്പന്നങ്ങളും റിനോള്‍ട്ട് ഡസ്റ്റര്കാറും മുഹമ്മദ് അജ്മല്‍, പി.കെ.അന്‍ഷാദ് എന്നിവരെയും പിടികൂടി അറസ്റ്റ് ചെയ്തിരുന്നു. ഇരിട്ടി പട്ടണത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന സലാം, ബിപിന്‍ ജോസഫ് എന്നിവരെയും ജബ്ബാര്‍കടവ് ഭാഗത്ത് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന ബിനുവിനെയും പിടികൂടിയത് കഴിഞ്ഞ ആഴ്ചയാണ്. ഇതിനിടെ ആറളം, ചതിരൂര്മേഖലയില് നടത്തിയ റെയ്ഡില്‍ 300 ലിറ്റര്‍ വാഷും വാഷ് ഉപകരണങ്ങളും പിടികൂടി നശിപ്പിച്ചു. ബുധനാഴ്ച പുന്നാട് ഭാഗത്ത് മദ്യ വില്‍പ്പന നടത്തിയിരുന്ന എളമ്പിലാന്‍ ഗോപാലന് എന്നയാളെ വില്‍പ്പന നടത്തിക്കൊണ്ടിരിക്കേ പിടികൂടാന്‍ എക്സൈസ് സംഘത്തിനായി.
എന്നാല്‍ അനുദിനം വികസിച്ചുവരുന്ന ഇരിട്ടി നഗരസഭയില്‍ സ്വന്തമായി ഒരു കെട്ടിടം പോലുമില്ലാതെ പരിമിതമായ സൗകര്യം മാത്രമുള്ള വാടകക്കെട്ടിടത്തില്‍ വീര്‍പ്പുമുട്ടലുകളോടെ പ്രവര്‍ത്തിക്കുകയാണ് ഇരിട്ടി എക്സൈസ് റേഞ്ച് ഓഫീസ്. നാല് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതും മറ്റൊരു സംസ്ഥാനത്തിന്റെ അതിര്‍ത്തി പങ്കിടുന്നതുമായ തന്ത്രപ്രധാന മേഖലകളുടെ ചുമതല വഹിക്കുമ്പോഴും വേണ്ടത്ര ജീവനക്കാരില്ലാതെ മികച്ച പ്രവര്‍ത്തനമാണ് ഇരിട്ടി എക്സൈസ് റേഞ്ച് കാഴ്ചവെക്കുന്നതെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ഏഴുമാസത്തെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ മനസ്സിലാവുക.
എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്ത്വത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.പി.ദിനേശന്, പ്രിവന്റീവ് ഓഫീസര്‍മാരായ ടി.കെ.വിനോദന്‍, ഒ.അബ്ദുല്‍ നിസാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.വിജയന്, ബാബു, ഫ്രാന്‍സിസ്, കെ.കെ.ബിജു, വി.കെ.അനില്‍ കുമാര്‍, പി.കെ.സജേഷ്, വി.ശ്രീനിവാസന്, െ്രെഡവര്‍ അന്‍വര്‍ എന്നിവരാണ് ഇരിട്ടി എക്സൈസ് സംഘത്തില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: