തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന്. എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി കിയാല്‍ അധികൃതര്‍ അറിയിച്ചു. 24 ചെക്ക് ഇന്‍ കൗണ്ടറുകളും 32 ഇമിഗ്രേഷന്‍ കൗണ്ടറുകളും സജ്ജമായിട്ടുണ്ട്.
വിമാനത്താവളത്തിന്റെ 3,050 മീറ്റര്‍ റണ്‍വേ 4,000 മീറ്ററാക്കാന്‍ നടപടികള്‍ തുടങ്ങി. കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിന് ലൈസന്‍സ് അനുവദിച്ചത്. സെപ്തംബര്‍ 20, 21 തിയതികളില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചതനുസരിച്ച് ഡിവിഒആര്‍ അടിസ്ഥാനമായുള്ള ഫ്ളൈറ്റ് ട്രയല്‍ ഡിജിസിഎ എയര്‍ ഇന്ത്യാ എക്സ്പ്രസും ഇന്‍ഡിഗോയും വിജയകരമായി നടത്തിയിരുന്നു.
റണ്‍വേയും എയര്‍സൈഡ് വര്‍ക്കുകളും ഉള്‍പ്പെട്ട 694 കോടി രൂപയുടെ ഇപിസി കോണ്‍ട്രാക്ട് ജോലികളും 498 കോടി രൂപയുടെ ടെര്‍മിനല്‍ ബില്‍ഡിംഗും അതിനോടനുബന്ധിച്ച സിറ്റി സൈഡ് നിര്‍മാണ ജോലികളും ടെര്‍മിനല്‍ ബില്‍ഡിംഗിനകത്തെ ഡിഎഫ്എംഡി, എച്ച്എച്ച്എംഡി, ഇന്‍ലൈന്‍ എക്സ്റേ മെഷീന്, ബാഗേജ് ഹാന്‍ഡ്ലിംഗ് സിസ്റ്റം, ചെക്ക് ഇന്‍ കൗണ്ടറുകള്‍, എമിഗ്രേഷന്‍ ചെക്ക് പോയിന്റുകള്‍, ലിഫ്റ്റുകള്‍, എസ്കലേറ്ററുകള്‍, പാസഞ്ചര്‍ ബോര്‍ഡിംഗ് ബ്രിഡ്ജ് ജോലികളും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
ബോയിങ് 777 പോലുള്ള വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തിലുണ്ട്. 20 വിമാനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: