കൊച്ചി : സാലറി ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്കാത്തവരുടെ പട്ടിക തയാറാക്കുന്നതെന്തിനെന്ന് ഹൈക്കോടതിയുടെ ചോദ്യം. ഈ പട്ടിക ജീവനക്കാരെ രണ്ട് തട്ടിലാക്കുമെന്നും അവരുടെ ഐക്യം തകര്‍ക്കുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
എന്‍ജിഒ സംഘ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഡിവിഷന് ബെഞ്ച് ഇങ്ങനെ ചോദിച്ചത്. നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍മാര്‍ക്കും വകുപ്പു മേധാവികള്‍ക്കും നിര്‍ദേശം നല്കി ഉത്തരവിറക്കിയിരുന്നു. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ച വകുപ്പുകളേതൊക്കെയെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ഹര്‍ജി പരിഗണിച്ചപ്പോള്‍, കൊച്ചി സിറ്റി പോലീസില്‍ ശമ്പളം നല്കാത്തവരുടെ പട്ടിക തയാറാക്കിയെന്ന് ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഇത്തരം പട്ടിക തയാറാക്കുന്നത,് ശമ്പളം സംഭാവന ചെയ്യാത്ത ജീവനക്കാരോടു പ്രതികാരം ചെയ്യാനാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഈ അവസരത്തിലാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവിനു വിരുദ്ധമായി ഇത്തരമൊരു നടപടി എന്തിനാണെന്ന് ഡിവിഷന് ബെഞ്ച് ചോദിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നല്‍കാനാവില്ലെന്ന് വിസമ്മത പത്രം നല്‍കിയവരുടെ ശമ്പളം പിടിക്കുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കാനാണെന്നും ഇതു വകുപ്പുതല നടപടി മാത്രമാണെന്നും അഡ്വക്കേറ്റ് ജനറല്‍ വിശദീകരിച്ചു. ഇതു പരസ്യപ്പെടുത്തില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഒരു മാതൃകാ തൊഴിലുടമയായി സര്‍ക്കാര്‍ പെരുമാറണമെന്നും നിര്‍ബന്ധപൂര്‍വം പണം വാങ്ങുന്നത് ശരിയല്ലെന്നും ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഹര്‍ജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: