ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. പാക്കിസ്ഥാനെ തകര്‍ത്ത് ഗ്രൂപ്പ്് എയില്‍ ചാമ്പ്യന്മാരായ ഇന്ത്യ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടും. ഇന്ന് അബുദാബിയില്‍
നടക്കുന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാക്കിസ്ഥാന് അഫ്ഗാനിസ്ഥാനെ എതിരിടും.
ഗ്രൂപ്പ് എ യിലെ അവസാന മത്സരത്തില്‍ പന്തും ബാറ്റും കൊണ്ട് പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ ഇന്ത്യക്ക് ബംഗ്ലാദേശിനെ അനായാസം മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കളിക്കാരുടെ പരിക്ക് ഇന്ത്യക്ക് തലവേദനയാണ്്.
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പരിക്കേറ്റ ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ഇനി മത്സരിക്കാനാകില്ല. പരിക്കേറ്റ സ്പിന്നര്‍ അക്ഷര്‍ പട്ടേലും പേസര്‍ ശാര്‍ദുല്‍ താക്കൂറും മത്സരിക്കില്ല.
ആദ്യ മത്സരങ്ങളില്‍ ഹോങ്കോങ്ങിനും പാക്കിസ്ഥാനുമെതിരെ കളിച്ച ഭുവനേശ്വറിന് ഇന്ന് വിശ്രമം നല്‍കിയേക്കും. പകരം ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദിനെ ഉള്‍പ്പെടുത്തിയേക്കും. ഹാര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി എത്തുന്ന ദീപക് ചഹാറിന് ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യതയില്ല.
മനീഷ് പാണ്ഡ്യക്ക് അവസരം ലഭിക്കും. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും മികച്ച ഫോമിലാണ്. ആദ്യ രണ്ട് മത്സരങ്ങളിലും ഇവര്‍ റണ്‍സ്നേടി. അമ്പാട്ടി റായ്ഡുവും ദിനേശ് കാര്‍ത്തിക്കും നന്നായി കളിക്കുന്നുണ്ട്്. ധോണിയുടെ ബാറ്റിങ്ങാണ് പ്രശനം. ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ പൂജ്യത്തിന് ധോണി പുറത്തായി. ധോണിക്ക് ചിലപ്പോള്‍ ബാറ്റിങ്ങില്‍ സ്ഥാനക്കയറ്റം നല്‍കിയേക്കും.
മഷ്റഫ് മൊറാട്സ നയിക്കുന്ന ബംഗ്ലാദേശ് ശക്തമായ ടീമാണ്. മുഷ്ഫിക്കര്‍ റഹിം, ഷാക്കിബ് അല്‍ ഹസന്, മെഹ് മ്മദുള്ള റിയാദ് തുടങ്ങിയവരാണ് ബാറ്റിങ്ങ് ശക്തികേന്ദ്രം.
മുസ്താഫിസുര്‍ റഹ് മാനും റൂബല്‍ ഹുസൈനുമാണ് അവരുടെ പേസ് നിരയെ നയിക്കുന്നത്.
ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാക്കിസ്ഥാന് അബുദാബിയില്‍ അഫ്ഗാനിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയം പിടിക്കാനുള്ള ഒരുക്കത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: