Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വായനക്കാര്‍ക്ക് ക്ലേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2018, 02:29 am IST
in Vicharam

അടുത്തടുത്തുള്ള വാക്യങ്ങള്‍ ഒരേ പദത്തില്‍ അവസാനിക്കുന്നത് വായനക്കാര്‍ക്ക് മടുപ്പുണ്ടാക്കും. നമ്മുടെ മാധ്യമങ്ങളിലും പുസ്തകങ്ങളിലും ഇത്തരം വാക്യങ്ങള്‍ സാധാരണമാണ്. 

ഒരു വാര്‍ത്തയില്‍ നിന്ന് : ”ഇന്ത്യയില്‍ സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. അഹമ്മദാബാദില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഹമ്മദാബാദിലെ ബി.ജെ മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരില്‍ രോഗബാധ കണ്ടെത്തിയത്. 64കാരനിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. 34 വയസ്സുകാരിയിലും 22 വയസ്സുകാരിയായ ഗര്‍ഭിണിയിലുമാണ് തുടര്‍ന്ന് രോഗബാധ കണ്ടെത്തിയത്. പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂവരിലും രോഗബാധ സ്ഥിരീകരിച്ചത്”. 

‘അത്’ എന്ന പദത്തില്‍ അവസാനിക്കുന്ന അഞ്ച് വാക്യങ്ങള്‍. അരോചകമാണ് ഈ ആവര്‍ത്തനം. അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇതൊഴിവാക്കാവുന്നതേയുള്ളു. 

”ഇന്ത്യയില്‍ സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന. അഹമ്മദാബാദിലെ ബി.ജെ മെഡിക്കല്‍ കോളേജില്‍ നടത്തിയ രക്തപരിശോധനയില്‍ മൂന്ന്‌പേരില്‍ രോഗം കണ്ടെത്തി. ആദ്യം 64 കാരനിലും പിന്നീട് ഗര്‍ഭിണിയടക്കം രണ്ട് സ്ത്രീകളിലും. പനിയെതുടര്‍ന്നാണ് ഇവരുടെ രക്തം പരിശോധിച്ചത്.” (ആവര്‍ത്തനങ്ങളും അനാവശ്യ പദങ്ങളും ഒഴിവാക്കിയിരിക്കുന്നു). 

ചിലര്‍ വാക്യത്തിന് ദൈര്‍ഘ്യം കൂട്ടി വായനക്കാരെ വിഷമിപ്പിക്കും. 

”വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, വിദ്യാഭ്യാസ-സേവന മേഖലകള്‍ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 16 മുതല്‍ നടത്തുന്ന പണിമുടക്കിന്റെ പ്രചാരണം സെപ്തംബര്‍ 16 മുതല്‍ ആരംഭിക്കന്‍ ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്‌റ്റേറ്റ് എംപ്ലോയിസ് ആന്റ് ടീച്ചേഴ്‌സിന്റെയും അധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതിയുടെയും സംയുക്ത ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു”. 

ഇത് രണ്ട് വാക്യങ്ങളാക്കിയാല്‍ വായനക്കാരുടെ ക്ലേശം കുറയും:

”ഒക്ടോബര്‍ 16 മുതല്‍ നടത്തുന്ന പണിമുടക്കിന്റെ പ്രചാരണം സെപ്തംബര്‍ 16ന് ആരംഭിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്‌റ്റേറ്റ് എംപ്ലോയിസ് ആന്റ് ടീച്ചേഴ്‌സിന്റെയും അധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതിയുടെയും സംയുക്ത ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, കുടിശ്ശിക-ക്ഷാമബത്ത അനുവദിക്കുക, വിദ്യാഭ്യാസ മേഖലകള്‍ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.” 

നമ്മള്‍ സംസാരിക്കുന്നത് ചെറിയ വാക്യങ്ങളിലാണ്. എഴുതുമ്പോള്‍ പലരുടെയും വാക്യങ്ങള്‍ക്ക് നീളം കൂടുന്നു. നീളം വല്ലാതെ കൂടിയാല്‍ വായനക്കാരുടെ ഏകാഗ്രത നഷ്ടപ്പെടും. കാര്യം മനസ്സിലാക്കാന്‍ വീണ്ടും വായിക്കേണ്ടിവരും. ”അര്‍ത്ഥം മനസ്സിലാക്കാന്‍ വായനക്കാര്‍ അധ്വാനിക്കേണ്ടിവരുന്ന രീതിയില്‍ എഴുതുന്നവരെ പൊറുപ്പിക്കാന്‍ എനിക്ക് കഴിയില്ല” എന്ന്  സോമര്‍സെറ്റ് മോം പറഞ്ഞത് അതുകൊണ്ടാണ്. 

അനാവശ്യമായ വാക്കുകളും പ്രയോഗങ്ങളുടെ ആവര്‍ത്തനും ഭാഷ ദുര്‍ബലവും അപഹാസ്യവുമാക്കും. 

”ലോകോത്തര ബീച്ചുകളുടെ പട്ടികയില്‍പെട്ട ചെറായി ബീച്ചിന് പേരില്‍ മാത്രം പെരുമ. കാലാനുസൃതമായി അടിസ്ഥാനസൗകര്യങ്ങള്‍ വിപുലപ്പെടുത്താത്തതാണ് ബീച്ചിന്റെ ദുരവസ്ഥയ്‌ക്ക് കാരണം. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ എന്നും പരാധീനതകള്‍ മാത്രമാണ് ബീച്ചിന് പറയാനുള്ളത്. മതിയായ റോഡ്, ആവശ്യത്തിനുള്ള കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യം, സുരക്ഷാക്രമീകരണം, വൈദ്യുതി എന്നിവ എക്കാലത്തും ചെറായി ബീച്ചിന്റെ പരാധീനതകളുടെ ലിസ്റ്റില്‍ തന്നെയാണ്”. 

‘അടിസ്ഥാനസൗകര്യങ്ങളു’ടെയും, ‘പരാധീനതകളു’ടെയും ആവര്‍ത്തനവും ‘പട്ടിക’യും, ‘ലിസ്റ്റു’മെല്ലാം റിപ്പോര്‍ട്ടിനെ മൊത്തത്തില്‍ വികലമാക്കുന്നു. 

”ചതയദിന നാളുകളില്‍ മതമൈത്രിയുടെ വര്‍ണ്ണപ്പകിട്ടുള്ള ഒരധ്യായം കൂടി എഴുതിച്ചേര്‍ക്കാന്‍ തൃക്കാക്കരയപ്പന്റെ തിരുമുറ്റത്ത് ഒരിക്കല്‍ക്കൂടി തിരുവോണ സദ്യ ഒരുങ്ങുന്നു”. 

തിരുവോണ സദ്യ ചതയദിനനാളിലാണോ? ഏതൊക്കെയാണ് ചതയദിന നാളുകള്‍? എഴുതിയയാള്‍ക്ക് മാത്രമേ അറിയൂ.

”സാനിട്ടറിപാഡുകളുടെ ഉപയോഗത്തിലും സംസ്‌കരണത്തിലും നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും പതിവുശീലങ്ങളില്‍ നിന്ന്് മുന്നോട്ടും പിന്നോട്ടും മാറിച്ചിന്തിക്കണമെന്ന് പ്രേരിപ്പിച്ചിരിക്കുകയാണ് കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങള്‍”. 

കൃത്രിമത്വം കൊണ്ട് അര്‍ത്ഥവ്യക്തതയില്ലാതായ വാക്യം. മുന്നോട്ടും പിന്നോട്ടും മാറിച്ചിന്തിക്കണം പോലും! വശങ്ങളിലോട്ടും മാറിചിന്തിക്കാവുന്നതാണ്!

സാനിട്ടറി പാഡുകളുടെ ഉപയോഗത്തിനും സംസ്‌കരണത്തിനും പുതിയ  മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നതാണ് ഇവിടെ വളച്ചുകെട്ടി പറഞ്ഞിരിക്കുന്നത്. 

പിന്‍കുറിപ്പ്: വെള്ളപ്പൊക്കസാഹിത്യത്തില്‍ നിന്ന്: 

” കേരളത്തെ മുഴുവന്‍ പ്രകൃതി വേദനയോടെ പുണര്‍ന്നത് മലയാളികളെ ചിലതൊക്കെ ഓര്‍മ്മപ്പെടുത്താനാകാം”. 

ഓര്‍മ്മപ്പെടുത്തിയതൊന്നും മറക്കാതിരിക്കാം!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.