Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവശക്തി സംഭവനായ വാരണമുഖന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 01:06 am IST
in Samskriti

പാര്‍വതീപരമേശ്വരന്മാരുടെ പുത്രനായ വാരണമുഖനാണ് വിഘ്‌നങ്ങളെ നിവാരണം ചെയ്യുന്ന ഗണപതി. ശത്രുബലത്തെ തടുക്കുന്നവന്‍ എന്നാണ് ‘വാരണ’ ശബ്ദത്തിനര്‍ത്ഥം. അതില്‍ നിന്ന് ആനയെന്നും വാരണപദത്തിന് അര്‍ത്ഥം കിട്ടുന്നു. ചതുരംഗപ്പടയില്‍ ശക്തമായി പ്രതിരോധിക്കുന്ന ദേവത വാരണമുഖനായിരിക്കുന്നതില്‍ സാംഗത്യം ഏറെയുണ്ട്. അതു ഭക്തന് ആത്മവിശ്വാസവും കരുത്തും പകരുന്നു. ഭൂമണ്ഡലത്തില്‍ നാം പരിചയിച്ചിട്ടുള്ള ഏറ്റവും ശക്തനായ ജീവി ആനയാണെന്നതിനു തര്‍ക്കമില്ല. സിംഹക്കൂട്ടങ്ങള്‍ പോലും ആനയുടെ മുന്നില്‍ ഭയന്ന് പിന്തിരിഞ്ഞോടുന്നു. അതിന്റെ ദര്‍ശനം ഭയകലുഷിതമായ ഹൃദയങ്ങളില്‍പ്പോലും ശക്തിയുടെ നവോന്മേഷം പകരും. അങ്ങനെ ദര്‍ശനം കൊണ്ടുതന്നെ ആര്‍ക്കും ആശ്വാസമേകി. പ്രതിബന്ധങ്ങളെ തടുത്തു മുന്നേറാന്‍ വേണ്ടുന്ന ശേഷി ഗജാനനത്വം പകരുന്നു.

വാരണമുഖന്‍ ശിവശക്തി സംഭവനാകുന്നു. ശിവന്‍ എന്നും ശക്തിയെന്നുമുള്ള പദങ്ങളെ പൗരാണികന്മാര്‍ മുഖ്യമായും രണ്ട് അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കാറുണ്ട്. അവ രണ്ടും ഇവിടെ സംഗതമായിരിക്കുന്നു. ബ്രഹ്മമെന്നാണ് ശിവശബ്ദത്തിന്റെ അര്‍ത്ഥം. ആനന്ദസ്വരൂപനായ ശ്രീരാമനെന്നു പറയുന്നതും ബ്രഹ്മത്തെയാകുന്നു. ബ്രഹ്മത്തെ ശിവനായി കല്‍പിക്കുന്നവര്‍ ശക്തിയെ പാര്‍വതിയെന്നും ബ്രഹ്മത്തെ ശ്രീരാമനായി കരുതുന്നവര്‍ ശക്തിയെ സീതയെന്നും സങ്കല്‍പിക്കും. മൂര്‍ത്തിത്രയത്തിലൊരാളായ സംഹാര കര്‍ത്താവിനെയും ശിവനെന്നു വിളിക്കും. അതു ശിവശബ്ദത്തിന്റെ വേറൊരര്‍ത്ഥമാകുന്നു. ശിവന്റെയും ശക്തിയുടെയും സന്താനമാണ് വിഘ്‌നവാരണനായ ഗണപതി.

പ്രപഞ്ച സൃഷ്ടിക്കുവേണ്ടി ആനന്ദസ്വരൂപനായ ബ്രഹ്മം തന്റെ തന്നെ ശക്തിയെ പ്രവര്‍ത്തനക്ഷമമാക്കുന്നു. അപ്പോള്‍ ശക്തിയില്‍ പ്രതിബിംബിച്ച പരമാത്മ ചൈതന്യമാണ് ഗണപതി.  ശിവശക്തി സമുദ്ഭവനെന്നു പുരാണങ്ങള്‍ ഗണപതിയെ വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. ആദ്യന്തങ്ങളില്ലാത്ത ലോകമായി നമ്മുടെ മുന്നില്‍ കാണപ്പെടുന്നത് ഗണപതിയാകുന്നു. അതിനാല്‍ സമസ്തജഗത്തും ഗണേശന്റെ കുടവയറിനുള്ളില്‍ കുടികൊള്ളുന്നതായും പ്രവര്‍ത്തിക്കുന്നതായും പൗരാണികന്മാര്‍ കഥാരൂപത്തില്‍ പറഞ്ഞുവയ്‌ക്കുന്നു. ലോകത്തെ ഉണ്ടാക്കി നിലനിര്‍ത്തി പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടുന്ന കരുത്തു മുഴുവന്‍ ആദിദേവനായ ഗണപതിയില്‍നിന്ന് ഉത്പന്നമാകുന്നതാണെന്നതിന് വേറൊരു തെളിവ് വേണ്ട. വിഘ്‌നങ്ങളെ നിവാരണം ചെയ്യാനുള്ള കരുത്തിന്റെ ഉറവിടവും ഗണപതി തന്നെ. പ്രപഞ്ചത്തിന്റെ ഉത്പത്തി സ്ഥിതിവിലയങ്ങള്‍ക്കു കാരണഭൂതനാണ് ഗണപതിയെന്ന് എഴുത്തച്ഛന്റെ ശാരിക പാടിയത് അതുകൊണ്ടാകുന്നു. ശക്തിയില്‍ പ്രതിബിംബ പരമാത്മാവാകയാല്‍ അദ്ദേഹം ബ്രഹ്മാത്മകനുമായിരിക്കുന്നു. ഈ ലോകത്തുള്ള സമസ്ത ചരാചരങ്ങളും ശിവന്റെ സന്താനങ്ങളാകുന്നു. കൈലാസവാസിയുടെ സേവകരായ ഭൂതഗണങ്ങളും അദ്ദേഹത്തിന്റെ സന്താനങ്ങള്‍ തന്നെ. അവരില്‍ പ്രമുഖനാണ് ഗജാനനന്‍. അതിനാല്‍ ഗണങ്ങളുടെ അഥവാ ഭൂതഗണങ്ങളുടെ അധിപതി അഥവാ ഗണപതിയായിത്തീര്‍ന്നു അദ്ദേഹം.

പുരാണകഥകള്‍ ഭാവനമാത്രമാണെന്നു ധരിച്ചുകളയരുത്. വേദോപനിഷത്തുക്കളിലൂടെ നമുക്കു കരഗതമായിത്തീര്‍ന്ന പ്രപഞ്ചരഹസ്യങ്ങളുടെ കാവ്യാവിഷ്‌കരങ്ങളാണവ. ”ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്” എന്ന്-ഇതിഹാസ പുരാണങ്ങള്‍കൊണ്ടു വേദാര്‍ത്ഥത്തെ വിശദീകരിക്കണമെന്ന്- മഹാഭാരതത്തിന്റെ തുടക്കത്തില്‍ വ്യാസഭഗവാന്‍ അവയുടെ പ്രയോജനം വ്യക്തമാക്കിത്തന്നിട്ടുണ്ട്. അതിസൂക്ഷ്മമായ പ്രപഞ്ചരഹസ്യങ്ങളടങ്ങുന്ന വേദമന്ത്രാര്‍ത്ഥങ്ങള്‍ സാധാരണക്കാര്‍ക്കു ദുര്‍ഗ്രഹമാകയാല്‍ ഏവര്‍ക്കും അവ പഠിക്കാനും ഉള്‍ക്കൊള്ളാനും സൗകര്യമൊരുക്കാന്‍ വേണ്ടിയാണ് പഴയകാലത്തെ ഋഷിവര്യന്മാര്‍ ഇതിഹാസപുരാണങ്ങള്‍ നിര്‍മിച്ചു നല്‍കിയത്. അതിലെ കഥാപാത്രങ്ങളും സംഭവങ്ങളും വേദോപനിഷത് തത്ത്വങ്ങളുടെ ദൃശ്യാവിഷ്‌കാരങ്ങളാകുന്നു. ആരുടെ ഹൃദയത്തെയും ആകര്‍ഷിക്കാന്‍ പോന്ന ഇത്തരം കഥകളുടെ അപഗ്രഥനത്തിലൂടെ ക്രമേണ ഉപനിഷത് മന്ത്രങ്ങളിലേക്ക് ആരെയും  നയിക്കുന്ന വര്‍ണാഭമായ രാജഗോപുരങ്ങളാണവ.

ശിവന്റെ ആനന്ദനടനമാണ് അഥവാ പരമാത്മലീലയാണ് ഈ പ്രപഞ്ചം. ശിവനില്‍നിന്ന് അഥവാ ശ്രീരാമനില്‍നിന്നു പ്രപഞ്ചമുണ്ടാകുന്നതിന്റെ ക്രമം രാമായണത്തില്‍ പലപ്രകാരം വര്‍ണിച്ചിട്ടുള്ളത് പിന്നീടു നാം പഠിക്കും. അപ്പോള്‍ ഇപ്പറഞ്ഞവയെല്ലാം കൂടുതല്‍ വ്യക്തമായിത്തീരും. ഭൂതമെന്ന പദത്തിന് ഉണ്ടായ പദാര്‍ത്ഥമെന്നര്‍ത്ഥം. ഈ പ്രപഞ്ചത്തില്‍ കാണപ്പെടുന്നതെല്ലാം ഭൂതങ്ങള്‍ ആകുന്നു. ശിവനില്‍ നിന്നുണ്ടായതുകൊണ്ടാണ് ശിവഭൂതം അഥവാ ഗണമെന്ന പേര് അവയ്‌ക്ക് വന്നുചേരുന്നത്. പ്രപഞ്ചോല്‍പത്തി ക്രമത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിലുണ്ടാകുന്ന സൂക്ഷ്മ തന്മാത്രകള്‍ക്ക് പഞ്ചഭൂതങ്ങള്‍ എന്നുപേരുണ്ട്. ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിവയാണവ. പഞ്ചീകരണ പ്രക്രിയയിലൂടെ അവ തന്നെ സ്ഥൂലഭൂതങ്ങളായിത്തീരുന്നു. ആകാശം, വായു, അഗ്നി, ജലം പൃഥ്വി എന്ന് അവയ്‌ക്കു പേര്. അവയുടെ താളാത്മകമായ ചലനത്തിലൂടെ സൃഷ്ടിസ്ഥിതിലയങ്ങള്‍ സംഭവിക്കുന്നു. ഭൂതങ്ങള്‍ നൃത്തം ചെയ്തു ശിവനെ സന്തോഷിപ്പിക്കുന്നു എന്നും ശിവന്‍ ആനന്ദ നൃത്തം ചെയ്യുന്നു എന്നും മറ്റുമുള്ള പൗരാണിക കഥകള്‍ ഈ സൂക്ഷ്മ രഹസ്യത്തിന്റെ ദൃശ്യാവിഷ്‌കൃതികളാണ്. സബ് അറ്റോമിക പാര്‍ട്ടിക്കിളുകളുടെ നിരന്തര ചലനത്തില്‍ ശിവതാണ്ഡവം കണ്ടെത്തുന്ന ഫ്രിഡ്‌ജോഫ് കാപ്രയെപ്പോലുള്ള ശാസ്ത്രജ്ഞര്‍ ഈ തത്ത്വം കുറെയെങ്കിലും മനസ്സിലാക്കിയിരിക്കുന്നു. ഇന്നു യൂറോപ്യന്‍ ശാസ്ത്രജ്ഞര്‍ ദൈവകണത്തെ കണ്ടെത്താനുള്ള പരീക്ഷണങ്ങളിലാണെന്നും മറക്കാതിരിക്കുക. പ്രസ്തുത സൂക്ഷ്മകണങ്ങള്‍ ഭൂതവര്‍ഗത്തില്‍പ്പെടുന്നു. അക്കൂട്ടത്തില്‍ മുഖ്യനാകയാല്‍ വാരണമുഖനു ഗണപതി എന്നും പേരുവീണു. അവരുടെ ആനുകൂല്യം വിഘ്‌നങ്ങളെ നിവാരണം ചെയ്യും.

ശക്തിയില്‍ പ്രതിബിംബിച്ച ശിവന്‍ അഥവാ ബ്രഹ്മമാണ് ഗണപതി എന്നു നേരത്തെ സൂചിപ്പിച്ചു. അദ്ദേഹമാണു ഭൂതഗണങ്ങള്‍ക്കു മുന്നോടി. പ്രണവം  അഥവാ ഓങ്കാരമന്ത്രം മറ്റൊരാളല്ല. സംസ്‌കൃത ഭാഷ എഴുതാന്‍ ഉപയോഗിക്കുന്ന ദേവനാഗരി ലിപിയുടെ രീതിയില്‍ ഓം എന്നെഴുതുന്നതു എങ്ങനെയെന്ന് ഏവര്‍ക്കുമറിയും. പ്രപഞ്ചത്തിന്റെ മൂലാധാരത്തിലും വ്യക്തികളുടെ മൂലാധാരത്തിലും കുടികൊള്ളുന്ന പ്രണവത്തിന്റെ ആകൃതി യോഗശാസ്ത്രവിധിപ്രകാരം നിര്‍ണയിച്ചതാണ് പ്രസ്തുത ലിപിസ്വരൂപം  എന്ന ലിപിയുടെ അടിസ്ഥാന തത്ത്വമാണ് ഓം എന്നു മലയാളത്തിലും ഓം എന്നു തമിഴിലും എഴുതുമ്പോള്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്. ഈ ലിപിയെ കലാത്മകമായി വികസിപ്പിച്ചതാണ് ഗണപതിയുടെ പ്രസിദ്ധമായ രൂപം. മുഖം, കുടവയര്‍, തുമ്പിക്കൈ, ചന്ദ്രക്കല എന്നിവ ലിപിയില്‍ വ്യക്തമായി കാണാം. ബ്രഹ്മത്തില്‍ ഓങ്കാരം സ്പന്ദിച്ചുയരുന്ന ബിന്ദുവാണ് ചന്ദ്രക്കലയ്‌ക്കുള്ളില്‍ കാണപ്പെടുന്നത്. ഗണപതിക്ക് ആനയുടെ മുഖം വന്നതിന്റെ രഹസ്യം ഈ വേദാന്ത തത്ത്വമാണ്. ആദിമന്ത്രമായ ഓങ്കാരത്തില്‍നിന്നാണ് ഈ പ്രപഞ്ച പദാര്‍തഥങ്ങളുമുണ്ടായിരിക്കുന്നത്. പ്രപഞ്ചം പ്രവര്‍ത്തിക്കുന്നതും ഓങ്കാരത്തെ ആശ്രയിച്ചാകുന്നു. അതിനാല്‍ വിഘ്‌നങ്ങളില്ലാതാകാന്‍ പ്രണവമന്ത്രമായ ശിവശക്തി സംഭവനെ അഥവാ വാരണമുഖനെത്തന്നെ ശരണം പ്രാപിക്കേണ്ടിയിരിക്കുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

News

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

Kerala

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

Kerala

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

Kerala

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

പുതിയ വാര്‍ത്തകള്‍

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

ഇവ എല്ലിനെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍ : ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സൂക്ഷിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.