Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പേറ്റുനോവിന്റെ നൊമ്പരം; വാര്‍ധക്യത്തിലും തളരാതെ അമ്മ

Janmabhumi Online by Janmabhumi Online
Jul 25, 2018, 01:56 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: അമ്മ നല്‍കിയ  പണവും ആക്രിക്കടയില്‍ നിന്നും ലഭിക്കുന്ന തുശ്ചമായ വേതനവും  ഉപയോഗിച്ച്  തനിക്കും അമ്മയ്‌ക്കും ഓണക്കോടി വാങ്ങാന്‍ പോയതാണ്  ഉദയകുമാര്‍. എന്നാല്‍ അമ്മ പ്രഭാവതിയ്‌ക്ക്  ലഭിച്ചതാകട്ടെ മകന്റെ ചേതനയറ്റ ശരീരവും.  നീതി തേടി അമ്മ പ്രഭാവതിക്ക്  ഹൈക്കോടതി വരെ പോകേണ്ടി വന്നു. 

  പതിമൂന്ന് വര്‍ഷമായി കാലടി നെടുങ്കാട് മണ്ണടി ശിവശൈലത്തിലെ തുളസിത്തറയില്‍ മുടങ്ങാതെ വിളക്ക് വച്ച് അമ്മ പ്രാര്‍ത്ഥിക്കാറുണ്ട്. വാര്‍ധക്യത്തില്‍ തന്നെ സംരക്ഷിക്കേണ്ട ഏക മകനെ കൊലപ്പെടുത്തിയവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണേയെന്ന്  ഒടുവില്‍  നീതിദേവത അമ്മയുടെ പ്രാര്‍ത്ഥനകേട്ടു. കൊല്ലിച്ചവരും കൊലപ്പെടുത്തിയവരും  കുറ്റക്കാരെന്ന് സിബിഐ കോടതിയുടെ വിധി. 

2005 സെപ്തംബര്‍ 27നായിരുന്നു  ശ്രികണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന്  ഫോര്‍ട്ട് സ്റ്റേഷനിലെ പോലീസുകാരായ ജിതകുമാറും ശ്രീകുമാറും, ഉദയകുമാറിനെയും സഹായി സുരേഷ്‌കുമാറിനെയും   കസ്റ്റഡി ല്‍ എടുത്തത്.  ആക്രിക്കട തൊഴിലാളിയാണ് ഉദയകുമാര്‍.  മോഷണക്കുറ്റമായിരുന്നു ആരോപിച്ചിരുന്നത്. ഉദയകുമാറിനെ പൈപ്പ് ഉപയോഗിച്ച് പലവട്ടം ശരീരമാസകലം  ഉരുട്ടി. മൃതപ്രായനായി കിടന്ന് വിലപിച്ചിട്ടും  വെള്ളം  നല്‍കിയില്ല. പോലീസ് പിടികൂടുമ്പോള്‍ ഉദയകുമാറിന്റെ കൈവശം 4020 രൂപ ഉണ്ടായിരുന്നു.

  ഈ പണം എവിടെ നിന്ന് മോഷ്ടിച്ചു എന്ന് കണ്ടെത്താനായിരുന്നു  ഉരുട്ടല്‍. ആക്രിക്കടയില്‍ നിന്ന് കിട്ടിയ പണവും അമ്മയ്‌ക്ക് അംഗന്‍വാടിയില്‍ നിന്ന് ലഭിച്ച ബോണസുമാണെന്നും  പറഞ്ഞിട്ടും ഉരുട്ടുകാര്‍ ചെവിക്കൊണ്ടില്ല. രാത്രിയോടെ സ്റ്റേഷനില്‍ വച്ച് ഉദയകുമാര്‍ മരിച്ചു.   മകനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നു  പറഞ്ഞ് പോലീസ് തന്നെ പിറ്റേന്ന്  പ്രഭാവതി  ജോലി ചെയ്യുന്ന അംഗന്‍വാടിയില്‍ എത്തി അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍  മകന്റെ ചേതനയറ്റ ശരീരമാണ് അവര്‍ കണ്ടത്. നൊന്തു പെറ്റ അമ്മ അലമുറയിട്ട് കരഞ്ഞപ്പോള്‍ കേരളം അമ്മയുടെ വിലാപം ഏറ്റെടുത്തു. എന്നാല്‍  തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്ലാവരും കൈവിട്ടു. പിന്നീടുള്ള നിയമപോരാട്ടം  ഏകയായി. 

ചെങ്കോട്ടുകോണം ആശ്രമത്തിലെ അംഗന്‍വാടിയില്‍ ആയയായ  സമയത്താണ് മകന്റെ മരണം. അടച്ചുറപ്പില്ലാത്ത വീടിനു പകരം ഇന്ന് കിടന്നുറങ്ങാന്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ കോണ്‍ക്രീറ്റ് വീടുണ്ട്. എന്നാല്‍ പ്രഭാവതിക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ല. മര്‍ദനത്തെ തുടര്‍ന്ന്  വേദനയെടുത്ത് പുളഞ്ഞ മകന്റെ നിലവിളിയോര്‍ത്ത്.  കോടതി വരാന്തയിലും  അമ്മ അലമുറിയിട്ട് കരയുമ്പോഴും കൂടെ നിന്നവര്‍ ആശ്വസിപ്പിക്കുന്നുണ്ട് കുറ്റക്കാര്‍ ഇരുമ്പഴികളിലായെന്ന്. 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ചോദിച്ചു വാങ്ങിയ രണ്ടാം പ്രഹരം

എറണാകുളം ചിന്മയ വിദ്യാലയത്തില്‍ നടന്ന 109-ാം ചിന്മയ ജയന്തി ആഘോഷ പരിപാടി കാക്കനാട് ഭവന്‍സ് കോളജ് ഓഫ് ആര്‍ട്‌സ് & കൊമേഴ്‌സ് ചെയര്‍മാന്‍ വേണുഗോപാല്‍ സി. ഗോവിന്ദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. കെ.എസ്. വിജയകുമാര്‍, സ്വാമി സത്യാനന്ദ സരസ്വതി, എ. ഗോപാലകൃഷ്ണന്‍, പ്രൊ. അജയ് കപൂര്‍, കെ.എം.വി. പണ്ടാല സമീപം
Kerala

സ്വാമി ചിന്മയാനന്ദ ഭക്തിയോഗം ലോകത്ത് പ്രചരിപ്പിച്ചു: വേണുഗോപാല്‍ സി. ഗോവിന്ദ്

Thiruvananthapuram

പി. മാധവ്ജി സ്മാരക പുരസ്‌കാരം ചെങ്കല്‍ രാജശേഖരന്‍ നായര്‍ക്ക്

ബിജെപി മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസിത കേരളം കണ്‍വെന്‍ഷനില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ഹാരാര്‍പ്പണം ചെയ്യുന്നു
Kerala

ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസ്: രാജീവ് ചന്ദ്രശേഖര്‍

India

യുദ്ധ ഭീതിക്കിടെ പാകിസ്താനിൽ വെള്ളപ്പൊക്ക ഭീഷണിയും: സലാൽ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായൊരുക്കിയ പ്രദര്‍ശന നഗരി ആഘോഷസമിതി ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

അരനൂറ്റാണ്ടിന്റെ പ്രൗഢിയില്‍ ജന്മഭൂമി പ്രദര്‍ശന നഗരി

ഒളിമ്പിക്‌സ് ചിരി... ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജും പദ്മശ്രീ ഐ.എം. വിജയനും സൗഹൃദം പങ്കിടുന്നു. മുന്‍ അന്താരാഷ്ട്ര വോളിബോള്‍ താരം എസ്. ഗോപിനാഥ് സമീപം

വൈഭവ ഭാരതത്തിന് കരുത്തേകി കായിക, ആരോഗ്യ ടൂറിസം സെമിനാറുകള്‍

ഇന്നലെ നടന്ന കേരള ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് ടൂറിസം സെമിനാറില്‍ ഡോ. മാര്‍ത്താണ്ഡ പിള്ള സംസാരിക്കുന്നു. ഡോ. പി.കെ. ഹരികൃഷ്ണന്‍, ഡോ. നടരാജ്, ഗുരു യോഗീ ശിവന്‍, പ്രസാദ് മാഞ്ഞാലി, എസ്. രാജശേഖരന്‍ നായര്‍, 
ബേബി മാത്യു, എം.എസ്. ഫൈസല്‍ ഖാന്‍, ഡോ. സെജിന്‍ ചന്ദ്രന്‍, ഡോ. വി. ഹരീന്ദ്രന്‍ നായര്‍ സമീപം

ആരോഗ്യകേരളം…. സന്തുഷ്ട കേരളം; വിനോദസഞ്ചാരത്തില്‍ പുതുവഴി കാട്ടി വിദഗ്ധര്‍

കുട്ടികള്‍ കായികരംഗത്തേക്ക് വരണം: അഞ്ജു ബോബി ജോര്‍ജ്

സൈന്യത്തിന് ആദരമായി വന്ദേമാതര നൃത്തം

ഇതുവരെ അടച്ചത് 24 വിമാനത്താവളങ്ങൾ; പട്ടിക പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

കേരളം മുന്നോട്ടോ പിന്നോട്ടോ എന്ന് ആശങ്ക: കെ.എന്‍.ആര്‍. നമ്പൂതിരി

കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ശക്തിപ്പെടുത്തണം: വി. സുനില്‍കുമാര്‍

കേരള ആന്‍ഡ് ഒളിമ്പിക് മിഷന്‍ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ ഫോര്‍മര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്ലെയര്‍ ഐ.എം.വിജയന്‍ സംസാരിക്കുന്നു. എസ്. രാജീവ്, എസ്.ഗോപിനാഥ് ഐപിഎസ് സമീപം

ഒളിമ്പിക്‌സ് പ്രതീക്ഷകള്‍ ചിറകേകി കായിക സെമിനാര്‍

ശ്രദ്ധേയമായി ബിജു കാരക്കോണത്തിന്റെ ചിത്രപ്രദര്‍ശനം; വരയില്‍ ലഹരിയായി പ്രകൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies