Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുമാരധാരയുടെ വൈഭവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2018, 01:53 am IST
in Samskriti

ബ്രിട്ടീഷ് മലബാറിന്റെ വടക്കേ അറ്റത്ത് കോട്ടയം താലൂക്കിലാണ് കോട്ടയം രാജവംശത്തിന്റെ ആസ്ഥാനം. ഈ രാജകുടുംബത്തിലുള്ളവര്‍ എക്കാലവും സ്ത്രീ പുരുഷ ഭേദമെന്യേ  അഭ്യസ്തവിദ്യരായിരുന്നു. വിദ്വാന്മാര്‍ മാത്രമുള്ള കുടുംബത്തില്‍ ഒരിക്കല്‍ ബുദ്ധിമാന്ദ്യമുള്ളൊരു ഉണ്ണി പിറന്നു. പിന്നീട് ആ രാജകുമാരന്‍ വിദ്വാനായി മാറിയ കഥ കൗതുകമുണര്‍ത്തുന്നതാണ്. 

മുതിര്‍ന്ന പുരുഷന്മാരില്ലാത്തതിനാല്‍ രാജകുമാരന് ബാല്യത്തിലേ നല്ല വിദ്യാഭ്യാസം നല്‍കിയിരുന്നു. സകല ശാസ്ത്രവും യഥാകാലം അഭ്യസിച്ചു. അമ്മയുടെ പ്രത്യേക പരിചരണവും മേല്‍നോട്ടവുമുണ്ടായിരുന്നു. പക്ഷേ ബുദ്ധിമാന്ദ്യമുള്ള രാജകുമാരനെക്കൊണ്ട് പ്രയോജനമൊന്നും ഉണ്ടായില്ല.

 രാജകുമാരന് 16  വയസ്സുള്ളപ്പോള്‍ അയല്‍രാജ്യത്തെ അധിപനായ കോഴിക്കോട് സാമൂതിരിപ്പാട് തമ്പുരാന്‍ തീപ്പെട്ടു. ഈ രണ്ടു രാജകുടുംബങ്ങളും തമ്മില്‍ ബന്ധുത്വമുണ്ടായിരുന്നു. രാജാക്കന്മാര്‍ തീപ്പെട്ടാല്‍ പരസ്പരം പോയി കാര്യങ്ങള്‍ അനേ്വഷിക്കുന്ന പതിവുണ്ട്. രണ്ടിടത്തെയും രാജാക്കന്മാര്‍ വ്യുല്‍പ്പന്നന്മാരായതിനാല്‍ അവരുടെ സംഭാഷണം ഗീര്‍വാണഭാഷയിലായിരുന്നു. 

സാമൂതിരിത്തമ്പുരാന്‍ തീപ്പെട്ട വാര്‍ത്ത കേട്ട്  അമ്മ രാജ്ഞിക്ക് അങ്ങേയറ്റം ദുഃഖമുണ്ടായി.  അടിയന്തിരം അന്വേഷിക്കാന്‍ കീഴ്‌വഴക്കമനുസരിച്ച് ഒരാള്‍ പോകേണ്ടതുണ്ട്. പോകാനാകട്ടെ ബുദ്ധിമാന്ദ്യമുള്ള കുമാരനല്ലാതെ മറ്റാരുമില്ല. അദ്ദേഹത്തിനാകട്ടെ ഗീര്‍വാണവും വശമില്ല. ഒടുക്കം, എന്തെങ്കിലുമൊരു വാക്കു ചോദിച്ചാല്‍ മതിയെന്നു തീര്‍ച്ചപ്പെടുത്തി കുമാരനെ ഒരു കൂട്ടം വിദ്വാന്മാര്‍ക്കൊപ്പം പറഞ്ഞു വിട്ടു. കാര്യങ്ങള്‍ വിശദമായി സംസാരിക്കുന്നതിനാണ് വിദ്വാന്മാരെ കൂടെ അയച്ചത്. അടിയന്തിരത്തിനു ചെന്നാല്‍ ചോദിക്കേണ്ട ഒരു വാക്യം രാജ്ഞി മകനെ പഠിപ്പിച്ചു വിട്ടു. ‘മയാ കിം കര്‍ത്തവ്യം’ എന്നതായിരുന്നു ആ വാക്യം. രാജകുമാരന്‍ അത് മൂന്ന് ദിവസം ഉരുവിട്ട് ഹൃദിസ്ഥമാക്കി യാത്രതിരിച്ചു. കോഴിക്കോട്ടെത്തുന്നതു വരെ കൂടെയുള്ള പണ്ഡിതര്‍ ഈ വാക്യം കുമാരനെക്കൊണ്ട് ഉച്ചരിപ്പിച്ചു. അവിടെ എത്തിയ ഉടനെ സാമൂതിരി വംശത്തിലെ ഇളമുറത്തമ്പുരാനെത്തി യഥോചിതം സ്വീകരിച്ചു. ഉടനെ രാജകുമാരന്‍ അമ്മ പഠിപ്പിച്ചു വിട്ട വാക്യം ‘മയ കിം കര്‍ത്തവ്യം’ എന്ന് തെറ്റായി ചോദിച്ചു.  ‘മയാ’   എന്ന വാക്ക് ദീര്‍ഘം കൂടാതെ ഉച്ചരിച്ചതിനാല്‍  ഇദ്ദേഹം ഒരു മൂഢനാണെന്ന് കോഴിക്കോട് രാജാവിന് ബോധ്യമായി. മയാ (എന്നാല്‍) കിം( എന്ത്)  കര്‍ത്തവ്യം( ചെയ്യപ്പെടേണ്ടത്) എന്നാണ് ചോദ്യത്തിന്റെ അര്‍ത്ഥമെന്ന് രാജാവിന് മനസ്സിലായിരുന്നു. എങ്കിലും കോഴിക്കോട് രാജാവ് പരിഹാസപൂര്‍വ്വം ‘ദീര്‍ഘോച്ചാരണം കര്‍ത്തവ്യം’ എന്ന് മറുപടി നല്‍കി.  രാജകുമാരനും പരിവാരവും ലജ്ജിതരായി കോട്ടയത്തേക്ക് മടങ്ങി. ഇതറിഞ്ഞ രാജ്ഞിക്ക്  അത്യന്തം നാണക്കേടും വ്യസനവുമുണ്ടായി. അപമാനഭാരത്താല്‍ രാജ്ഞി തന്റെ മകനെ പിടിച്ചു കെട്ടി കുമാരധാരയില്‍ കൊണ്ടുപോയി ഇടാന്‍ കല്പിച്ചു. രാജഭടന്മാര്‍ അത് തത്ക്ഷണം അനുസരിച്ചു. 

 കോട്ടയത്ത് വെള്ളച്ചാട്ടമുള്ളൊരു പുണ്യസ്ഥലമാണ് കുമാരധാര. അവിടെ ഒരു മലമുകളില്‍ നിന്നും തുമ്പിക്കൈ വണ്ണത്തില്‍ പത്തടിത്താഴ്ചയിലാണ് വെള്ളച്ചാട്ടമുള്ളത്. ഈ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ടാല്‍ നിമിഷ നേരംകൊണ്ട് ദേഹം മരം പോലെ മരവിക്കും. നാഴിക തികച്ചു കിടന്നാല്‍ മരിക്കാന്‍ സാധ്യതയേറെയാണ്. മരിക്കാതെ കിടന്നാല്‍ ഏത് മൂഢനും വിദ്വാനും കവിയുമായിത്തീരും. അതാണ് ആസ്ഥലത്തിന്റെ മഹത്വം. 

 പിറ്റേന്നാള്‍ രാജഭടന്മാര്‍ കുമാരധാരയില്‍  പോയി പരിശോധിച്ചപ്പോള്‍ അദ്ദേഹത്തെ ദേഹമാസകലം മരവിച്ച നിലയില്‍ മൃതപ്രായനായി കണ്ടെത്തി. ഉടനെ അദ്ദേഹത്തെ തിരികെ കൊട്ടാരത്തിലെത്തിച്ച് പ്രത്യേക ചികിത്സകള്‍ നല്‍കി സാധാരണ നിലയിലേക്കെത്തിച്ചു. ബോധം വീണതോടെ അദ്ദേഹത്തില്‍ നിന്ന് വചനനദികള്‍ അമൃതു പോലെ പ്രവഹിച്ചു തുടങ്ങി. അതുകണ്ട രാജ്ഞിക്കും ജനങ്ങള്‍ക്കും അളവറ്റ സന്തോഷമുണ്ടായി.

പിന്നീട്  കോട്ടയത്തു തമ്പുരാനെ അതിയോഗ്യനായ ഒരു ശാസ്ത്രികള്‍  വിദ്യ അഭ്യസിപ്പിച്ചു. സകല ശാസ്ത്രത്തിലും പ്രാവീണ്യം നേടിയ അദ്ദേഹം പ്രസിദ്ധനായ കവിയായിത്തീര്‍ന്നു. അദ്ദേഹമാണ് കോട്ടയം കഥകളെന്ന നാല് ആട്ടക്കഥകളുടെ കര്‍ത്താവ്. കോട്ടയം രാജകുടുംബത്തിലെ മറ്റെല്ലാ രാജാക്കന്മാരേക്കാളും കീര്‍ത്തിയും പ്രതാപവും അദ്ദേഹത്തിനായിരുന്നു. ആദ്യ ആട്ടക്കഥ ബകവധമാണ്. അതേക്കുറിച്ച ് ഇത് കൈകൊട്ടിക്കളിക്ക് നല്ലതെന്നായിരുന്നു ഗുരുനാഥന്റെ അഭിപ്രായം. തന്റെ കവിതയ്‌ക്ക് ഗാംഭീര്യമില്ലെന്ന് അതില്‍ നിന്ന് മനസ്സിലാക്കിയ തമ്പുരാന്‍ ‘കിര്‍മ്മീരവധ’മെന്നൊരു ആട്ടക്കഥകൂടി രചിച്ച് ഗുരുവിനെ കാണിച്ചപ്പോള്‍ കഠിനമെന്നായിരുന്നു മറുപടി. പിന്നീട് രചിച്ചത് ‘കല്യാണ സൗഗന്ധികം’. കവി സ്ത്രീജിതനാണെന്ന്  ജനങ്ങള്‍ കരുതുമെന്ന ഗുരുവിന്റെ വിലയിരുത്തല്‍ കേട്ടതോടെ അതും അദ്ദേഹത്തിന് ഇഷ്ടമായില്ലെന്ന് ബോധ്യമായി. നാലാമത്തേത് ‘നിവാതകവചകാലകേയവധം’. അതു ഗുരുനാഥന് ബോധിച്ചു. കല്യാണ സൗഗന്ധികത്തിലെ ‘പഞ്ചസായകനിലയേ’  എന്ന പ്രയോഗം മാറ്റാന്‍  തമ്പുരാനോട് ഗുരു ആവശ്യപ്പെട്ടു. എങ്കില്‍ ഗുരുനാഥന്‍ തന്നെ അത് സമാനമായൊരു വാക്കു നിര്‍ദേശിക്കണമെന്ന് തമ്പുരാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അത്രയും ഭംഗിയുള്ളൊരു പദം ഗുരുവിന് കണ്ടെത്താനായില്ല. 

‘ബകവധം’ ആട്ടക്കഥയിലെ ‘കാടേഗതി നമുക്ക്’ എന്ന പ്രയോഗത്താല്‍ അറം പറ്റിയതിനാല്‍ ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ നാടു വിട്ട് കാടുകേറേണ്ടിവന്നതായും കഥകളുണ്ട്. കോട്ടയത്തു തമ്പുരാന്‍ മഹാകവി മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ സമകാലികനായിരുന്നെന്നു പറയപ്പെടുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

പുതിയ വാര്‍ത്തകള്‍

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.