കോട്ടയം: ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരായ പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത പാതിരിമാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് തുടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത രണ്ട് പാതിരിമാരടക്കം നാല് പേര് ഒളിവിലാണ്. അതേസമയം കോടതിയെ സമീപിച്ച പാതിരിമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. പ്രതികള്‍ ഹാജരാക്കിയ യുവതിയുടെ സത്യവാങ്മൂലം വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി ഫാ. എബ്രഹാം വര്‍ഗീസ്, ഫാ.ജോബ് മാത്യു, ഫാ. ജെയ്സ് കെ.ജോര്‍ജ്, ഫാ. ജോണ്സണ് വി.മാത്യു എന്നിവരാണ് ഒളിവില്‍ പോയത്. ഇവരില്‍ ഫാ. എബ്രഹാം വര്‍ഗീസും ഫാ.ജോബ് മാത്യുവുമാണ് മുന്‍കൂര്‍ ജാമ്യം തേടി കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റിന് കൊടുത്ത രഹസ്യ മൊഴിയിലും യുവതി വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആവര്‍ത്തിച്ചു. നേരത്തെ പോലീസിനും ഇതേ മൊഴിയാണ് യുവതി നല്‍കിയത്.
യുവതിയും പാതിരിമാരും താമസിച്ച ഹോട്ടലില്‍ പോലീസ് പരിശോധന നടത്തുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: