Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കരിയര്‍ ഗൈഡന്‍സിലെ അപൂര്‍വ വനിത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2018, 01:01 am IST
in Lifestyle

സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എല്ലാവര്‍ക്കും ഒരുപോലെ കഴിഞ്ഞെന്നു വരില്ല. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാവാം അത് സംഭവിക്കുന്നത്. അമ്പത്തിയൊന്നാം വയസ്സിലും അധികം ആരും തിരഞ്ഞെടുക്കാത്ത വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയെടുക്കാന്‍ കഴിയുകയെന്നത് വലിയ കാര്യം തന്നെ. കരിയര്‍ ഗൈഡന്‍സ് എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് എടുത്ത ബിന്ദു ഇതിനുദാഹരണമാണ്. പൊതുവെ വനിതകള്‍ തിരഞ്ഞെടുക്കാത്ത വിഷയമാണ് കരിയര്‍ ഗൈഡന്‍സ്. എന്നാല്‍ ആര്‍ക്കും ഇഷ്ടമല്ലാത്തവയെ സ്വന്തം ഇഷ്ടങ്ങളാക്കി മാറ്റാനാണ് ബിന്ദുവിനിഷ്ടം. കേരളത്തില്‍ കരിയര്‍ ഗൈഡന്‍സ് എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ വ്യക്തിയാണ് ബിന്ദു വിജയകുമാര്‍.

കരിയര്‍ ഗൈഡന്‍സിലേക്കുള്ള വഴി

ഒരു ദിനപത്രത്തില്‍ കണ്ട പരസ്യമായിരുന്നു ബിന്ദുവിനെ കരിയര്‍ ഗൈഡന്‍സ് എന്ന വിഷയത്തിലേക്കെത്തിച്ചത്. തമിഴ്‌നാട്ടിലെ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ ഡോക്ടറേറ്റിനുള്ള പ്രവേശനം തുടങ്ങിയെന്നതായിരുന്നു ആ പരസ്യം. പരസ്യം കണ്ട ഉടന്‍ വിളിച്ചന്വേഷിച്ചു. താന്‍ പഠിച്ച വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ കടക്കാന്‍ കടമ്പകള്‍ ഏറെയായിരുന്നു. പിന്നീട് ഡോക്ടറേറ്റ് നേടിയെടുക്കാനുള്ള പ്രവേശന പരീക്ഷ എഴുതി. പരീക്ഷയില്‍ പാസ്സായതോടെ ബിന്ദു ബാക്കിയുള്ള തയ്യാറെടുപ്പുകള്‍ നടത്തി. ഇതാണ് കരിയര്‍ ഗൈഡന്‍സിലെ ഡോക്ടറേറ്റിലേക്കെത്തിച്ചത്. പഠിക്കാന്‍ തിരഞ്ഞെടുത്ത വിഷയങ്ങളെല്ലാം ഏറെ ബുദ്ധിമുട്ടായിരുന്നതുകൊണ്ട് കരിയര്‍ ഗൈഡന്‍സ് വലിയ ബുദ്ധിമുട്ടായി തോന്നിയില്ല.

പ്രചോദനം

അധ്യാപനത്തില്‍ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുണ്ട് ബിന്ദുവിന്. അതുകൊണ്ട് കുട്ടികളുടെ താല്‍പര്യങ്ങളെ പെട്ടെന്ന് വായിച്ചെടുക്കാന്‍ സാധിക്കും. എന്നാല്‍ താന്‍ പഠിപ്പിച്ച പല കുട്ടികളും അവരുടെ അഭിരുചിക്കനുസരിച്ച് എത്താതെ വന്നപ്പോള്‍ ഏറെ വേദനിപ്പിച്ചു. മാതാപിതാക്കളുടെ അമിതമായ കൈകടത്തലാണ് കുട്ടികളെ സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് പറക്കാന്‍ അനുവദിക്കാത്തത്. കുട്ടികളെ അവരുടെ അഭിരുചിക്കനുസരിച്ച് പഠിപ്പിക്കണം. എന്നാല്‍ മാത്രമാണ് അവര്‍ക്ക് ജീവിതത്തില്‍ എന്തെങ്കിലും നേടാന്‍ കഴിയൂ. ഈ തിരിച്ചറിവാണ് കരിയര്‍ ഗൈഡന്‍സ് എന്ന വിഷയം തിരഞ്ഞടുക്കാനുള്ള കാരണം.

പൊതുവെ ആരും തിരഞ്ഞെടുക്കാത്ത വിഷയങ്ങളാണ് ബിന്ദു പഠിച്ചത്. ‘”ആര്‍ക്കും ഇഷ്ടമില്ലാത്തവയെ എന്റെ  ഇഷ്ടങ്ങളാക്കി മാറ്റാനാണ് എനിക്കേറെയിഷ്ടം. കണക്കായിരുന്നു പഠിക്കാന്‍ തിരഞ്ഞെടുത്തത്. പിന്നീട് എംഫില്ലിനായി സ്റ്റാറ്റിറ്റിക്‌സ് പഠന വിഷയമാക്കി. ഇങ്ങനെ വേറിട്ട വിഷയങ്ങള്‍ പഠിക്കാനായിരുന്നു ഇഷ്ടം. എന്റെ അഭിപ്രായത്തില്‍ ഇങ്ങനെ പഠിക്കുന്നത് രസംതന്നെയാണ്.”’

ബിന്ദു എന്ന അധ്യാപിക

പഠിക്കാന്‍ ഏറെ മിടുക്കിയായിരുന്നു ബിന്ദു. എല്ലാവര്‍ക്കും ബുദ്ധിമുട്ടായ കണക്ക് എന്ന വിഷയത്തോടായിരുന്നു ഏറെ പ്രിയം. അതുകൊണ്ട് പഠിക്കാന്‍ തിരഞ്ഞെടുത്തത് കണക്ക്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയതിനുശേഷം ജോലിക്ക് ശ്രമിച്ചു. എല്‍ഐസി ഏജന്റായി കുറച്ചുനാള്‍ ജോലി ചെയ്തു. പിന്നീട് ഗണിത അധ്യാപികയായി സ്‌കൂളില്‍ ജോലിക്ക് പ്രവേശിച്ചു. കുട്ടികളോട് ചങ്ങാത്തംകൂടി അവര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടായ കണക്കെന്ന വിഷയത്തെ സുഹൃത്താക്കി മാറ്റി. കൊച്ചിയിലെ ഭാരതീയ വിദ്യാഭവനില്‍ പ്ലസ്ടു അധ്യാപികയായും, കാലടി ശ്രീശങ്കരാ കോളേജില്‍ ലക്ചററായും ജോലി ചെയ്തു. 

കുടുംബം

ഏത് മേഖലയില്‍ തിളങ്ങണമെങ്കിലും കുടുംബം നല്‍കുന്ന പിന്തുണ അത്യാവശ്യമാണ്. എറണാകുളത്ത് അംബി സ്വാമി റസ്റ്റോറന്റ് നടത്തുന്ന വിജു മേനോനാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. മകള്‍ ആര്‍ദ്ര മേനോന്‍. ഭര്‍ത്താവും മകളുമാണ് ബിന്ദുവിന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം. ഇരുവരുടേയും പിന്തുണയോടെ എറണാകുളത്ത് ഐസിഎസ്ഡി കരിയര്‍ ഗൈഡന്‍സ് എന്ന സ്ഥാപനം നടത്തുകയാണ് ഇപ്പോള്‍ ബിന്ദു വിജയകുമാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

Astrology

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

India

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

Kerala

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.