പൂട്ടിയ ബാറുകളെല്ലാം വീണ്ടും തുറന്നിരിക്കുന്നു. കേരളത്തില്‍ മദ്യ ഉപഭോഗം പതിന്മടങ്ങ് വര്‍ദ്ധിക്കുകയാണ്. മദ്യാസക്തിക്ക് വലിയ വിലയാണ് നമ്മള് കൊടുത്തു കൊണ്ടിരിക്കുന്നത്. മദ്യാസക്തിയില്‍ പെട്ടുപോയവര്‍ മാത്രമല്ല അവരുടെ കുടുംബവും സമൂഹവും രാഷ്ട്രവുമൊക്കെ ഏറിയും കുറഞ്ഞും വില നല്‍കുകയാണ്. വ്യക്തിനിഷ്ഠമായ പ്രശ്നം എന്നതിനപ്പുറം മദ്യാസക്തി ഒരു സാമൂഹിക ദുരന്തമാണ് എന്നത് അടിവരയിട്ട് അംഗീകരിച്ചേ മതിയാവൂ.
ലഹരിവിമുക്ത ചികിത്സ, കൗണ്‍സിലിംഗ്, പുനരധിവാസം എന്നിവ മദ്യാസക്തിയില്പ്പെട്ടവര്ക്ക് നല്‍കേണ്ടതുണ്ട്. അതിനപ്പുറം പുതിയ തലമുറ മദ്യത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നതിന് ഫലപ്രദമായ ബോധവല്‍ക്കരണ പദ്ധതികള്‍ സമഗ്രമായി സംവിധാനം ചെയ്ത് പ്രയോഗത്തില്‍ വരുത്തേണ്ടതുണ്ട്.
മദ്യത്തിന്റെ വ്യാപനത്തിനെതിരെ ഒരു ജനകീയ പ്രക്ഷോഭം രൂപപ്പെടുത്തിയാലെ വിജയം വരിക്കാനാകൂ. ലഹരിവിമുക്തമായ പുതിയ പ്രഭാതം, പുതിയ തലമുറ, പുതിയ കേരളം ഇതാവട്ടെ നമ്മുടെ മുദ്രാവാക്യം. ലക്ഷ്യസാഫല്യം വരെ ദൗത്യം നമുക്ക് തുടരാം, നിതാന്തമായി പരിശ്രമിക്കാം.
രഘുനാഥന് പിള്ള
പത്തനംതിട്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: