Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സമരനാടകത്തിന് ദുരന്താന്ത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2018, 03:12 am IST
in Editorial

ദല്‍ഹി മുഖ്യമന്ത്രി ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ നടത്തിയ കുത്തിയിരിപ്പ് സമരം തീര്‍ന്നിരിക്കുകയാണ്. കേരളത്തിന്റേതടക്കം ചില മുഖ്യമന്ത്രിമാര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച സമരം ഒന്‍പതാം ദിവസമാണ് പിന്‍വലിച്ചത്. തികച്ചും അപഹാസ്യമായ സമരത്തെ തുടക്കം മുതല്‍ തന്നെ ഗവര്‍ണര്‍ അവഗണിച്ചതായിരുന്നു. ഒരു ന്യായവും മര്യാദയുമില്ലാത്തതായിരുന്നു സമരം. ഗവര്‍ണറുടെ സ്വീകരണമുറിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കുത്തിയിരിപ്പ് നടത്തുന്നത് ചരിത്രത്തിലാദ്യമാണ്. 

സമരമിരുന്നാല്‍ ബലപ്രയോഗത്തിലൂടെ നീക്കുമ്പോള്‍ രാഷ്‌ട്രീയം കളിച്ച് നേട്ടമുണ്ടാക്കാമെന്ന ചൂല് പാര്‍ട്ടിയുടെ മോഹത്തെ മൗനം കൊണ്ട് നേരിടുകയാണ് ഗവര്‍ണറും കേന്ദ്രസര്‍ക്കാരും ചെയ്തത്. മൂന്ന് വര്‍ഷമായി അധികാരം കയ്യാളുന്ന ചൂല് പാര്‍ട്ടിക്ക് വാഗ്ദാനങ്ങളൊന്നും പാലിക്കാനായില്ല. ജനങ്ങളുടെ അമര്‍ഷം അണപൊട്ടി ഒഴുകാന്‍ തുടങ്ങിയപ്പോഴാണ് പുതിയ സമരപാത ചൂലുപാര്‍ട്ടി തുറന്നത്. അതിന് അരാജകവാദികളായ രാഷ്‌ട്രീയ നേതാക്കളും മുഖ്യമന്ത്രിമാരും പിന്തുണച്ച് ജനശ്രദ്ധനേടാന്‍ ശ്രമിക്കുകമായിരുന്നു. ഒടുവില്‍ സമരം തീര്‍ക്കാനുള്ള തത്രപ്പാടാണ് കാണാന്‍ കഴിഞ്ഞത്. 

മുഖ്യമന്ത്രി കേജ്‌രിവാളിന്റെ സാന്നിധ്യത്തില്‍ ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. തുടര്‍ന്ന് ഐഎഎസ്സുകാര്‍ നിസ്സകരണസമരം നടത്തിയിരുന്നു. ഇത് തീര്‍ക്കാനാണ് ഗവര്‍ണറുടെ സ്വീകരണമുറി സമര വേദിയാക്കിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചിരുന്നു. 

ഇത് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഇടപെടലായി വ്യാഖ്യാനിച്ചാണ് സമരം അവസാനിപ്പിച്ച് കേജ്‌രിവാള്‍ മുഖം രക്ഷിക്കാന്‍ ശ്രമിച്ചത്. ഉദ്യോഗസ്ഥരുമായി കേജ്‌രിവാളിന് നേരത്തെ തന്നെ ചര്‍ച്ച നടത്താന്‍ സാധിക്കുമായിരുന്നു. ഇതിന് ഒന്‍പത് ദിവസം സമരം നടത്തിയതെന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. 

ഭരണപരാജയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് ചൂല്പാര്‍ട്ടി നടത്തിയ നാടകമായിരുന്നു സമരമെന്ന വിലയിരുത്തലുമുണ്ട്. ചീഫ് സെക്രട്ടറി അന്‍ശു പ്രകാശിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചൂല്പാര്‍ട്ടി എംഎല്‍എമാര്‍ മര്‍ദ്ദിച്ചിട്ടും പ്രതിഷേധിക്കാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയിരുന്നില്ല.

തരംതാണ രാഷ്‌ട്രീയ ആരോപണങ്ങള്‍ ചൂല്പാര്‍ട്ടി നേതാക്കള്‍ ഉന്നയിച്ചപ്പോഴും ഗവര്‍ണര്‍ അവഗണിച്ചു. ഇതോടെ വിഷയത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിച്ചിഴയ്‌ക്കാനായി ശ്രമം. പിണറായി വിജയന്‍ ഉള്‍പ്പെടെ നാല് മുഖ്യമന്ത്രിമാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതിന് പിന്നാലെ ഹൈക്കോടതി കണക്കിന് വിമര്‍ശിക്കുകയും ചെയ്തതോടെ കേജ്‌രിവാള്‍ പ്രതിരോധത്തിലായി. 

ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ സമരം നടത്താന്‍ ആരാണ് അധികാരം നല്‍കിയതെന്ന് കോടതി ചോദിച്ചു. സമരം അനിശ്ചിതമായി നീണ്ടുപോകുന്നതും പിന്തുണയില്ലാത്തതും കണക്കിലെടുത്താണ് ഒരുറപ്പും ലഭിക്കാതെ നാണംകെട്ട് പിന്‍വാങ്ങിയത്. അതേതായാലും നന്നായി. ഒന്‍പത് ദിവസം ഗവര്‍ണറുടെ സ്വീകരണമുറിയില്‍ കഴിയാനായത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഔദാര്യം കൊണ്ടുമാത്രമാണ്. ഇമ്മാതിരി തരികിട ഏര്‍പ്പാടുകളൊന്നും ഇന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ വിലപ്പോകില്ലെന്ന് ഇതോടെ വ്യക്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Vasthu

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

Kerala

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

Environment

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

Music

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.