നേര്യമംഗലം, പൊരിങ്കല്‍, ലോവര്‍ പെരിയാര്‍ സംഭരണികള്‍ ഒരാഴ്ചയായി നിറഞ്ഞ് കിടക്കുകയാണ്. കുറ്റ്യാടി സംഭരണി ഇന്നലെ നിറഞ്ഞു. നാല് മണിയോടെ ഡാമിന്റെ ഷട്ടര്‍ തുറന്നു. മലങ്കര അടക്കമുള്ള മറ്റ് ഡാമുകളുടെ ഷട്ടറുകള്‍ ദിവസങ്ങളായി തുറന്നിരിക്കുകയാണ്.
പമ്പ, കക്കി സംഭരണികളിലെ ജലശേഖരം 40 ശതമാനമായി ഉയര്‍ന്നു. ഷോളയാര്‍-28, ഇടമലയാര്‍-24, കുണ്ടള-16, മാട്ടുപ്പെട്ടി-42, തരിയോട്-33, പൊന്മുടി-83 ശതമാനം എന്നിങ്ങനെയായും കൂടിയിട്ടുണ്ട്. അതേസമയം ഏറ്റവും കുറവ് വെള്ളമുള്ളത് ആനയിറങ്കല്‍ ജലാശയത്തിലാണ്, എട്ട് ശതമാനം. ഒരാഴ്ചക്കിടെ സംഭരണികളിലാകെ കൂടിയത് 14 ശതമാനം വെള്ളമാണ്. കുറ്റ്യാടിയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത് 20.8 സെ.മീ., പൊരിങ്കലില്-17.42, തരിയോട്- 16.2, ഷോളയാര്‍-12, ലോവര്‍പെരിയാര്‍-10.2 സെ.മീ. വീതവും മഴ ലഭിച്ചപ്പോള്‍ മറ്റിടങ്ങളില്‍ കുറഞ്ഞു.
66.4195 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്താകെ ഉപയോഗിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 21.6187 ദശലക്ഷം യൂണിറ്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: