തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാംസ്ക്കാരിക വേദിയുടെ ഈ വര്‍ഷത്തെ മാധ്യമ പുരസ്ക്കാരം ജന്മഭൂമി ലേഖകന്‍ ശിവാകൈലാസിനും ഫോട്ടോഗ്രാഫര്‍ വി.വി അനൂപിനും. ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന തലക്കെട്ടില്‍ ജന്മഭൂമിയില് പ്രസിദ്ധീകരിച്ച വയലാറിനെക്കുറിച്ചുള്ള ലേഖനമാണ് ശിവാകൈലാസിനെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡിന് അര്‍ഹനാക്കിയത്. ശിശുദിനത്തില്‍ തെരുവില്‍ ഭിക്ഷയാചിക്കുന്ന കുരുന്നിന്റെ ദൈന്യചിത്രം പകര്‍ത്തിയതിനാണ് അനൂപിനെ മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ മേയറും വയലാര്‍ സാംസ്ക്കാരിക വേദി പ്രസിഡന്റുമായ അഡ്വ. കെ. ചന്ദ്രികയാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. മറ്റ് പുരസ്ക്കാരങ്ങള്‍: എന്‍.പി. ചന്ദ്രശേഖര്‍ (കൈരളി ടിവി), ബി. ജയചന്ദ്രന് (മാതൃഭൂമി), വിവേക് ആര്. ചന്ദ്രന് (മാതൃഭൂമി), വി.എസ്. വിഷ്ണുപ്രസാദ് (ദേശാഭിമാനി). മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ബിനുലാലിനാണ് സമഗ്ര സംഭാവനയ്ക്കുള്ള വയലാര്‍ നവതി പുരസ്ക്കാരം. വ്യാഴാഴ്ച വൈകിട്ട് 5.30ന് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന വയലാര്‍ സാംസ്ക്കാരികോത്സവത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് പുരസ്ക്കാരങ്ങള്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: