ശ്രീനഗര്‍: കശ്മീരില്‍ നിര്‍ത്തിവച്ചിരിക്കുന്ന ഭീകരവിരുദ്ധ നീക്കങ്ങള്‍ റംസാന് ശേഷം തുടരുമെന്ന് സൂചന. നേരത്തെ പുണ്യമാസമായ റംസാനില്‍ കശ്മീരില്‍ സൈനികനീക്കങ്ങള്‍ നടത്തരുതെന്ന് ആഭ്യന്തരമന്ത്രാലയം സുരക്ഷാ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
സമാധാനപ്രിയരായ മുസ്ലീങ്ങള്‍ക്ക് സമാധാനപരമായ അന്തരീക്ഷത്തില്‍ തന്നെ റംസാന് അഘോഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആക്രമണമുണ്ടായാല്‍ അത്യവശ്യമെങ്കില് നിരപരാധികളുടെ ജീവന് രക്ഷിക്കാന്‍ തിരിച്ചടിക്കണമെന്നും മന്ത്രാലയം സുരക്ഷാ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രഖ്യാപനം കശ്മീര്‍ താഴ്വരയില് ഒരു പുത്തന്‍ ഉണര്‍വ്വ് സൃഷ്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: