ന്യൂദല്‍ഹി; പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസില്‍ വജ്രവ്യാപാരിയും കേസിലെ മുഖ്യപ്രതിയുമായ നീരവ് മോദിയുടെ 170 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണിതെന്ന് അധികൃതര്‍ അറിയിച്ചു. ബാങ്ക് അക്കൗണ്ടുകള്‍, സ്ഥാവര സ്വത്തുക്കള്‍, ഓഹരി നിക്ഷേപങ്ങള്‍ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്.
കഴിഞ്ഞാഴ്ച കേസിലെ മറ്റൊരു പ്രതി മേഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ്പില്‍ നിന്ന് 85 കോടിയുടെ 34,000 ആഭരണങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇവര്‍ക്കെതിരെ നിരവധി തട്ടിപ്പുകേസുകളാണ് ഉള്ളത്. എന്‍ഫോഴ്സ്മെന്റും സിബിഐയും ഇവ അന്വേഷിച്ചുവരികയാണ്. കേസില്‍ ഇതുവരെയായി എന്‍ഫോഴ്സ്മെന്റ് 7600 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: