Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎമ്മിന്റെ രക്തദാഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2018, 02:26 am IST
in Editorial

തലശ്ശേരി അണ്ടലൂരിലെ സന്തോഷ്, പയ്യന്നൂര്‍ രാമന്തളിയിലെ ബിജു, പയ്യന്നൂരില്‍ത്തന്നെയുള്ള രാമചന്ദ്രന്‍, ഇരിട്ടി തില്ലങ്കേരിയിലെ ബിനീഷ്, പിണറായിയിലെ രമിദ്, ഇപ്പോഴിതാ തലശ്ശേരിയിലെ ഷമേജ്… സിപിഎമ്മിന്റെ രക്തദാഹം തീരുന്നില്ല. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തിന് ഇരയാവുന്ന ആറാമത്തെ ബിജെപി പ്രവര്‍ത്തകനാണ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഷമേജ്. കൂത്തുപറമ്പ് കണ്ണവത്തെ ശ്യാമപ്രസാദ് എന്ന എബിവിപി പ്രവര്‍ത്തകനെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയതിലും സിപിഎമ്മിന്റെ ഒത്താശയുണ്ടായിരുന്നു. രണ്ട് വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പിണറായി ഭരണത്തിന്‍ കീഴില്‍ കണ്ണൂരില്‍ മാത്രം പന്ത്രണ്ട് പേര്‍ കൊലചെയ്യപ്പെട്ടിരിക്കുന്നു. വെറും രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ കണ്ണൂരില്‍ മാത്രം സിപിഎം ജീവനപഹരിക്കുന്ന എണ്‍പത്തിയേഴാമത്തെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകനാണ് ഷമേജ് എന്നത് ജനാധിപത്യ വിശ്വാസികളെയും സമാധാനകാംക്ഷികളെയും നടുക്കുന്ന വസ്തുതയാണ്.

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും നടത്തി കയ്യറപ്പ് തീര്‍ന്നവരാണ് സിപിഎമ്മുകാര്‍. രാഷ്‌ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തിയാല്‍പ്പോരാ, അത് മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന വിധത്തില്‍ അത്യന്തം ഹീനമായിരിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. കണ്ണൂരില്‍ പിഞ്ചുവിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയതും, ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരനെ പാര്‍ട്ടിവിട്ട കാരണത്താല്‍ വെട്ടിനുറുക്കിയതും മാത്രം മതി ഇതിന് തെളിവ്. അധികാരത്തിലിരിക്കുന്നു എന്നതിന്റെ ഭരണഘടനാ ബാധ്യതയൊന്നും അക്രമങ്ങളില്‍നിന്നും കൊലപാതകങ്ങളില്‍നിന്നും സിപിഎമ്മിനെ പിന്തിരിപ്പിക്കുന്നില്ല. സിപിഎം അധികാരത്തില്‍ വരുന്നതുതന്നെ രാഷ്‌ട്രീയ പ്രതിയോഗികളെ കൊന്നൊടുക്കാനാണെന്ന് പറയാം. കണ്ണൂരില്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പ് അക്രമ രാഷ്‌ട്രീയത്തിന് തുടക്കമിട്ട് വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പിണറായി വിജയന്‍ പ്രതിയായിരുന്നു. ടി.പി. ചന്ദ്രശേഖരനെ കൊലചെയ്ത സംഭവത്തെ മണിക്കൂറുകള്‍ക്കകം വാര്‍ത്താസമ്മേളനം നടത്തി ന്യായീകരിച്ച വ്യക്തിയുമാണ് പിണറായി. മുഖ്യമന്ത്രിയായതിനുശേഷവും അക്രമരാഷ്‌ട്രീയത്തെ പിന്തുണയ്‌ക്കുന്ന സമീപനമാണ് പിണറായി കൈക്കൊള്ളുന്നത്.

മാഹിയിലെ കൊലപാതകത്തില്‍ സിപിഎം നേതൃത്വത്തിന്റെ കയ്യിലെ രക്തക്കറ മായുന്നതിനു മുന്‍പേ അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി രംഗത്തുവന്നിരിക്കുന്നു. ക്രമസമാധാനനില മെച്ചപ്പെടുത്താനും കുറ്റാന്വേഷണം കാര്യക്ഷമമാക്കാനുമായി എന്നാണ് പിണറായി ലജ്ജയേതുമില്ലാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കണ്ണില്‍ച്ചോരയില്ലാത്ത രാഷ്‌ട്രീയ കൊലപാതകങ്ങള്‍ മാത്രമല്ല, നിരപരാധികളും, ജീവിക്കാന്‍ പാടുപെടുന്നവരുമായ പാവം മനുഷ്യരെ സിപിഎമ്മും പോലീസും ചേര്‍ന്ന് കൊല്ലാക്കൊല ചെയ്യുകയാണ്. കുട്ടികള്‍, സ്ത്രീകള്‍, ദുര്‍ബല ജനവിഭാഗങ്ങള്‍ എന്നിവരെയൊക്കെ നിരന്തരം ആക്രമിച്ച് വന്യമായ നിര്‍വൃതിയനുഭവിക്കുകയാണ് സിപിഎമ്മുകാര്‍. ഒരു പാവം വീട്ടമ്മയുടെ വയറ്റില്‍ വളരുന്ന ഭ്രൂണത്തെപ്പോലും ചവിട്ടിക്കൊന്ന സംഭവവുമുണ്ടായി. കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം നിലനിന്ന രാജ്യങ്ങളില്‍ അരങ്ങേറിയ അതിക്രമങ്ങള്‍ ഏതാണ്ടെല്ലാം തന്നെ പിണറായി ഭരണത്തില്‍ കൊച്ചുകേരളത്തിലും ആവര്‍ത്തിക്കുകയാണ്. ഭരണത്തിന്റെ തണലില്‍ പലയിടങ്ങളിലും പി. ജയരാജനെപ്പോലുള്ള സിപിഎം നേതാക്കള്‍ റഷ്യന്‍ മാതൃകയിലെ കമ്മിസാര്‍മാരായി വാഴുകയാണ്. ഇവരെ അധികാരത്തില്‍നിന്ന് ഇറക്കിയതുകൊണ്ടു മാത്രമായില്ല, ജനങ്ങളില്‍നിന്നുതന്നെ, ജനാധിപത്യ മാര്‍ഗത്തിലൂടെ ഒറ്റപ്പെടുത്തണം. ഇതിനിനി ഒരുനിമിഷം പോലും വൈകിക്കൂടാ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.