Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒരു തെക്കൻ കമ്യൂണിസ്റ്റ് വീരഗാഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2018, 03:55 am IST
in Vicharam

മുമ്മൂന്ന് വര്‍ഷം കൂടുമ്പോള്‍ നടക്കുന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കോണ്‍ഗ്രസ്. ഇക്കുറി സിപിഎം കോണ്‍ഗ്രസ്സിന് വേദിയായത് ഹൈദ്രബാദാണ്. സിപിഐ ആകട്ടെ കൊല്ലമാണ് വേദിയാക്കിയത്. ഇരുകക്ഷികള്‍ക്കും തെക്കന്‍ സംസ്ഥാനങ്ങള്‍ മാത്രമാണ് ആശ്രയം. ഒരുകാലത്ത് കോണ്‍ഗ്രസ് ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായിരുന്നു. നെഹ്രുവിനുശേഷം കേന്ദ്രഭരണത്തിലെത്തുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാകുമെന്നും ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് പ്രധാനമന്ത്രിയാകുമെന്നും അവകാശപ്പെട്ടിരുന്നു. ആഫറ്റര്‍ നെഹ്രു ഇഎംഎസ് എന്ന പോസ്റ്ററുകള്‍ ഒട്ടിച്ച് അവര്‍ ആശ്വസിച്ചു. 

1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് ഇടതും വലതുമായപ്പോഴും സിപിഎം ശക്തി തെളിയിച്ചു. പല സംസ്ഥാനങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തിലെത്തുമെന്ന് പ്രതീക്ഷിച്ചു. പിളരും മുമ്പ് കേരളത്തില്‍ അധികാരം പിടിച്ച പാര്‍ട്ടി പിന്നെയും കേരളത്തില്‍ ഭരണത്തിലെത്തി. ഇടതും വലതും ചേരാതെ സിപിഎമ്മിന് അധികാരം കിട്ടിയില്ലെങ്കിലും ഇടതിനെ കൂടാതെ സിപിഐ അധികാരത്തിലെത്തി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായത് കോണ്‍ഗ്രസ് സഖ്യത്തിലാണ്. കമ്യൂണിസ്റ്റ് ഐക്യമോഹം കലശലായപ്പോഴാണ് പി.കെ. വാസുദേവന്‍നായരെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്‌പിച്ച് ‘ക്ലീന്‍ സ്റ്റേറ്റി’ല്‍ ഇടത് ജനാധിപത്യമുന്നണി തുടക്കം കുറിച്ചത്. അതില്‍പിന്നെ സിപിഎമ്മും സിപിഐയും ചേട്ടന്‍ ബാവയും അനിയന്‍ ബാവയുമാണ്.

ഇരുവര്‍ക്കുമിടയില്‍ സംശയങ്ങളും തര്‍ക്കങ്ങളുമുണ്ടെങ്കിലും ഒരേ മുന്നണിയില്‍ തുടരുകയാണ്. ഇടതിനെക്കാള്‍ ആശയദൃഢത അവകാശപ്പെടുന്നത് വലതു കമ്യൂണിസ്റ്റുകാരാണ്. കെ.എം. മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസ്സിനെ ഇടതുമുന്നണിയിലെടുക്കാന്‍ സിപിഎം ശ്രമം നടത്തിയപ്പോള്‍ അഴിമതിക്കാരനെ മുന്നണിയില്‍ അടുപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഒച്ച വച്ച സിപിഐ ഇപ്പോള്‍ ‘വേണ്ടണം’ എന്ന അവസ്ഥയിലെത്തിയ മട്ടുണ്ട്. മാണിയുടെ വോട്ട് എല്‍ഡിഎഫിന് വേണ്ടെന്ന് പ്രഖ്യാപിച്ച കാനം രാജേന്ദ്രന്‍ ആരുടെ വോട്ടും സ്വീകരിക്കാമെന്ന ഭാവത്തിലായി. ആരുടെയെങ്കിലും വോട്ട് വേണ്ടെന്നോ മുന്നണിയില്‍ ചേര്‍ക്കില്ലെന്നോ ഏതെങ്കിലും ഒരു പാര്‍ട്ടി തീരുമാനിച്ചുകൂടെന്ന് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മൂന്നാം ഊഴം കിട്ടിയ സുധാകര്‍ റെഡ്ഡിയും പറഞ്ഞുകഴിഞ്ഞു. ഡി. രാജ ജനറല്‍ സെക്രട്ടറിയാകുന്നത് ഒഴിവാക്കാനാണ് ആരോഗ്യ പ്രശ്‌നങ്ങള്‍മൂലം അരമണിക്കൂര്‍പോലും നില്‍ക്കാന്‍ കഴിയാത്ത സുധാകര്‍ റെഡ്ഡിയെ വീണ്ടും പരിഗണിച്ചതെന്ന് പിന്നാമ്പുറം സംസാരം.

ചിലരെ ചവിട്ടിക്കയറ്റുകയും മറ്റു ചിലരെ ചവിട്ടി താഴ്‌ത്തുകയും ചെയ്തുകൊണ്ടാണ് സിപിഐ ഭാരവാഹി നിശ്ചയമെന്ന വിശകലനങ്ങള്‍ നടക്കുമ്പോള്‍ വിമതനെ ജനറല്‍ സെക്രട്ടറിയാക്കിക്കൊണ്ടാണ് സിപിഎം ഐക്യം പ്രകടിപ്പിച്ചത്. ഹൈദ്രബാദ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ രാഷ്‌ട്രീയ പ്രമേയം അവതരിപ്പിച്ചത് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ധാരണയും പാടില്ലെന്ന പ്രമേയത്തിനെതിരായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. തര്‍ക്കത്തിനൊടുവില്‍ ജനറല്‍ സെക്രട്ടറിയുടെ ആവശ്യപ്രകാരം ‘ധാരണ’ വേണ്ടെന്ന ഭാഗം നീക്കി പ്രമേയം പാസ്സാക്കി. അതിനര്‍ത്ഥം കോണ്‍ഗ്രസ്സുമായി സിപിഎം സഹകരിച്ച് വരാന്‍പോകുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമെന്നാണ്. അങ്ങനെ വാര്‍ത്ത വന്നപ്പോള്‍ പിബി മെമ്പറും പ്രകാശ് കാരാട്ടിന്റെ ഭാര്യയുമായ വൃന്ദാ കാരാട്ട് തിരുത്തി. കോണ്‍ഗ്രസ്സുമായി ഒരു ഇടപാടുമില്ലെന്ന് വൃന്ദ പ്രസ്താവിച്ചതിനെ യെച്ചൂരി ഇപ്പോള്‍ തള്ളിപറഞ്ഞിരിക്കുന്നു. ആരെന്തു പറഞ്ഞാലും മുഖ്യശത്രുവിനെ (ബിജെപി) തോല്‍പ്പിക്കാനുതകുന്ന തീരുമാനമാണു പാര്‍ട്ടി എടുത്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ പഥ്യം തെക്കന്‍ കാറ്റ് മാത്രമാണ്. മൂന്നരപ്പതിറ്റാണ്ട് അടക്കിവാണ ബംഗാളില്‍ നിന്നു സിപിഎം തൂത്തുമാറ്റപ്പെട്ടു. സിപിഎം ഇല്ലെങ്കില്‍ സിപിഐക്ക് നിലനില്‍പില്ല. കാല്‍നൂറ്റാണ്ട് തുടര്‍ഭരണം ലഭിച്ച ത്രിപുരയിലും കാലിടറി. ഉത്തരേന്ത്യയിലാകെ ‘കടിച്ചതുമില്ല പിടിച്ചതുമില്ല’ എന്ന അവസ്ഥയിലായ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സുമായി ഐക്യപെടാന്‍ തീരുമാനിച്ചാലും ഫലമെന്ത് എന്ന ചോദ്യമുയരുമ്പോഴാണ് കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ തീരുമാനത്തില്‍ അമിതാഹ്ലാദം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ പ്രകടിപ്പിക്കുന്നത്. വരാന്‍പോകുന്ന തെരഞ്ഞെടുപ്പിലെല്ലാം കോണ്‍ഗ്രസ് ജയിക്കും പോലും. അടുത്തവര്‍ഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേന്ദ്രഭരണം കോണ്‍ഗ്രസ് പിടിക്കുമെന്നും പറയുന്നു. കര്‍ണാടകത്തില്‍ ജയിക്കുമെന്നും അവിടെ വോട്ടെടുപ്പ് തീര്‍ന്നാല്‍ കാശിക്കു പോകുമെന്നും ‘ആക്രോശ്’ റാലിക്കിടെ രാഹുല്‍ മാലോകരെ അറിയിച്ചിരിക്കുന്നു. ഇപ്പറഞ്ഞതില്‍ ഒന്നേ ശരിയുള്ളൂ. രാഹുലിന് ഇനി വിധിച്ചിട്ടുള്ളത് തീര്‍ത്ഥാടനമാണ്. അത് കാശിയിലേക്കാണോ ഇറ്റലിയിലേക്കാണോ എന്നതിലേ സംശയമുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോഞ്ച് പാഡില്‍ നിന്നും വായു അസ്ത്ര1 എന്ന ലോയിറ്ററിംഗ് മ്യൂനിഷനെ അയയ്ക്കുന്നു. ചുവന്ന വൃത്തത്തിനുള്ളില്‍ കാണുന്നതാണ് ലോയറ്ററിംഗ് മ്യൂനീഷന്‍. അത് വിക്ഷേപിക്കുന്ന വാഹനമാണ് അടുത്ത്.
India

ശത്രുവിന്റെ ആകാശത്ത് ഏറെനേരം കാത്തിരുന്ന് കൃത്യസമയത്ത് ലക്ഷ്യങ്ങളെ തകർക്കുന്ന ലോയിറ്ററിംഗ് മ്യുനീഷന്‍…. വായു അസ്ത്ര1 പരീക്ഷിച്ച് ഇന്ത്യ

Kerala

‘രേഖകളിലേക്ക് വേണ്ടിയല്ല, ജനങ്ങളുടെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പറയുന്നതാണ്’ സ്പീക്കറുടെ മുന്‍ പ്രസംഗം ഓര്‍മ്മിപ്പിച്ച് ബി.ബി.ഗോപകുമാര്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : അന്വേഷണം ഊര്‍ജിതമാക്കണമെന്ന് പാറക്കല്‍ അബ്ദുള്ള, ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കി

Kerala

പപ്പുജി മുതൽ ധ്രുവ് രാത്തി വരെ വന്നു അജയ്യനായി നരേന്ദ്രന്‍ ഇവിടെയുണ്ട് ; ഈ രാഷ്‌ട്രത്തിന്റെ കോട്ട കാക്കാന്‍ ഞങ്ങളുണ്ട്

Kerala

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ കടലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ആണവശേഷിയുള്ള ബാബര്‍ 3 ക്രൂയിസ് മിസൈല്‍ തൊടുക്കുന്നു. പക്ഷെ ഈ രണ്ട് പരീക്ഷണങ്ങളും പരാജയമായി (വലത്ത്)

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടും

ദൃശ്യം3 …ലാലേട്ടന്റെ പിറന്നാള്‍ സമ്മാനം കിടിലോല്‍ക്കിടുക്കിയെന്ന് ഹരീഷ് പേരടി, 24 മണിക്കൂറില്‍ 5.87 ലക്ഷം ബുക്കിങ്ങ് നേടി റെക്കോഡ്…

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ സ്ഥലം മാറ്റത്തിന് സ്റ്റേ

പി കെ ശ്യാമളയ്‌ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

രാഷ്‌ട്രസേവികാ സമിതി മുന്‍ അഖില ഭാരതീയ സഹകാര്യവാഹിക രുഗ്മിണി അക്ക അന്തരിച്ചു

എബോള വൈറസ് വ്യാപനം; കൊച്ചിയിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി, നെടുമ്പാശേരിയിൽ പ്രത്യേക നിരീക്ഷണ സംവിധാനം

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍: കളക്ടറേറ്റില്‍ രാത്രി ചര്‍ച്ച, മുതലെടുക്കാന്‍ സി പി എം

ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണം; സ്പീക്കറെ അനുമോദിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.