Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹഠയോഗം ആരോടെല്ലാം പറയാം?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2018, 03:44 am IST
in Samskriti

ജിതാക്ഷായ ശാന്തായ സക്തായ മുക്തൗ

വിഹീനായ ദോഷൈരസക്തായ ഭുക്തൗ

അഹീനായ ദോഷേതരൈരുക്തകര്‍ത്രേ

പ്രദേയോ നദേയോ ഹഠശ്ചേതരസ്‌മൈ.

അക്ഷങ്ങളെ (ഇന്ദ്രിയങ്ങളെ) ജയിച്ചവനും ശാന്തനും മുക്തിയില്‍  ശ്രദ്ധയുള്ളവനും ദോഷരഹിതനും ഭുക്തിയില്‍ ശ്രദ്ധയില്ലാത്തവനും ഗുണങ്ങള്‍ (ദോഷേതരൈഃ) നിറഞ്ഞവനും (അഹീനായ) ഋജുബുദ്ധിയുള്ളവനും (ഉക്തകര്‍ത്ത്രേ) ഹഠവിദ്യ നല്‍കണം. മറ്റുള്ളവര്‍ക്ക് കൊടുക്കരുത്. 

യാജ്ഞവല്‍ക്യന്‍ പറയുന്നത് കാണുക.

വിധ്യുക്ത കര്‍മസംയുക്തഃ 

കാമസങ്കല്‍പ വര്‍ജിതഃ

യമൈശ്ച നിയമൈര്യുക്തഃ 

സര്‍വസംഗവിവര്‍ജിതഃ

വിധിപ്രകാരമുള്ള കര്‍മം ചെയ്യുന്ന കാമചിന്തയില്ലാത്ത യമ-നിയമങ്ങളനുഷ്ഠിക്കുന്ന സര്‍വസംഗ പരിത്യാഗിയായവന് നല്‍കണം.

കൃതവിദ്യോ ജിതക്രോധഃ 

സത്യധര്‍മപരായണഃ

ഗുരുശുശ്രൂഷണരതഃ 

പിതൃമാതൃ പരായണഃ

വിദ്യാസമ്പന്നനായ, ക്രോധത്തെ ജയിച്ച, സത്യവും ധര്‍മവുമനുഷ്ഠിക്കുന്ന, ഗുരുശുശ്രൂഷ ചെയ്യുന്ന, അച്ഛനമ്മമാരെ പരിചരിക്കുന്നവന് കൊടുക്കണം.

സ്വാശ്രമസ്ഥഃ സദാചാരോ

വിദ്വദ്ഭിശ്ച സുശിക്ഷിതഃ

നല്ല ആശ്രമത്തിലായിരിക്കുന്ന, സദാചാരനിരതനായ വിദ്വാന്മാരില്‍നിന്ന് ജ്ഞാനം നേടിയവന് നല്‍കണം. 

ശിശ്‌നോദര രതായൈവ നദേയം 

വേഷധാരിണേ. 

ലിംഗത്തിലും വയറിലും മാത്രം ശ്രദ്ധയുള്ള വേഷംകെട്ടുകാരന് നല്‍കരുത്.

വായു സംഹിതയില്‍ പറയുന്നു:-

ദൃഷ്‌ടേ തഥാനുശ്രവികേ വിരക്തം

 വിഷയേ മനഃ

യസ്യ തസ്യാധികാരോസ്മിന്‍ 

യോഗേ നാന്യസ്യകസ്യചിത്.

ഈ ലോകത്തിലും (ദൃഷ്‌ടേ) മറുലോകത്തും ഉള്ള സുഖങ്ങളില്‍ (വിഷയേ) വിരക്തിയുള്ള മനസ്സോടുകൂടിയവനേ ഈ യോഗത്തില്‍ അധികാരമുള്ളൂ.

ഇത്തരത്തില്‍ അധികാരികളെയും അനധികാരികളെയും പറയുകയും അപാത്രത്തിലുള്ള ദാനം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

സുരാജ്യേ ധാര്‍മികേ ദേശേ 

സുഭിക്ഷേ നിരൂപദേവേ

ധനുഃ പ്രമാണപര്യന്തം 

ശിലാഗ്നി ജലവര്‍ജിതേ

ഏകാന്തേ മഠികാമധ്യേ സ്ഥാതവ്യം 

ഹഠയോഗിനാ.(ഹ.യോ.പ്ര. 1-12). 

സദ്ഭരണം നടക്കുന്ന, ധാര്‍മികമായ, സുഭിക്ഷത നിറഞ്ഞ, നിരുപദ്രവമായ ദേശത്ത് പാറ, വെള്ളം, അഗ്നി എന്നിവയില്‍ നിന്ന് വില്‍പ്പാട് അകലത്തായി ഏകാന്തമായ ഒരു മഠിക (കൊച്ചു ആശ്രമം) ഉണ്ടാക്കി അതിലാണ് ഹഠയോഗി ഇരിക്കേണ്ടത്.

യോഗി സുരാജ്യത്തു താമസിക്കണം. ഒരു കൊച്ചു ആശ്രമം (മഠം എന്നാല്‍ ആശ്രമം, മഠിക എന്നുപറഞ്ഞാല്‍ ചെറിയ ആശ്രമം അഥവാ കുടില്‍)വച്ച് അതില്‍ കഴിയണം. പൊങ്ങച്ചമോ മറ്റുള്ളവര്‍ക്ക് അസൂയ തോന്നിക്കുകയോ അരുത്. ”എളിയ ജീവിതം ഉയര്‍ന്ന ചിന്ത” എന്നതാണ് മുദ്രാവാക്യം. പക്ഷേ അത് അനുവദിക്കപ്പെടുന്ന ഭരണകൂടമായിരിക്കണം. മുമ്പത്തെ കണക്കിന് രാജാവ്. സുരാജ്യം, എന്നാല്‍ നല്ല രാജാവ് ഭരിക്കുന്ന ഇടം. ധര്‍മത്തിനനുസരിച്ച് ജീവിക്കുന്നവരായിരിക്കണം ചുറ്റുപാടും. അഞ്ചോ പത്തോ വര്‍ഷം സാധനവേണ്ടിവരും എന്നു ചിന്തിക്കണം. വലിയ പാറക്കല്ല് അടുത്തുണ്ടെങ്കില്‍  അത് ഉരുണ്ടുവരാനോ ഉരുട്ടി വിടാനോ സാധ്യതയുണ്ട്. തീയും അപ്രകാരം തന്നെ അഗ്നി പര്‍വതത്തിനടുത്ത് ആരും താമസിക്കില്ലല്ലൊ. കുടിലിന് തീപ്പിടിക്കാനും മതി. കുളത്തിന്റെയോ പുഴയുടെയോ സാമീപ്യം കുഴപ്പമില്ല, പക്ഷേ വളരെ തൊട്ടാകരുത്, അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. യോഗിക്കുവേണ്ട ഭക്ഷണങ്ങള്‍ യഥേഷ്ടം കിട്ടുന്ന സ്ഥലമായിരിക്കണം. അതാണ് സുഭിക്ഷ ദേശം. ആശ്രമത്തില്‍ പശു വളര്‍ത്തല്‍ പ്രായോഗികമല്ല.  എന്നാല്‍ പാലും നെയ്യും ധാന്യങ്ങളും ഒക്കെ യഥേഷ്ടം ലഭിക്കുന്ന സ്ഥലമാവണം. ഭിക്ഷ എന്നാല്‍ ദാനംകൊടുക്കുന്ന ഭക്ഷണം എന്നും അര്‍ത്ഥമുണ്ട്. ഭിക്ഷകൊടുക്കാന്‍ സന്മനസ്സുള്ളവരുടെ സ്ഥലമാവണമെന്നര്‍ത്ഥം. നിരുപദ്രവം എന്നുപറയുമ്പോള്‍ ഇഴജന്തുക്കളും മൃഗങ്ങളും സൂചിപ്പിക്കപ്പെട്ടു. ഭൗതികമായ പ്രയാസങ്ങളെപ്പറ്റി ചിന്തിക്കാതെ മനസ്സിന്റെ ലോകത്തു വിഹരിക്കാന്‍ ഉള്ള സാഹചര്യം വേണമെന്നു ചുരുക്കം.

പണ്ട് മനുഷ്യജീവിതം ആശ്രമവ്യവസ്ഥക്കനുസൃതമായിരുന്നു. ആയുസ്സിന്റെ ആദ്യത്തെ 25 വര്‍ഷം ബ്രഹ്മചര്യാശ്രമം, പഠനകാലം. രണ്ടാമത്തെ 25 വര്‍ഷം അതായത് 50 വയസ്സുവരെ ഗാര്‍ഹസ്ഥ്യം. പിന്നീട് 25 വര്‍ഷം വാനപ്രസ്ഥം, ”സേവാനിവൃത്ത” ജീവിതം. പിന്നീട് സന്ന്യാസാശ്രമം. ഗൃഹസ്ഥന്മാരാണ് മറ്റുള്ളവരെ പോറ്റേണ്ടത്. അവരാണ് സന്ന്യാസിക്ക് ഭിക്ഷ കൊടുക്കേണ്ടത്. വ്യവസായവല്‍ക്കരണത്തിന്റെയും മത്സരത്തിന്റെയും ചൂഷണത്തിന്റേതുമായ ഈ കാലഘട്ടത്തില്‍ യോഗിയുടെ മഠം എങ്ങനെ വേണമെന്നത് ചിന്തനീയമാണ്. നിര്‍മത്സരമായ, യൗഗിക അന്തരീക്ഷത്തെ വിറ്റു കാശാക്കാന്‍ ഇരിക്കുന്നവരാണ് ചുറ്റുപാടുമെങ്കില്‍ അതിനെ മറികടക്കാന്‍ സാധകന്‍ വഴികണ്ടെത്തണം. സാധകനും മണ്ടനല്ലല്ലോ. ബാഹ്യലോകം അന്തരംഗ സാധനയ്‌ക്ക് ബാധകമാകാതിരിക്കത്തക്കവണ്ണമുള്ള ചുറ്റുപാട് സാധനയുടെ ഒരു മുന്നൊരുക്കമാണെന്നു ചുരുക്കം. കാലത്തിനനുസരിച്ചുള്ള പദ്ധതി തയ്യാറാക്കാന്‍ സാധകനറിയണം. “”Letter and spirit”  എന്ന ഒരു ശൈലിയുണ്ട്. ഇവിടെ പറയപ്പെടുന്നവയും അക്ഷരാര്‍ത്ഥത്തിലെടുക്കാതെ താല്‍പ്പര്യാര്‍ത്ഥത്തെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അത് പറഞ്ഞുതന്നവരോട് ഒരു നമസ്‌കാരം പറയാനും സമയം കണ്ടെത്തുക.

”യുക്താഹാര വിഹാരേണ ഹഠയോഗസ്യസിദ്ധയേ” എന്ന ഒരു പാദം ചില പതിപ്പില്‍ കാണാം. ആഹാരം യുക്ത(യോജിച്ചത്)മാവണം. വിഹാരവും യുക്തമാവണം. എന്നാലേ സിദ്ധിയുണ്ടാവൂ എന്നു താല്‍പ്പര്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍
Kerala

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Kerala

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

Education

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

Kerala

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

Kerala

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

പുതിയ വാര്‍ത്തകള്‍

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.