Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രക്തംപുരണ്ട കൈപ്പത്തി കോണ്‍ഗ്രസ്സിനെ വിരട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2018, 03:50 am IST
in Vicharam

മുസ്ലിംകളുടെ രക്തക്കറ പുരണ്ട കോണ്‍ഗ്രസ് പാര്‍ട്ടി! പതിറ്റാണ്ടുകള്‍ നിറഞ്ഞ കോണ്‍ഗ്രസ് ഭരണത്തില്‍ മുസ്ലിംകളുടെ ചോരക്കറ തങ്ങളുടെ പാര്‍ട്ടിയുടെ കൈകളിലുണ്ടെന്ന് സമ്മതിച്ചത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ് ആണ്. അലിഗഡ് മുസ്ലിം സര്‍വ്വകലാശാല സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേ ഖുര്‍ഷിദ് നടത്തിയ പ്രസ്താവന പാര്‍ട്ടിയില്‍ വലിയ വിവാദമായി ഉയരുകയാണ്. രാജ്യത്തെ ദളിത്-ന്യൂനപക്ഷങ്ങളുടെ യഥാര്‍ത്ഥ സംരക്ഷകരാണ് തങ്ങളെന്ന് പറഞ്ഞുഫലിപ്പിക്കാന്‍ പാടുപെടുന്ന രാഹുല്‍ഗാന്ധിക്കും സംഘത്തിനും സല്‍മാന്‍ ഖുര്‍ഷിദിന്റെ വാക്കുകള്‍ കനത്ത പ്രഹരമേല്‍പ്പിക്കും. വെറുമൊരു നാക്കുപിഴയ്‌ക്കപ്പുറം വലിയ കുറ്റസമ്മതം നടത്തിയിരിക്കുകയാണ് ഖുര്‍ഷിദ്. 

‘ഞാന്‍ കോണ്‍ഗ്രസിന്റെ ഭാഗമാണ്. ഞങ്ങളുടെ കൈകളില്‍ മുസ്ലിംകളുടെ ചോര പുരണ്ടിട്ടുണ്ട്. അത്തരം തെറ്റുകള്‍ ചെയ്യുമെങ്കിലും ഞങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ്’. ഇതായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ വാക്കുകള്‍. കോണ്‍ഗ്രസ് ഭരണകാലത്ത് നടന്ന മുസ്ലിം കുട്ടക്കൊലകളെപ്പറ്റി ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിനായിരുന്നു ഖുര്‍ഷിദിന്റെ കുറ്റസമ്മതം. ബാബറി മസ്ജിദ് സംഭവം മുതല്‍ മുസാഫര്‍നഗര്‍, മലിയാന, ഹാസിംപുര സംഘര്‍ഷങ്ങള്‍ വരെ അരങ്ങേറിയത് കോണ്‍ഗ്രസിന്റെ ഭരണകാലത്തായിരുന്നു എന്ന ചോദ്യകര്‍ത്താവിന്റെ ഓര്‍മ്മപ്പെടുത്തല്‍ ന്യൂനപക്ഷ സംരക്ഷകരുടെ മുഖംമൂടി അണിഞ്ഞ് വോട്ടുതേടുന്ന രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കുമേറ്റ കനത്ത പ്രഹരമാണ്. 2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന മുസാഫര്‍നഗര്‍ കലാപവും 1987ല്‍ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് നാല്‍പ്പതു മുസ്ലിംകള്‍ കൊല്ലപ്പെട്ട ഹാസിംപുര കലാപവും ചൂണ്ടിക്കാട്ടി ഉന്നയിച്ച ചോദ്യത്തിന് യാതൊരു ന്യായീകരണവും നല്‍കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ന്യൂനപക്ഷ മുഖമായ ഖുര്‍ഷിദിനായില്ല. 

സമാനമായ കുറ്റസമ്മത അവസ്ഥ ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസിന് നേരിടേണ്ടിവന്നിരുന്നു. രാജ്ഘട്ടില്‍ രാഹുല്‍ഗാന്ധി നടത്തിയ നിരാഹാര സമരവേദിയിലെ ജഗദീഷ് ടെയ്റ്റ്‌ലര്‍, സര്‍ജ്ജന്‍ കുമാര്‍ എന്നിവരുടെ സാന്നിധ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വരെ ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വേദി വിട്ടൊഴിയാന്‍ തയ്യാറാവാതിരുന്ന ഇരു നേതാക്കളെയും ഏറെ പണിപ്പെട്ടാണ് വേദിയില്‍ നിന്ന് താഴെയിറക്കിയത്. ആയിരങ്ങള്‍ കൊല്ലപ്പെട്ട സിഖ് വിരുദ്ധ കലാപ കേസുകളിലെ കുറ്റവാളികളായ രണ്ടു കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി ഇനിയും കൈവിട്ടിട്ടില്ല എന്നതിന്റെ നേര്‍തെളിവു കൂടിയായി രാജ്ഘട്ട് സംഭവം. 

ഇത്രകാലം പാര്‍ലമെന്റംഗമായിരുന്നിട്ടും ആത്മവിശ്വാസത്തോടെ രണ്ടുമിനുറ്റ് തികച്ച് വിഷയാവതരണം നടത്താന്‍ സാധിക്കാത്ത  രാഹുല്‍ഗാന്ധിയുടെ മോദിക്കെതിരായ വെല്ലുവിളിയായിരുന്നു മറ്റൊരു സെല്‍ഫ് ഗോള്‍. പതിനഞ്ചു മിനുറ്റ് സംസാരിക്കാന്‍ അനുവദിച്ചാല്‍ താന്‍ മോദിയെ പരാജയപ്പെടുത്തുമെന്നായിരുന്നു രാഹുലിന്റെ വാദം. സാമൂഹ്യമാധ്യമങ്ങളും വിവിധ രാഷ്‌ട്രീയ നേതാക്കളും രാഹുലിന്റെ വാക്കുകളോട് പരിഹാസത്തോടെയാണ് പ്രതികരിച്ചത്. ഇംപീച്ച്‌മെന്റിനെതിരായ കപില്‍ സിബലിന്റെ പഴയ പ്രസംഗങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഇംപീച്ച്‌മെന്റിന് ചുക്കാന്‍ പിടിക്കുന്ന കപില്‍ സിബലിനും കോണ്‍ഗ്രസിനും ഏറെ നാണക്കേടുണ്ടാക്കി. നിയമമന്ത്രി ആയിരിക്കെ എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ സിബല്‍ പറയുന്നതിപ്രകാരമാണ്.

‘ഒരു രാഷ്‌ട്രീയ പാര്‍ട്ടി വിചാരിച്ചാല്‍ അമ്പത് എംപിമാരുടെ ഒപ്പു സമ്പാദിക്കാന്‍ യാതൊരു പ്രയാസവുമില്ല. അതുകൊണ്ട് തന്നെ അവര്‍ ഏതെങ്കിലും ഒരു ജഡ്ജിക്കെതിരെ നീക്കം നടത്തിയാല്‍ ഭരണകക്ഷി എന്ന നിലയില്‍ എതിര്‍ത്തേ പറ്റൂ. ഇംപീച്ച്‌മെന്റ് പ്രക്രിയയ്‌ക്ക് ഒരു സിസ്റ്റം ഉണ്ടാവേണ്ടതുണ്ട്. പിഴവുകള്‍ സംഭവിക്കുന്ന ജഡ്ജിമാര്‍ക്കെതിരെ ഒരു സംവിധാനം ആവശ്യമാണ്. എന്നാല്‍ അത് ഇത്രപേരുടെ പിന്തുണയുമായി ഒപ്പുശേഖരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന നീക്കമല്ല. അമ്പത് പ്രതിപക്ഷ എംപിമാര്‍ ഒപ്പുവെച്ചാല്‍ മാത്രം ആ ജഡ്ജി കുറ്റക്കാരനാവുന്നില്ല’. 

എന്നാല്‍ സമാനസാഹചര്യത്തില്‍ ഇന്ന് സിബല്‍ നടത്തുന്ന പ്രസ്താവനകളും നീക്കങ്ങളും എത്രത്തോളം വിരോധാഭാസം നിറഞ്ഞതാണെന്ന് ഓര്‍ക്കണം. കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും നേതാക്കളുടേയും അവസരവാദപരമായ നിലപാടുകളാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.