Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളം കരാളതയിലേക്കോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2018, 02:36 am IST
in Editorial

കേരളം കരാളതയിലേക്ക് അനുദിനം കൂപ്പുകുത്തുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വിഷുപ്പിറ്റേന്ന് നടന്ന അപ്രഖ്യാപിത ഹര്‍ത്താലും തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളും. ഏതെങ്കിലും രാഷ്‌ട്രീയപ്പാര്‍ട്ടിയോ സംഘടനയോ പ്രഖ്യാപിച്ചതല്ലായിരുന്നു ആ ഹര്‍ത്താല്‍. അതിനെ ക്രിമിനലുകളുടെ തേര്‍വാഴ്ച എന്നേ പറയാനാകൂ. അത്ര ഭീതിദമായിരുന്നു സ്ഥിതിഗതികള്‍; പ്രത്യേകിച്ച് മലബാറില്‍. കശ്മീരില്‍ എട്ടു വയസ്സുകാരിക്കുണ്ടായ ദുര്‍വിധിയില്‍ പരിതപിച്ചുകൊണ്ടെന്ന വ്യാജേന ഒരു സംഘം  മുസ്ലീം തീവ്രവാദികള്‍ നാടൊട്ടുക്കും കലാപത്തിന് മുന്നൊരുക്കം നടത്തുകയായിരുന്നു. സാമൂഹിക മാധ്യമം വഴി ഹര്‍ത്താല്‍ ആഹ്വാനം നടത്തി ചെറുപ്പക്കാരെ സംഘര്‍ഷമുഖത്ത് സജീവമാക്കുകയാണുണ്ടായത്. സമൂഹത്തില്‍ അന്തശ്ഛിദ്രമുണ്ടാക്കി മുതലെടുപ്പ് നടത്തണമെന്ന സുനിശ്ചിത അജണ്ടയ്‌ക്കൊത്തായിരുന്നു പദ്ധതികള്‍.

   ഹര്‍ത്താലിനെക്കുറിച്ചറിയാത്തവര്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങിയപ്പോള്‍ ചെറുസംഘങ്ങളായി അക്രമികള്‍ അഴിഞ്ഞാട്ടം തുടങ്ങി. യാത്രക്കാരുടെ മതം നോക്കി ആക്രമിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന അപകടകരമായ സ്ഥിതിവിശേഷമായിരുന്നു പിന്നീട്. അതിന്റെ മ്ലേച്ഛവും രൂക്ഷവുമായ മുഖമാണ് മലപ്പുറം ജില്ലയിലെ പലയിടത്തും ദൃശ്യമായത്. മണ്ണാര്‍ക്കാട്, താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ 1921 ലെ മാപ്പിളലഹളയെ അനുസ്മരിപ്പിക്കുന്ന കലാപസദൃശമായ ആക്രമണങ്ങളായിരുന്നു. ഒരു വിഭാഗക്കാരുടെ കടകള്‍ക്കു നേരെ കൊള്ളിവെപ്പുണ്ടായപ്പോള്‍ മറുവിഭാഗത്തിന്റെ തുറന്നുവെച്ച കടകള്‍ക്ക് പോറല്‍പോലും ഏല്‍ക്കാതെ സംരക്ഷിക്കാന്‍ നിതാന്തജാഗ്രത പുലര്‍ത്തി എന്നറിയുമ്പോഴാണ് എത്ര ഗുരുതരമാണ് അന്തരീക്ഷമെന്നു മനസ്സിലാവുക. കശ്മീരിലെ ഹതഭാഗ്യയായ ബാലികയുടെ ചിത്രം സഹിതം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്കില്‍ അസംബന്ധജടിലമായ കുറിപ്പിട്ടതിന്റെ ബാക്കിപത്രമെന്നോണമാണ് അക്രമികളുടെ പേക്കൂത്തുണ്ടായത്. തികഞ്ഞ ഐഎസ് ക്രൂരതയിലേക്കും താലിബാനിസത്തിലേക്കും കേരളത്തിന്റെ സാമൂഹികാന്തരീക്ഷം മാറിപ്പോയി എന്നതാണ് ഇതിലെ ഞെട്ടിക്കുന്ന വശം. കാറ്റ് വിതച്ച് കൊടുങ്കാറ്റുകൊയ്യാനുള്ള ബോധപൂര്‍വമായ ശ്രമം നടന്നുവെന്ന് വ്യക്തം. സംഗതിവശാല്‍ മുഖ്യമന്ത്രിയുടെ നെറികെട്ട ഫേസ്ബുക്ക് കൈയാങ്കളി അക്രമികള്‍ക്ക് പ്രചോദനമായെന്ന് സാരം. വോട്ടുരാഷ്‌ട്രീയത്തിന്റെ പിന്നാമ്പുറത്തേക്ക് ആയുധമെത്തിച്ചുകൊടുക്കുന്ന കങ്കാണിപ്പണിയാണ് പിണറായി വിജയന്‍ ബോധപൂര്‍വ്വം ചെയ്തത്. അതേ സാമൂഹികമാധ്യമം വഴി തന്നെ അക്രമികള്‍ ഹര്‍ത്താലാഹ്വാനം കൊടുക്കുകയും ചെയ്തു. 

  വിഷു നാളില്‍ത്തന്നെ ഹര്‍ത്താല്‍ ഊഹാപോഹങ്ങള്‍ പരന്നിരുന്നു. ഒരു വിഭാഗം ഇക്കാര്യത്തില്‍ മുന്നൊരുക്കം നടത്തിയത് ഇന്റലിജന്‍സിന് കണ്ടെത്താനായില്ലെന്ന് വിശ്വസിക്കാനാകില്ല. അക്രമികള്‍ക്ക് ഒത്താശ ചെയ്തിരുന്നോ എന്ന സംശയം അസ്ഥാനത്തല്ല. മാപ്പിളലഹളയുടെ ശതാബ്ദിയിലേക്ക് ഇനി മൂന്നാണ്ടേയുള്ളൂ എന്നറിയുമ്പോഴാണ് കഴിഞ്ഞ ദിവസത്തേത് അതിന്റെ റിഹേഴ്‌സലായി നിഷ്പ്പക്ഷമതികള്‍ വിലയിരുത്തുന്നത്.

സമൂഹത്തെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്ന ശക്തികള്‍ ചിലരുടെ വോട്ടുബാങ്കായതുകൊണ്ടാണ് അക്രമികള്‍ക്കെതിരെ പോലീസ് ചെറുവിരല്‍പോലുമനക്കാതിരുന്നത്. ആളു മാറി കസ്റ്റഡിയിലെടുത്ത് ചവിട്ടിക്കൊല്ലുന്ന പോലീസ് കഴിഞ്ഞ ദിവസത്തെ അക്രമങ്ങളില്‍ നിശ്ശബ്ദ സാക്ഷികളായി നിലയുറപ്പിച്ചതിനു പിന്നില്‍ ഉന്നത ഇടപെടലുണ്ട്. കശ്മീരിലെ ബാലികയെ പോലെ ഒട്ടേറെ പേര്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പീഡിപ്പിക്കപ്പെട്ട ശേഷം കൊലചെയ്യപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഇല്ലാതിരുന്ന വ്യാപകമായ പ്രചാരണങ്ങള്‍ ഇപ്പോഴുണ്ടായത് എന്തൊക്കെയോ ലക്ഷ്യമിട്ടെന്ന് വ്യക്തം. പ്രത്യേകിച്ചും ഐഎസ് റിക്രൂട്ട്‌മെന്റിന് വളക്കൂറുള്ള സംസ്ഥാനമായ സാഹചര്യത്തില്‍.  കോളേജ് പ്രൊഫസര്‍ പോലും അക്രമികള്‍ക്ക് പാലൂട്ടുന്ന അപകടകരമായ അവസ്ഥയെ ഉരുക്കുമുഷ്ടികൊണ്ട് നേരിട്ടില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ വിവരണാതീതമാകുമെന്നതില്‍ സംശയമില്ല. ഇക്കാര്യത്തിലെങ്കിലും സര്‍ക്കാര്‍ ലജ്ജാകരമായ മൗനം വെടിഞ്ഞ് ക്രിയാത്മകമായി രംഗത്തു വരണമെന്നാണ് പൊതുസമൂഹം ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

Kerala

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കാന്‍ 4 വര്‍ഷ സര്‍വീസ് നിര്‍ബന്ധമാക്കും ?

ആര്‍സിസി കോച്ചിംഗ് സെന്‍റര്‍ ഉടമ
India

നീറ്റ് പേപ്പർ ചോർച്ച: പ്രധാന പ്രതി ആർസിസി കോച്ചിംഗ് ക്ലാസ് ഉടമ ശിവരാജ് മോട്ടെഗാവ്കറിന്റെ സ്വത്തുക്കൾ ബുൾഡോസര്‍ പൊളിക്കും

Kerala

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

India

ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു

പുതിയ വാര്‍ത്തകള്‍

മമതയെ താഴെയിറക്കിയ ഝാൽമുരി ; നരേന്ദ്ര മോദിക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് വധഭീഷണി

വാഹനങ്ങള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പുതുക്കി: വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തു

മുട്ടില്‍ മരം മുറി: മരങ്ങളുടെ പൂര്‍ണ കണക്ക് സമര്‍പ്പിക്കണമെന്ന് ബത്തേരി കോടതി

കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍?, നീറ്റ് പരീക്ഷയുടെ പേരില്‍ ജെന്‍സീ കലാപത്തിന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു

റഷ്യയുമായുള്ള എണ്ണവ്യാപാരം തുടർന്ന് ഇന്ത്യ ; ആവശ്യമുള്ളത്ര ഇന്ധനം ഞങ്ങൾ തരാമെന്ന് യുഎസ് ; ഇന്ത്യയെ ഒപ്പം നിർത്താനുള്ള പുതിയ തന്ത്രം

ലോകത്തിലെ ഏറ്റവും മികച്ച തീം പാർക്കിനുള്ള അവാർഡ് വാർണർ ബ്രദേഴ്സ് വേൾഡ് യാസ് ഐലൻഡിന് സ്വന്തം 

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരും, ചര്‍ച്ചകള്‍ സജീവം

ബിജെപിയെ അൺഫോളോ ചെയ്യണമെന്ന് ക്രോക്രോച്ച് ജനത പാർട്ടി ; ആഹ്വാനം ഗുണമായത് ബിജെപിയ്‌ക്ക് , 8.8 ദശലക്ഷമായിരുന്ന ഫോളോവേഴ്‌സിന്റെ എണ്ണം 9.1 ലേയ്‌ക്ക്

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഫിസിക്സ് ചോദ്യപേപ്പർ ചോർത്തിയ മറ്റൊരു പ്രതി മനീഷ സഞ്ജയ് ഹവൽദാർ അറസ്റ്റിൽ ; ഇതുവരെ പിടിയിലായത് 11 പേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.