ന്യൂദല്‍ഹി: എസ്സി-എസ്ടി നിയമത്തില്‍ സുപീംകോടതിയുടെ ഭേദഗതിക്കെതിരേ വന്ന എതിര്‍പ്പുകളെ തുടര്‍ന്ന് പഴയസ്ഥിതി പുനസ്ഥാപിക്കാന്‍ മോദിസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നേക്കും. ഇതിനുള്ള സാധ്യതകള്‍ പരിശോധനയിലാണ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരേയുള്ള പീഡന സംഭവങ്ങളില്‍ കേസെടുക്കുമ്പോള്‍ കൈക്കൊള്ളേണ്ട മാനദണ്ഡങ്ങളില്‍ സുപ്രീം കോടതി ഭേദഗതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുണ്ടായി. കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍, പഴയ വ്യവസ്ഥകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ഹര്ജികേള്ക്കല് മാറ്റിവെച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഓര്‍ഡിനന്‍സ് അല്ലെങ്കില്‍ 1989 ലെ എസ്സി-എസ്ടി നിയമത്തില്‍ ഭേദഗതി ബില്‍ ജൂലൈയില്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനും ആലോചനയുണ്ട്.
ഓര്‍ഡിനന്‍സ് ആണെങ്കില്‍ പിന്നീട് പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവന്ന് നിയമമാക്കണം. ഫലം ഒന്നാണെങ്കിലും നടപടിക്രമം നീളും. ഓര്‍ഡിനന്‍സാണെങ്കില്‍ ഇറക്കിയാല്‍ അപ്പോള്‍ത്തന്നെ ബാകമാകും. ഈ ആഴ്ച സര്‍ക്കാരിന്റെ തീരുമാനം വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: