Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക് ആധാരമായ ബ്രഹ്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2018, 02:51 am IST
in Samskriti

താ ഏതാ ദേവതാഃ സൃഷ്ടാ അസ്മിന്‍ മഹത്യര്‍ണ്ണവേ പ്രാപതന്‍

സൃഷ്ടിക്കപ്പെട്ട ആ ഇന്ദ്രിയങ്ങളുടെ അധിഷ്ഠാന ദേവതകള്‍ ഈ വലുതായ സംസാര സമുദ്രത്തില്‍ പതിച്ചു.

ഈശ്വരനാല്‍ ലോകപാലന്മാരായി സൃഷ്ടിക്കപ്പെട്ട ആദിത്യന്‍, അഗ്നി, വായു, മൃത്യു തുടങ്ങിയ ദേവതകളാണ് വലിയ സംസാരക്കടലില്‍ വന്ന് വീണത്. ഈ ലോകത്തിനെയാണ് സംസാരം എന്നുപറയുന്നത്. തുടര്‍ച്ചയായി മാറ്റങ്ങള്‍ ഉണ്ടാകുന്നതിനാലാണ് അതിനെ സംസാരം എന്നുവിളിക്കുന്നത്. ഈ ലോകത്തെ കടലിനോട് ഉപമിക്കുന്നതിനാല്‍ അത്  സംസാര സാഗരമാണ്. സംസാരാര്‍ണ്ണവത്തെ ആചാര്യസ്വാമികള്‍ വര്‍ണ്ണിക്കുന്നത് ഇപ്രകാരമാണ്. അവിദ്യ, കാമം, കര്‍മ്മം എന്നിവയില്‍ നിന്നുണ്ടാകുന്ന ദുഃഖമാകുന്ന ജലം. തീവ്രരോഗങ്ങള്‍, ജര, മൃത്യു തുടങ്ങിയ വലിയ മുതലകള്‍. അനന്തവും ആചാരവും എത്തുംപിടിയുമില്ലാത്തതുമായ വിഷയേന്ദ്രിയങ്ങളാല്‍ ഉണ്ടാക്കുന്ന സുഖലേശങ്ങളാകുന്ന വിശ്രമസ്ഥാനങ്ങളോട് കൂടിയതാണത്. ഇന്ദ്രിയ വിഷയങ്ങളിലുള്ള തൃഷ്ണയാകുന്ന കൊടുങ്കാറ്റുമൂലം വന്‍തിരമാലകള്‍ ആഞ്ഞടിക്കുന്നു. നരകയാതനമൂലമുള്ള കൂക്കുവിളികളും നിലവിളികളും കൊണ്ട് ഇരമ്പിയാര്‍ക്കുന്നതാണത്. ഇങ്ങനെയൊക്കെയാണെങ്കിലും സത്യം, ആര്‍ജ്ജവം, ദാനം, ദയ, അഹിംസ, ശമം, ദമം, ധൈര്യം മുതലായ ആത്മഗുണങ്ങളാകുന്ന പൊതിച്ചോറ് നിറച്ച ജ്ഞാനമാകുന്ന വഞ്ചി അതിലുണ്ട്. മോക്ഷമാകുന്ന മറുകരയിലേക്ക് പോകാന്‍ സത്സംഗവും സര്‍വ്വസംഗ പരിത്യാഗവുമാകുന്ന മാര്‍ഗ്ഗത്തോടുകൂടിയതുമായ സംസാര സാഗരത്തിലേക്കാണ് ദേവതകള്‍ പതിച്ചത്.

ഈ സംസാരസാഗരത്തെ മറികടക്കാന്‍ ജ്ഞാനം തന്നെയാണ് വേണ്ടത്. മറ്റുള്ളവ ഒന്നും സംസാരദുഃഖത്തെ ശമിപ്പിക്കാന്‍ ഉതകില്ല. ഈ ജഗത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക് ആധാരമായ ആത്മാവ് ബ്രഹ്മമാണെന്ന് അറിയണം.

ഇനി ദേവതകള്‍ക്ക് എന്ത് സംഭവിച്ചു എന്ന് പറയുന്നു.

തമശനാ പിപാസാഭ്യാ മന്വവാര്‍ജ്ജത്

ആദ്യം ഉണ്ടായ ആ വിരാട് പുരുഷനെ വിശപ്പും ദാഹവും ഉള്ളവനാക്കിത്തീര്‍ത്തു. ദേവതകള്‍ ഉള്‍പ്പെടെ എല്ലാറ്റിനും കാരണഭൂതനായ വിരാട്പുരുഷന്  ഈ ദോഷങ്ങള്‍ വന്നപ്പോള്‍ അവനില്‍ നിന്നുണ്ടായ ദേവതകള്‍ക്കും വിശപ്പും ദാഹവും ഉണ്ടായി. താ ഏനമബ്രുവന്‍ ആയത്‌നം നഃപ്രജാനീഹി യസ്മിന്‍ പ്രതിഷ്ഠിതാ അന്നമദാമേതി

ആ ദേവതകള്‍ സ്രഷ്ടാവിനോട് പറഞ്ഞു. ഞങ്ങള്‍ ഏത് ആയത്‌നത്തില്‍ പ്രതിഷ്ഠിതരായാണ് അന്നത്തെ കഴിക്കേണ്ടത്? അങ്ങനെയുള്ള അധിഷ്ഠാനത്തെ ഞങ്ങള്‍ക്ക് ഉണ്ടാക്കിതന്നാലും എന്ന്.

വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ ദേവതകള്‍ തങ്ങള്‍ക്ക് ഭക്ഷണം കഴിക്കുവാനായി സ്ഥിതി ചെയ്യേണ്ട അധിഷ്ഠാനത്തെ നല്‍കണമെന്ന് സൃഷ്ടികര്‍ത്താവിനോട് ആവശ്യപ്പെട്ടു.

സൃഷ്ടികര്‍ത്താവ് വിരാട് പുരുഷനെ ആദ്യംതന്നെ വിശപ്പും ദാഹവുമാകുന്ന സംസാരധര്‍മ്മങ്ങള്‍ക്ക് വശംവദനാക്കി മാറ്റി. അപ്പോള്‍ വിരാട്പുരുഷനില്‍നിന്നും ഉണ്ടായ ദേവതകളിലും ആ ധര്‍മ്മങ്ങള്‍ വന്നുചേര്‍ന്നു. കാരണത്തിന്റെ ഗുണങ്ങള്‍ അതില്‍നിന്നുണ്ടായ കാര്യത്തിലും പ്രകടമാകും. അതിനാല്‍ അഗ്നി മുതലായ ദേവതകളും സംസാര ധര്‍മ്മങ്ങള്‍ക്ക് അതീതരല്ല എന്നും ദേവതാപ്രാപ്തി നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യമായി കണക്കാക്കരുത് എന്നും ഉപനിഷത്ത് ചൂണ്ടിക്കാട്ടുന്നു. സംസാരസാഗരത്തെ മറികടക്കണമെങ്കില്‍ ആത്മതത്ത്വം അറിയുക തന്നെ വേണം.

വിശപ്പും ദാഹവും വന്നാല്‍ ആരായാലും അതിന് ശമനം കണ്ടേതീരൂ. ഓരോ ദേവതകളും തങ്ങള്‍ ഇരുന്ന് ഭക്ഷണം കഴിക്കുവാന്‍ പറ്റിയ ഒരിടം അന്വേഷിച്ചാണ് സൃഷ്ടികര്‍ത്താവിനടുത്തെത്തിയത്.  വിരാട് പുരുഷന്റെ ദേഹത്തില്‍ അവര്‍ക്ക് സ്ഥാനമുണ്ടെങ്കിലും അത് സമഷ്ടി രൂപത്തിലുള്ളതും എല്ലാവരും ഒന്നിച്ചിരിക്കുന്നതുമായതിനാല്‍ അവിടെയിരുന്ന് ഭക്ഷണത്തെ ആസ്വദിക്കുവാന്‍ സാധിക്കാത്തതിനാലാണ് വ്യഷ്ടിദേഹങ്ങള്‍ വേണമെന്നാഗ്രഹിച്ച് ദേവതകള്‍ പ്രാര്‍ത്ഥിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം
Sports

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

Cricket

തിലകിന് ശതകം; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

Kerala

അഴിമതി: വി​ജി​ല​ൻ​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഓ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്കണം​,​ ഈ സം​വി​ധാ​നം തു​ട​ര​ണോയെ​ന്ന് ഹൈ​ക്കോ​ട​തി

Kerala

കൊടും ചൂടിൽ വലഞ്ഞ് കേരളം; പാലക്കാട് റെക്കോഡ് താപനില; 12 ജില്ലകളിൽ യെല്ലോ അലർട്ട്: ജാഗ്രതാ നിർദ്ദേശങ്ങൾ

പുതിയ വാര്‍ത്തകള്‍

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.