Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക് ആധാരമായ ബ്രഹ്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2018, 02:51 am IST
in Samskriti

താ ഏതാ ദേവതാഃ സൃഷ്ടാ അസ്മിന്‍ മഹത്യര്‍ണ്ണവേ പ്രാപതന്‍

സൃഷ്ടിക്കപ്പെട്ട ആ ഇന്ദ്രിയങ്ങളുടെ അധിഷ്ഠാന ദേവതകള്‍ ഈ വലുതായ സംസാര സമുദ്രത്തില്‍ പതിച്ചു.

ഈശ്വരനാല്‍ ലോകപാലന്മാരായി സൃഷ്ടിക്കപ്പെട്ട ആദിത്യന്‍, അഗ്നി, വായു, മൃത്യു തുടങ്ങിയ ദേവതകളാണ് വലിയ സംസാരക്കടലില്‍ വന്ന് വീണത്. ഈ ലോകത്തിനെയാണ് സംസാരം എന്നുപറയുന്നത്. തുടര്‍ച്ചയായി മാറ്റങ്ങള്‍ ഉണ്ടാകുന്നതിനാലാണ് അതിനെ സംസാരം എന്നുവിളിക്കുന്നത്. ഈ ലോകത്തെ കടലിനോട് ഉപമിക്കുന്നതിനാല്‍ അത്  സംസാര സാഗരമാണ്. സംസാരാര്‍ണ്ണവത്തെ ആചാര്യസ്വാമികള്‍ വര്‍ണ്ണിക്കുന്നത് ഇപ്രകാരമാണ്. അവിദ്യ, കാമം, കര്‍മ്മം എന്നിവയില്‍ നിന്നുണ്ടാകുന്ന ദുഃഖമാകുന്ന ജലം. തീവ്രരോഗങ്ങള്‍, ജര, മൃത്യു തുടങ്ങിയ വലിയ മുതലകള്‍. അനന്തവും ആചാരവും എത്തുംപിടിയുമില്ലാത്തതുമായ വിഷയേന്ദ്രിയങ്ങളാല്‍ ഉണ്ടാക്കുന്ന സുഖലേശങ്ങളാകുന്ന വിശ്രമസ്ഥാനങ്ങളോട് കൂടിയതാണത്. ഇന്ദ്രിയ വിഷയങ്ങളിലുള്ള തൃഷ്ണയാകുന്ന കൊടുങ്കാറ്റുമൂലം വന്‍തിരമാലകള്‍ ആഞ്ഞടിക്കുന്നു. നരകയാതനമൂലമുള്ള കൂക്കുവിളികളും നിലവിളികളും കൊണ്ട് ഇരമ്പിയാര്‍ക്കുന്നതാണത്. ഇങ്ങനെയൊക്കെയാണെങ്കിലും സത്യം, ആര്‍ജ്ജവം, ദാനം, ദയ, അഹിംസ, ശമം, ദമം, ധൈര്യം മുതലായ ആത്മഗുണങ്ങളാകുന്ന പൊതിച്ചോറ് നിറച്ച ജ്ഞാനമാകുന്ന വഞ്ചി അതിലുണ്ട്. മോക്ഷമാകുന്ന മറുകരയിലേക്ക് പോകാന്‍ സത്സംഗവും സര്‍വ്വസംഗ പരിത്യാഗവുമാകുന്ന മാര്‍ഗ്ഗത്തോടുകൂടിയതുമായ സംസാര സാഗരത്തിലേക്കാണ് ദേവതകള്‍ പതിച്ചത്.

ഈ സംസാരസാഗരത്തെ മറികടക്കാന്‍ ജ്ഞാനം തന്നെയാണ് വേണ്ടത്. മറ്റുള്ളവ ഒന്നും സംസാരദുഃഖത്തെ ശമിപ്പിക്കാന്‍ ഉതകില്ല. ഈ ജഗത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക് ആധാരമായ ആത്മാവ് ബ്രഹ്മമാണെന്ന് അറിയണം.

ഇനി ദേവതകള്‍ക്ക് എന്ത് സംഭവിച്ചു എന്ന് പറയുന്നു.

തമശനാ പിപാസാഭ്യാ മന്വവാര്‍ജ്ജത്

ആദ്യം ഉണ്ടായ ആ വിരാട് പുരുഷനെ വിശപ്പും ദാഹവും ഉള്ളവനാക്കിത്തീര്‍ത്തു. ദേവതകള്‍ ഉള്‍പ്പെടെ എല്ലാറ്റിനും കാരണഭൂതനായ വിരാട്പുരുഷന്  ഈ ദോഷങ്ങള്‍ വന്നപ്പോള്‍ അവനില്‍ നിന്നുണ്ടായ ദേവതകള്‍ക്കും വിശപ്പും ദാഹവും ഉണ്ടായി. താ ഏനമബ്രുവന്‍ ആയത്‌നം നഃപ്രജാനീഹി യസ്മിന്‍ പ്രതിഷ്ഠിതാ അന്നമദാമേതി

ആ ദേവതകള്‍ സ്രഷ്ടാവിനോട് പറഞ്ഞു. ഞങ്ങള്‍ ഏത് ആയത്‌നത്തില്‍ പ്രതിഷ്ഠിതരായാണ് അന്നത്തെ കഴിക്കേണ്ടത്? അങ്ങനെയുള്ള അധിഷ്ഠാനത്തെ ഞങ്ങള്‍ക്ക് ഉണ്ടാക്കിതന്നാലും എന്ന്.

വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ ദേവതകള്‍ തങ്ങള്‍ക്ക് ഭക്ഷണം കഴിക്കുവാനായി സ്ഥിതി ചെയ്യേണ്ട അധിഷ്ഠാനത്തെ നല്‍കണമെന്ന് സൃഷ്ടികര്‍ത്താവിനോട് ആവശ്യപ്പെട്ടു.

സൃഷ്ടികര്‍ത്താവ് വിരാട് പുരുഷനെ ആദ്യംതന്നെ വിശപ്പും ദാഹവുമാകുന്ന സംസാരധര്‍മ്മങ്ങള്‍ക്ക് വശംവദനാക്കി മാറ്റി. അപ്പോള്‍ വിരാട്പുരുഷനില്‍നിന്നും ഉണ്ടായ ദേവതകളിലും ആ ധര്‍മ്മങ്ങള്‍ വന്നുചേര്‍ന്നു. കാരണത്തിന്റെ ഗുണങ്ങള്‍ അതില്‍നിന്നുണ്ടായ കാര്യത്തിലും പ്രകടമാകും. അതിനാല്‍ അഗ്നി മുതലായ ദേവതകളും സംസാര ധര്‍മ്മങ്ങള്‍ക്ക് അതീതരല്ല എന്നും ദേവതാപ്രാപ്തി നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യമായി കണക്കാക്കരുത് എന്നും ഉപനിഷത്ത് ചൂണ്ടിക്കാട്ടുന്നു. സംസാരസാഗരത്തെ മറികടക്കണമെങ്കില്‍ ആത്മതത്ത്വം അറിയുക തന്നെ വേണം.

വിശപ്പും ദാഹവും വന്നാല്‍ ആരായാലും അതിന് ശമനം കണ്ടേതീരൂ. ഓരോ ദേവതകളും തങ്ങള്‍ ഇരുന്ന് ഭക്ഷണം കഴിക്കുവാന്‍ പറ്റിയ ഒരിടം അന്വേഷിച്ചാണ് സൃഷ്ടികര്‍ത്താവിനടുത്തെത്തിയത്.  വിരാട് പുരുഷന്റെ ദേഹത്തില്‍ അവര്‍ക്ക് സ്ഥാനമുണ്ടെങ്കിലും അത് സമഷ്ടി രൂപത്തിലുള്ളതും എല്ലാവരും ഒന്നിച്ചിരിക്കുന്നതുമായതിനാല്‍ അവിടെയിരുന്ന് ഭക്ഷണത്തെ ആസ്വദിക്കുവാന്‍ സാധിക്കാത്തതിനാലാണ് വ്യഷ്ടിദേഹങ്ങള്‍ വേണമെന്നാഗ്രഹിച്ച് ദേവതകള്‍ പ്രാര്‍ത്ഥിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

India

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

പുതിയ വാര്‍ത്തകള്‍

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

“സിദ്ധു ” പ്രദർശനത്തിന്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.