Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കടുവകളെ കൂട്ടിലടച്ച വീരന്മാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2018, 04:50 am IST
in Sports

കൊല്‍ക്കത്ത: ബംഗാള്‍ കടുവകളെ അവരുടെ മടയില്‍ച്ചെന്ന് കൂട്ടിലടച്ച് സന്തോഷ് ട്രോഫയില്‍ ചരിത്രമെഴുതാന്‍ കേരളത്തിന് കരുത്തായത് കോച്ചിന്റെ ഉപദേശവും കീപ്പര്‍ മിഥുന്റെ കരളുറപ്പും. ഷൂട്ടൗട്ടില്‍ രണ്ട് ഷോട്ടുകള്‍ വലത്തോട്ട് മുഴുനീളെ പറന്ന് രക്ഷപ്പെടുത്തിയ മിഥുന്റെ മികവിലാണ് കേരളം ബംഗാളിനെ അവരുടെ കോട്ടയില്‍ കീഴ്‌പ്പെടുത്തി ആറാം സന്തോഷക്കിരീടവുമായി നാട്ടിലേക്ക് മടങ്ങിയത്.

ഷൂട്ടൗട്ട് തുടങ്ങും മുമ്പ് കോച്ച് സതീവന്‍ ബാലന്‍ മിഥുന്റെ കാതുകളില്‍ മന്ത്രിച്ചു ‘വലതുവശത്തുകൂടെ പന്ത് വലയിലേക്ക് പോകുന്നത് തടയാന്‍ ശ്രമിക്കണം’. അഞ്ചുഷോട്ടുകളില്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും വലതുവശത്തുകൂടി മൂളിപ്പായുമെന്ന പ്രതീക്ഷയിലായിരുന്നു ഈ ഉപദേശം.

കോച്ചിന്റെ കണക്കൂകുട്ടല്‍ തെറ്റിയില്ല. വലതുവശത്തുകൂടി ഗോള്‍ വലയിലേക്ക് പാഞ്ഞ രണ്ട് ഷോട്ടുകള്‍ മുഴുനീളം ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി മിഥുന്‍ വീര നായകനായി. അങ്കിത് മുഖര്‍ജി, നബി ഹുസൈന്‍ ഖാന്‍ എന്നിവരുടെ ഷോട്ടുകളാണ് മിഥുന്‍ രക്ഷപ്പെടുത്തിയത്. 

കപ്പ് നമ്മുടെതാണ്. നമുക്ക് തന്നെ കിട്ടുമെന്ന് ഷൂട്ടൗട്ടിന് മുമ്പ് കോച്ച് പറഞ്ഞത് ആത്മവിശ്വാസം നല്‍കി. വിജയത്തിന് പിന്നില്‍ ടീമിന്റെ കൂട്ടായ പരിശ്രമമാണെന്നും മിഥുന്‍ പറഞ്ഞു. പിതാവിന്റെ പാത പിന്തുടര്‍ന്നാണ് മിഥുന്‍ കളിക്കളത്തിലെത്തിയത്. അച്ഛന്‍ മുരളി കേരളാ പോലീസിന്റെ ഗോള്‍ കീപ്പറായിരുന്നു. മിഥുന്‍ നിലവില്‍ എസ്ബിഐ താരമാണ്. ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് കേരളം വിജയിച്ചത്. സന്തോഷ് ട്രോഫിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഫൈനലില്‍ ബംഗാളിനെ അവരുടെ മണ്ണില്‍ തോല്‍പ്പിച്ച് ഒരു ടീം ചാമ്പ്യന്മാരാകുന്നത്.

നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഈ കിരീടം കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സമ്മാനിക്കുന്നുവെന്ന് കോച്ച് സതീവന്‍ ബാലന്‍ പറഞ്ഞു. കേരളം അവസരങ്ങള്‍ കളിഞ്ഞു കളിച്ചതാണ് മത്സരം അധികസമയത്തേക്ക് നീട്ടിയത്. 120 മിനിറ്റും പൊരുതാന്‍ ഊര്‍ജ്ജമുള്ള അസാമാന്യ താരങ്ങളൊന്നും നമുക്കില്ല. തൊണ്ണൂറ് മിനിറ്റില്‍ തന്നെ മത്സരം അവസാനിപ്പിക്കണമെന്നാഗ്രഹിച്ചു. നമ്മുടെ കളിക്കാരുടെ നോട്ടപ്പിശകുകൊണ്ടാണ് ബംഗാള്‍ സ്‌കോര്‍ ചെയ്തത്.

ടീം കരുത്തരാണ്. പക്ഷെ, നിരന്തരം ആക്രണവും പ്രതിരോധവും നടത്താനുള്ള ഉര്‍ജ്ജമില്ല. തുടക്കം മുതല്‍ ആക്രമിച്ചുകളിച്ചു. അതിനാല്‍ അവര്‍ തളര്‍ന്നെന്ന് കോച്ച് പറഞ്ഞു. കഴിഞ്ഞ പതിനാല് വര്‍ഷത്തില്‍ കേരളത്തിന്റെ കോച്ചാകാന്‍ അവസരം ലഭിച്ചില്ല. ഇത്തവണയാണ് അവസരം കിട്ടിയത്. വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. പുതിയ ടീമിനെ തെരഞ്ഞെടുത്തു. ഞാന്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കാനാകുന്ന കളിക്കാരെയാണ് ടീമിലെടുത്തത്. പല ടൂര്‍ണമെന്റുകളിലും വിജയം നേടിയിട്ടുണ്ട്. എന്നാല്‍ സന്തോഷ് ട്രോഫിയിലെ വിജയം ഏറെ വിലപ്പെട്ടതാണെന്നും സതീവന്‍ ബാലന്‍ പറഞ്ഞു.

ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് കേരളം ചാമ്പ്യന്മാരായത്. ആതിഥേയരായ ബംഗാളിനെ രണ്ട് തവണ തോല്‍പ്പിക്കുകയും ചെയ്തു. ക്വാര്‍ട്ടര്‍ ഫൈനലിലെ അവസാന ലീഗ് മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗാളിനെ തോല്‍പ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.