കൊച്ചി: അടിസ്ഥാനമില്ലാത്ത ആരോപണം ഉയര്‍ത്തിയും അധികാരസ്ഥാനത്തിരിക്കെ ആശയക്കുഴപ്പമുണ്ടാക്കി വര്‍ഗ്ഗീയലഹളയ്‌ക്ക് വഴിമരുന്നിടുകയും ചെയ്തുവെന്നാരോപിച്ച് ധനമന്ത്രി തോമസ് ഐസക്കിനെതിരേ നിയമനടപടിക്ക് നീക്കം. ഈസ്റ്റര്‍ദിനത്തില്‍ രണ്ട് ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നും അതിനുപിന്നില്‍ ആര്‍എസ്എസ്‌കാരാണെന്നും ഫേസ്ബുക്കിലൂടെ വ്യാജപ്രചാരണം നടത്തിയെന്നാണ് പരാതി.
ധനമന്ത്രി തോമസ് ഐസക് ഈസ്റ്റര്‍ ദിവസമായ ഞായറാഴ്ചയാണ് ഫേസ്ബുക്കില്‍ എഴുതിയത്.
”ഈസ്റ്റര്‍ ദിനത്തില്‍ രണ്ട് െ്രെകസ്തവദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. ഒന്ന് കാസര്‍ഗോഡും രണ്ടു ചാരുംമൂട് കരിമുളക്കലും… പാതിരയ്‌ക്ക് സി കെ വര്‍ഗീസച്ചന്‍ ശുശ്രുഷയ്‌ക്ക് എത്തിയ സമയത്താണ് ആക്രമണം ഉണ്ടായത്. സാധാരണ അച്ചന്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് നിന്ന് പ്രദിക്ഷണത്തിന്റെ സൗകര്യത്തിനായി കാര്‍ മാറ്റി പാര്‍ക്ക് ചെയ്തത് കൊണ്ടാണ് ആക്രമണം ഫലിക്കാതെ പോയത്. അരിശം മുഴുവന്‍ പള്ളി അടുത്ത കാലത്ത് വാങ്ങിയ തൊട്ടടുത്തുള്ള ഒരു വീടിനുമേല്‍ തീര്‍ത്തു. പോലീസ് കസ്റ്റഡിയില്‍ ഉള്ളവരില്‍ രണ്ടു പേര്‍ ആര്‍ എസ് എസ് കാരാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
ബംഗാളില്‍ രാമനമവി ലഹളയുടെ കൊലപാതകങ്ങള്‍ 12 ആയി. ബീഹാറിലും പരക്കെ സംഘര്‍ഷം പൊട്ടിപുറപ്പെട്ടിട്ടുണ്ട്. രാഷ്‌ട്രീയമായി തിരിച്ചടി ഏറ്റുകൊണ്ടിരിക്കുന്ന ബി ജെ പി തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയചേരിതിരിവ് ആളിക്കത്തിക്കുവാന്‍ തയ്യാറെടുക്കുകയാണെന്ന് കരുതണം. ഈയൊരു തിരിച്ചറിവും ജാഗ്രതയും കേരളത്തിലും ഉണ്ടായേ തീരൂ.”
ഇതാണ് മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ ഉള്ളടക്കത്തിലെ ഭാഗങ്ങള്‍.
1. പള്ളികള്‍ ഈസ്റ്റര്‍ ദിനത്തില്‍ ആക്രമിച്ചുവെന്നു പറയുന്ന മന്ത്രി പള്ളിയ്‌ക്കടുത്തുള്ള വീടാണ് ആക്രമിക്കപ്പെട്ടതെന്ന് പറയുന്നു.
2. ആധികാരികമായി കാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ കഴിവും അികാരവുമുള്ള മന്ത്രി ഔദ്യോഗികപദവി ദുരുപയോഗം ചെയ്യുകയായിരുന്നു.
3. സംസ്ഥാന ധനമന്ത്രിയെന്ന നിലയില്‍ത്തന്നെയാണ് ഫേസ്ബുക്കിലെ അക്കൗണ്ട്.
4. പോലീസ് അന്വേഷിക്കുന്ന കേസില്‍, പ്രതികള്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സ്ഥാപിക്കാനും കേസില്‍ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്താനുമാണ് ഫേസ്ബുക്ക് പോസ്റ്റുവഴി ശ്രമിച്ചിട്ടുള്ളത്.
5. നാട്ടുകാര്‍ പറയുന്നു എന്ന് പറഞ്ഞ് പ്രതികള്‍ ആര്‍എസ്എസ്സുകാരാണെന്നും മന്ത്രി പോലീസിനെ കേസന്വേഷണത്തില്‍ വഴിതിരിക്കുന്നു.
6. ഉത്തരേന്ത്യയിലെ സാമുദായിക ലഹളയുടെ കാര്യങ്ങള്‍ പറഞ്ഞ്, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെയും ഈ സംഭവങ്ങളേയും അതുമായി പരോക്ഷമായി ബന്ധിപ്പിക്കാനും മന്ത്രി മടിച്ചിട്ടില്ല. തെരഞ്ഞെടുപ്പു ചട്ടമൊന്നും നിലവില്‍ വന്നില്ലെങ്കിലും സാമുദായിക സ്പര്‍ദ്ധ വളര്‍ത്താനാണ് തോമസ് ഐസക്കിന്റെ ശ്രമമെന്ന് പരാതിക്കാര്‍ വിലയിരുത്തുന്നു.
തോമസ് ഐസക്, ഈസ്റ്റര്‍ ദിനത്തില്‍, ഇല്ലാത്ത കാര്യങ്ങള്‍ ഊഹിച്ചും കല്‍പ്പിച്ചും സാമൂഹ്യമാദ്ധ്യമത്തിലൂടെ എഴുതിയത് സദുദ്ദേശ്യത്തിലല്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് നിയമനടപടികള്‍ക്ക് ആലോചിക്കുന്നത്. മന്ത്രിയുടെ ഫേസ്ബുക്ക് അക്കൗണ്ടിനെതിരേയും പരാതിക്ക് സാധുത പരിശോധിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിനെതിരേ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രതികരണങ്ങളില്‍. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളോ ഉത്തരവാദപ്പെട്ടവരോ മന്ത്രിയെ പിന്തുണയ്‌ക്കാനില്ല. സര്‍ക്കാരിനും പാര്‍ട്ടിക്കും ഏറെക്കുറേ അനിഷ്ടക്കാരനായ മന്ത്രി ഈസ്റ്റര്‍ ദിവസം, ന്യൂനപക്ഷ വിഭാഗത്തിന്റെ സംരക്ഷകനായി സ്വയം ഇറങ്ങിയതിന്റെ ഉദ്ദേശ്യ ശുദ്ധിയെ പാര്‍ട്ടിക്കുള്ളിലും പലരും സംശയത്തോടെയാണ് കാണുന്നത്.
















