Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എല്ലാറ്റിലും ബ്രഹ്മത്തെ കണ്ട് ഉപാസിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2018, 04:13 am IST
in Samskriti

തൈത്തീരിയോപനിഷത്ത്-34

അന്നത്തിന്റെ മാഹാത്മ്യം തുടരുന്നു-

ഏതദ് വൈ മുഖതോളന്നം 

രാദ്ധം മുഖതോളസ്മാ അന്നം രാധ്യതേ

ഏതദ് വൈ മധ്യതോളന്നം 

രാദ്ധയം മധ്യതോളസ്മാ അന്നം

രാധ്യതോ ഏതദ് വാ അന്നതോളന്നം 

രാദ്ധം അന്നതോളസ്മാ 

അന്നം രാധ്യതേ യ ഏവം വേദ.

നല്ല രീതിയില്‍ അതിഥിക്കും വിശക്കുന്നവനും മറ്റും ഭക്ഷണം കൊടുക്കുന്നയാള്‍ക്ക് അതുപോലെതന്നെ തിരിച്ചുകിട്ടുന്നു. മധ്യമമായ ഉപചാരത്തോടെയാണെങ്കില്‍ ആ നിലയിലും താഴ്ന്ന നിലവാരത്തിലാണെങ്കില്‍ അങ്ങനേയും തിരിച്ചുകിട്ടുന്നു. മുഖതഃ, മധ്യത, അന്തതഃ എന്നീ വാക്കുകളാണ് ഇവയെ സൂചിപ്പികാന്‍ ഇവിടെ പറഞ്ഞിരിക്കുന്നത്. ആചാര്യസ്വാമികള്‍ മുഖതഃ എന്നതിന് ചെറുപ്പകാലത്ത് എന്നും മധ്യതഃ എന്നതിന് മധ്യവയസ്സിലെന്നും അന്തതഃ എന്നതിന് പ്രായംചെന്നിട്ടും എന്ന് അര്‍ത്ഥം പറഞ്ഞിരിക്കുന്നു. ഓരോ കാലത്ത് ചെയ്യുന്നതിനും അതിനനുസരിച്ച് ഫലം ഉണ്ടാക്കുന്നു. ഇങ്ങനെ അന്നത്തിന്റെ മാഹാത്മ്യം മനസ്സിലാക്കി ചെയ്യുന്നയാള്‍ക്ക് ഇത്തരത്തിലുള്ള ഫലത്തെ ലഭിക്കുന്നുവെന്ന് ഉപനിഷത്ത് ഉറപ്പിച്ച്പറയുന്നു.

ഗൃഹസ്ഥന്‍ അനുഷ്ഠിക്കേണ്ട പഞ്ചമഹായജ്ഞങ്ങളില്‍ ഒന്നാണ് അതിഥിയജ്ഞം. ഇതിന് ഹൃയജ്ഞം, മനുഷ്യയജ്ഞം എന്നും പേരുണ്ട്. ‘അതിഥി ദേവോ ഭവ’- അതിഥിയെ ദേവനായി കണ്ട് പൂജിക്കണം. നമ്മുടെ വീട്ടില്‍ വരുന്ന ഒരാളേയും നിരാശരാക്കി മടക്കിയയക്കരുത്. താമസവും ഭക്ഷണവും കൊടുക്കണം. അത് ഗൃഹസ്ഥന്റെ ധര്‍മമാണ്. അതിഥി പൂജനത്തിന് വേണ്ടി വളരെ ധനവും അന്നവും ഗൃഹസ്ഥന്‍ കരുതിവയ്‌ക്കണം. അതിഥിയെ സത്കരിക്കുന്നതിനെപ്പറ്റിയും ഭക്ഷണം നല്‍കിയില്ലെങ്കിലുണ്ടാകുന്ന ദോഷങ്ങളെപ്പറ്റിയും കഠോപനിഷത്തില്‍ നാം കണ്ടതാണ്. ഉത്തമമായ രീതിയിലും മധ്യമമായ തരത്തിലും അധമമായും ദാനം നല്‍കുന്നയാള്‍ക്ക് അതിനനുസരിച്ചാകും ഫലം ഉണ്ടാകുക. ഇതറിഞ്ഞ് ഏറ്റവും നല്ലപോലെ അന്നം നല്‍കാന്‍ നമുക്ക് കഴിയണം.

ഇനി ബ്രഹ്‌മോപാസനത്തിനെപ്പറ്റി പറയുന്നു-

ക്ഷേമ ഇതി വാചി യോഗക്ഷേമ 

ഇതി പ്രാണാപാനയോ

കര്‍മ്മേതി ഹസ്തയോഃ ഗതിരിതി 

പാദയോ വിമുക്തി രിതി

പായൗ ഇതി മാനുഷീ സമാജ്ഞാഃ

ഓരോ അവയവത്തിലും എങ്ങനെ ബ്രഹ്‌മോപാസന ചെയ്യാം- വാക്കില്‍ ക്ഷേമം എന്ന രൂപത്തിലും പ്രാണ അപാര വായുക്കളില്‍ യോഗക്ഷേമം എന്ന തരത്തിലും കൈകളില്‍ കര്‍മ്മമായും കാലുകളില്‍ ഗതി എന്നിങ്ങനേയും മലദ്വാരത്തില്‍ വിസര്‍ജമെന്ന മട്ടിലും ബ്രഹ്മത്തെ ഉപാസിക്കണം. ഇവയെല്ലാം മാനുഷികങ്ങളായ അഥവാ മനുഷ്യനെപ്പറ്റിയുള്ള ആധ്യാത്മിക ഉപാസനകളാണ്.

ബ്രഹ്മം വാക്കില്‍ ക്ഷേമരൂപത്തിലാണിരിക്കുന്നത്. അതിന്മേല്‍ അത്തരത്തില്‍ ഉപാസിക്കണം. ്രപാണാപനങ്ങള്‍ ഉള്ളപ്പോള്‍ മാത്രമേ യോഗക്ഷേമങ്ങള്‍ ഉണ്ടാകൂ. നേടാത്തത് നേടുന്നത് യോഗം. നേടിയതിനെ സംരക്ഷിക്കുന്നത് ക്ഷേമം. ബ്രഹ്മമാണ് യോഗക്ഷേമങ്ങള്‍ക്ക് നിമിത്തമായിരിക്കുന്നത്. കര്‍മ്മം നടക്കുന്നതിനു കാരണം ബ്രഹ്മമാണ്. അതിനാല്‍ കര്‍മ്മം ചെയ്യുന്ന കൈകളെ ബ്രഹ്മരൂപത്തില്‍ ഉപാസിക്കണം. നടക്കാനും ചരിക്കാനും ബ്രഹ്മംതന്നെ നിമിത്തമായത്. അതിന് സഹായിക്കുന്ന കാലുകളെ ബ്രഹ്മമായി കണ്ട് ഉപാസിക്കണം. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളി നമ്മുടെ ആരോഗ്യത്തെ കാക്കുന്ന മലദ്വാരത്തേയും ഇങ്ങനെ നോക്കുമ്പോള്‍ ബ്രഹ്മമായി കാണണം. ബ്രഹ്മഭാവനയോടെ ഇവയെയൊക്കെ പരിപാലിക്കുന്നത് മനുഷ്യനെ സംബന്ധിച്ച ഉപാസനകളാണ്. അവനവനെ സംബന്ധിച്ചത് എന്ന അര്‍ത്ഥത്തില്‍ ഇവയെ ആധ്യാത്മിക ഉപാസനങ്ങള്‍ എന്നു പറയുന്നു.

ഇനി ആധി ദൈവീക ഉപാസനയെ പറയുന്നു.

അഥ ദൈവീ തൃപ്തിരിതി വൃഷ്ടാ 

ബലമിതി വിദ്യുതി

യശ ഇതി പശുഷു ജ്യോതിരിതി 

നക്ഷത്രശ്രേഷ്ഠ പ്രജാതിര-

മൃതമാനന്ദ ഇത്യുപസ്‌ഥേ 

സര്‍വ്വമിത്യാകാശേ തത് പ്രതിഷ്‌ഠേ-

ത്യുപാസീത പ്രതിഷ്ഠാവാന്‍ ഭവതി.

ഇനി ദേവന്‍മാരിലുള്ള ഉപാസനയെ പറയുന്നു. വൃഷ്ടിയില്‍ തൃപ്തി എന്നും വിദ്യുത്തില്‍ ബലമെന്നും പശുക്കളില്‍ യശസ്സെന്നും നക്ഷത്രങ്ങളില്‍ ജ്യോതിസ്സെന്നും ഉപസ്ഥത്തില്‍ പ്രജാപതിയെന്നും അമൃതമെന്നും ആനന്ദമെന്നും ആകാശത്തില്‍ സര്‍വമെന്നും അതിനെ പ്രതിഷ്ഠയെന്ന് ഉപാസിക്കണം. അങ്ങനെ ചെയ്യുന്നയാള്‍ പ്രതിഷ്ഠാവാനായിത്തീരും.

വൃഷ്ടി അഥവാ മഴ അന്നത്തിന് കാരണമായി തൃപ്തിയെ നല്‍കുന്നതിനാല്‍ ബ്രഹ്മത്തെ തൃപ്തി രൂപത്തില്‍ ഉപാസിക്കണം. വിദ്യുത്തില്‍ അഥവാ ഇടിമിന്നലില്‍ ബലരൂപത്തിലാണ് ബ്രഹ്മം. പശുക്കളില്‍ യശസ്സ് എന്ന നിലയിലാണ് ബ്രഹ്മത്തെ കാണേണ്ടത്. നക്ഷത്രങ്ങളിലത് ജേ്യാതിസ്സാണ്. ഉപസ്ഥം അഥവാ ജനനേന്ദ്രിയത്തില്‍ സന്താനോല്‍പത്തിയായ പ്രജാപതിയും അമൃതത്വവും ആനന്ദവുമാണ്. ബ്രഹ്മം പുത്രനെക്കൊണ്ട് പിതൃകടം വീട്ടുമെന്നതിനാലാണ് അമൃതത്വപ്രാപ്തിയും ആനന്ദവും ഉപസ്ഥം വഴിയുണ്ടാകുന്നത്. എല്ലാം ആകാശത്തില്‍ പ്രതിഷ്ഠിതമായതിനാല്‍ സര്‍വ്വം ബ്രഹ്മമാണ്. ആകാശത്തെ എല്ലാറ്റിനും പ്രതിഷ്ഠയായി ഉപാസിക്കണം. അങ്ങനെയായാല്‍ പ്രതിഷ്ഠയുള്ളവനാകും. ബ്രഹ്മത്തില്‍ വേണ്ടത്ര ഉറപ്പിച്ചിരിക്കാനാവും. ഇതുപോലെ എല്ലാറ്റിലും ബ്രഹ്മത്തെ കണ്ട് ഉപാസിക്കുക എന്നതാണ് വേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.