Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഗുരു, വഴികാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2018, 05:16 am IST
in Vicharam

1960-കളില്‍ അവസാനം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നപ്പോഴാണ് ഡോ. കെ.മാധവന്‍കുട്ടിയെ ആദ്യമായി കാണുന്നത്. അന്ന് മെഡിക്കല്‍ കോളേജില്‍ സര്‍വാദരണീയരായ ഏതാനും അധ്യാപക ശ്രേഷ്ഠര്‍ ഉണ്ടായിരുന്നു. തങ്ങളുടെ വിഷയത്തിലെ പ്രാഗത്ഭ്യംകൊണ്ട് വിദ്യാര്‍ത്ഥികളുടെ മനംകവര്‍ന്നവരായിരുന്നു ഇവര്‍. ആദരവോടെ അല്‍പ്പം അകലംപാലിച്ചുമാത്രമായിരുന്നു വിദ്യാര്‍ത്ഥികള്‍ ഇടപെട്ടിരുന്നത്. അക്കൂട്ടത്തില്‍ ഒരാളായിരുന്നു മാധവന്‍കുട്ടി സാറും. വ്യത്യാസം ഒന്നുമാത്രം. വിദ്യാര്‍ത്ഥികളോട് അടുത്തിടപഴകിയിരുന്നു, അവരുടെ പാഠ്യേതര വിഷയങ്ങളിലും സജീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു എന്നതാണ് ആ വ്യത്യാസം. 

ഞങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യാന്‍ നിര്‍ബന്ധിതരായി. രണ്ടുപരീക്ഷയില്‍ തോറ്റാല്‍ പഠനം ഉപേക്ഷിച്ച് പോകേണ്ട സാഹചര്യമായിരുന്നു അന്ന്. ഒരുപരീക്ഷ കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സമരത്തിന് പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ എല്ലാ പ്രൊഫസര്‍മാരും എതിരുനിന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളായ ഞങ്ങളുടെ ആവശ്യം ന്യായമാണെന്ന് പരസ്യമായ നിലപാടായിരുന്നു മാധവന്‍കുട്ടി സാറിന്റേത്. വിദ്യാര്‍ത്ഥികള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും ലഭിച്ച പിന്തുണയായിരുന്നു ഇത്. 

ഫിസിയോളജിയായിരുന്നു മാധവന്‍കുട്ടിസാറിന്റെ വിഷയം. ഈ വിഷയത്തില്‍ ലോകം അംഗീകരിച്ച നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു. ശിഷ്യസമ്പത്തായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്. വിരമിച്ചവരും ഇപ്പോള്‍ സര്‍വ്വീസിലുള്ളവരുമായ പ്രശസ്ത മെഡിക്കല്‍ കോളേജ് പ്രൊഫസര്‍മാര്‍ പലരും മാധവന്‍കുട്ടി സാറിന്റെ ശിഷ്യന്മാരാണ്. ഏതുസംശയത്തിനും എപ്പോള്‍ വേണമെങ്കിലും വിളിച്ചുചോദിക്കാം. വ്യക്തവും സമഗ്രവും കൃത്യവുമായ ഉത്തരം ലഭിക്കും.

വൈദ്യശാസ്ത്രത്തെ അതുല്യമായ സ്ഥാനം നിലനിര്‍ത്തുമ്പോഴും സമാജസേവനത്തിനായി സമയം കണ്ടെത്തിയെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ഭാരതീയ വിചാരകേന്ദ്രം, സേവാഭാരതി തുടങ്ങി ദേശീയ ചിന്താധാര മുറുകെ പിടിച്ച് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുമായി ഇടപെടാനും ചുമതല വഹിക്കാനും ഡോ. മാധവന്‍കുട്ടി ഒരിക്കലും മടി കാണിച്ചില്ല. എന്തെങ്കിലും സ്ഥാനംകിട്ടുമെന്നോ നേട്ടമുണ്ടാകുമെന്നോ കരുതിയായിരുന്നില്ല ഇത്. നിസ്വാര്‍ത്ഥ സേവനം മാത്രമായിരുന്നു. സേവാഭാരതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഒരുതരത്തില്‍ എനിക്ക് പ്രേരണയും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനമാണ്. 

ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന പദ്ധതി ആദ്യമായി നടപ്പാക്കിയത് കോഴിക്കോട് സേവാഭാരതിയാണ്. മാധവന്‍കുട്ടി സാറായിരുന്നു അതിന് നേതൃത്വം നല്‍കിയത്. അത് മാതൃകയാക്കിയാണ് തിരുവനന്തപുരത്ത് സേവാഭാരതി  ഭക്ഷണവിതരണം ആരംഭിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പുറമെ ജില്ലയിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ ഉച്ചഭക്ഷണം സൗജന്യമായി നല്‍കുന്നുണ്ട്. സേവാഭാരതിയുടെ പ്രവര്‍ത്തനം കണ്ട് മറ്റ് പല  യുവജനസംഘടനകളും  സൗജന്യഭക്ഷണ വിതരണം നടത്തുന്നു. അഭിമാനിക്കാവുന്ന കാര്യംതന്നെയാണിത്.

ദേശീയതയെയും വൈദ്യശാസ്ത്രത്തെയും വൈജ്ഞാനിക ശാസ്ത്രത്തെയും ഒരുപോലെ ഉള്‍ക്കൊണ്ട ഡോ. കെ.മാധവന്‍കുട്ടി സാറിന്റെ വേര്‍പാട് ഉണ്ടാക്കുന്ന ശൂന്യത ചെറുതല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.