Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അനലിറ്റിക്ക ആർക്കുവേണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2018, 05:05 am IST
in Editorial

ബ്രിട്ടീഷ് വിവരശേഖരണ സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നുപറഞ്ഞ് രംഗത്തുവന്നത് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. അനലിറ്റിക്ക നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാണ് ബിജെപി നേട്ടം കൊയ്യുന്നത് എന്നുവരുത്തുകയായിരുന്നു രാഹുലിന്റെ ശ്രമം. വിവിധമാര്‍ഗങ്ങളില്‍ വിവരശേഖരണം നടത്തുകയും, അത് ഇടപാടുകാരുടെ ആവശ്യത്തിനായി നല്‍കുകയും ചെയ്യുന്ന കണ്‍സള്‍ട്ടിങ് കമ്പനിയാണ് അനലിറ്റിക്ക. അവരുടെ സേവനം കോണ്‍ഗ്രസ്സാണ് ഉപയോഗിച്ചത് എന്നതിന് ഒന്നിനുപുറകെ ഒന്നായി തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ബിജെപിയെ അടിക്കാനുപയോഗിച്ച വടി കോണ്‍ഗ്രസ്സിന് ബൂമറാങ്ങായി മാറിയെന്ന് വ്യക്തം. 

കോടിക്കണക്കിനാളുകളുടെ ഫേയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്തിയതിന് പ്രതിക്കൂട്ടിലായ അനലിറ്റിക്ക ഇന്ത്യയില്‍ പ്രധാനമായും കോണ്‍ഗ്രസ്സിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് അതിന്റെ മുന്‍ ജീവനക്കാരന്‍തന്നെ ബ്രിട്ടീഷ് പാര്‍ലമെന്റിന് മൊഴി നല്‍കിയിരിക്കുന്നു. അമേരിക്കക്കാരുടെ വിവരം ശേഖരിച്ചത് സംബന്ധിച്ച ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അന്വേഷണസമിതിക്ക് മുമ്പാകെയാണ് മൊഴി. ഏതൊക്കെ തരത്തിലാണ് കോണ്‍ഗ്രസ്സിനെ അനലിറ്റിക്ക സഹായിച്ചതെന്ന് ഇനി വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസ്സ് തന്നെയാണ്. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അനലിറ്റിക്ക വ്യാപകമായി പ്രവര്‍ത്തിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. കേരളത്തിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്തു. വീടുവീടാന്തരമുള്ള ജനസംഖ്യ,  ജാതിതിരിച്ചുള്ള കണക്ക് എന്നിവയെല്ലാം ശേഖരിച്ചു. 2009-ലെ തെരഞ്ഞെടുപ്പില്‍ നിരവധി ലോക്‌സഭാ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചാരണം നിര്‍വഹിക്കുകയും ചെയ്തു. ശരിയായ ഉറവിടത്തില്‍നിന്നും വിവരങ്ങള്‍ തേടി, അത് വിശകലനം ചെയ്ത് കൃത്യമായ സന്ദേശങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഇടപാടുകാര്‍ക്കുവേണ്ടി നല്‍കുകയാണ് പ്രധാന ജോലിയെന്നും അനലിറ്റിക്ക ഉദ്യോഗസ്ഥരും ചുമതലക്കാരും മൊഴി നല്‍കിയിട്ടുണ്ട്. 

ഭീകരവാദപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനത്തിന് കേരളം തെരഞ്ഞെടുത്തുവെന്നത് നിസ്സാരമായി കാണാവുന്ന കാര്യമല്ല. ലോകം മുഴുവന്‍ ശൃംഖലയുള്ള ഒരു സ്ഥാപനം കേരളത്തിലെ ഭീകരവാദസാന്നിധ്യവും പ്രവര്‍ത്തനവും നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിച്ചു എന്നത് ഒരുകാര്യം. അതിനപ്പുറം അവര്‍ ശേഖരിച്ച വിവരങ്ങള്‍ ആര്‍ക്കുവേണ്ടി എന്നതിന് ഉത്തരം നല്‍കേണ്ടതുണ്ട്. ജിഹാദി റിക്രൂട്ട്‌മെന്റിനെതിരെയുള്ള അന്താരാഷ്‌ട്രപദ്ധതിക്ക് പിന്‍തുണ നല്‍കാനാണ് ഇതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പൂര്‍ണമായി വിശ്വാസിക്കാനാവില്ല.

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു എന്നുപറഞ്ഞ് പാര്‍ലമെന്റ് നിരന്തരം സ്തംഭിപ്പിച്ചവരാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം. ജനങ്ങള്‍ക്ക് എന്തോ ദുരിതം സംഭവിച്ചരീതിയിലായിരുന്നു അവര്‍ വിഷയത്തെ കൈകാര്യം ചെയ്തത്. ആധാര്‍കാര്‍ഡ് കിട്ടാന്‍ വിവരങ്ങള്‍ പൂര്‍ണമായി ചോര്‍ന്നാലും ജനങ്ങള്‍ക്ക് ഒരു ചുക്കും സംഭവിക്കില്ല. മാതാപിതാക്കളുടെ പേര്, വിലാസം, റേഷന്‍കാര്‍ഡ് വിവരം തുടങ്ങിയ വിവരങ്ങള്‍ മാത്രമാണ് നല്‍കേണ്ടിയിരുന്നത്. ഇത് പുറത്തായാല്‍ എന്തു കുഴപ്പമാണുണ്ടാവുകയെന്ന് ബഹളം വച്ചവര്‍ പറഞ്ഞില്ല. വിസ ലഭിക്കുന്നതിനായി സ്വന്തം അപ്പൂപ്പന്റെവരെ വിവരങ്ങള്‍ വിദേശരാജ്യങ്ങള്‍ക്ക് നല്‍കാന്‍ മടിയില്ലാത്തവരാണ് ആധാര്‍ വിവരം ചോര്‍ന്നു എന്നുപറഞ്ഞ് ബഹളം ഉണ്ടാക്കിയത്. 

കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആക്ഷേപിക്കുക മാത്രമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ അജണ്ട. അതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് അനലിറ്റിക്കയും പൊക്കിപിടിച്ച് രാഹുല്‍ഗാന്ധി എത്തിയത്. അനലിറ്റിക്കയുടെ ആസ്ഥാനമന്ദിരത്തിലെ ഭിത്തിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി ചില്ലിട്ട് വച്ചിട്ടുണ്ടെന്ന വാര്‍ത്തയും പുറത്തുവന്നു. വിദേശ കമ്പനി വിവരം ശേഖരിച്ചതിന്റെ ധാര്‍മികതയെക്കുറിച്ചാണെങ്കില്‍ അത് ചര്‍ച്ച ചെയ്യാം. അതിന്റെ പേരില്‍ രാഷ്‌ട്രീയനേട്ടം കൊയ്യാനുള്ള ശ്രമമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

പുതിയ വാര്‍ത്തകള്‍

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.