ആലപ്പുഴ: പൊതിമേഖലാ സ്ഥാപനമായ ഹോമിയോപ്പതിക് കോഓപ്പറേറ്റീവ് ഫാര്‍മസിയുടെ (ഹോംകോ) വാഹനത്തില്‍ മദ്യക്കടത്തു നടത്തിയ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആലപ്പുഴ എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എന്‍.എസ്.സലിംകുമാറിനെ സ്ഥലംമാറ്റി.
എറണാകുളത്തെ എക്സൈസ് നിയമ വിഭാഗത്തിലേക്കാണു മാറ്റിയത്. നിയമ വിഭാഗത്തിലെ എ.കെ.നാരായണന്‍കുട്ടിയെ ആലപ്പുഴ എക്സൈസ് ഡപ്യൂട്ടി കമ്മിഷണറായി നിയമിച്ചു. മാഹിയില്‍ നിന്നു ഹോംകോയുടെ വാഹനത്തില്‍ സ്ഥിരമായി മദ്യക്കടത്തു നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നു റെയ്ഡ് നടത്താന്‍ നിര്‍ദേശം നല്‍കിയത് സലിംകുമാര്‍ ആയിരുന്നു.
വാഹനത്തില്‍ നിന്നു മദ്യം പിടികൂടുകയും ഡ്രൈവറെയും ക്ലീനറെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തെങ്കിലും ഭരണകക്ഷിയുടെ സമ്മര്‍ദത്തെത്തുടര്‍ന്നു കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു. വാഹനത്തില്‍ മദ്യം കണ്ടെത്താനായില്ലെന്നു റിപ്പോര്‍ട്ടും തയ്യാറാക്കി കേസ് അട്ടിമറിച്ചത് സലീംകുമാറിന്റെ ഇടപെടലുകളെ തുടര്‍ന്നാണെന്ന് എക്സൈസ് എന്‍ഫോഴ്സ്മെന്റ് വിഭാഗം അഡീഷനല്‍ കമ്മിഷണര്‍ പി.വിജയന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റെയ്ഡില്‍ പങ്കെടുത്ത അഞ്ച് ഉദ്യോഗസ്ഥരെ എക്സൈസ് കമ്മിഷണര്‍ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: