Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

തിരുവിടൈ മരുതൂരിലെ ശ്രീ മഹാലിംഗ സ്വാമി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2018, 07:44 pm IST
in Travel

തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് പഞ്ചക്രോശസ്ഥലങ്ങളില്‍ ഒന്നായ ശ്രീമഹാലിംഗ സ്വാമി ക്ഷേത്രം. ദേവീസന്നിധി ശക്തിപീഠങ്ങളില്‍ ഒന്നത്രെ. ചക്രമഹാമേരു പ്രതിഷ്ഠയുണ്ട് ഇവിടെ.കുംഭകോണം- മയിലാടുതുറൈ റോഡില്‍ കുംഭകോണത്തുനിന്ന് 8 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ക്ഷേത്രം.

ക്ഷേത്രങ്ങളില്‍ സാധാരണ മുഖ്യപ്രതിഷ്ഠയ്‌ക്ക് അടുത്തായോ മറ്റു പ്രാകാരങ്ങളിലായോ ആണല്ലൊ ഉപദേവതാ പ്രതിഷ്ഠകള്‍ കണ്ടുവരാറുള്ളത്. പരിവാര ദേവതകള്‍ മറ്റു പല ക്ഷേത്രങ്ങളിലായാണ് ഉള്ളത് എന്നത്രെ ഈ ക്ഷേത്രത്തിന്റെ പ്രത്യേകത.

തിരുവലം ചുളിയിലെ വിനായകന്‍, സ്വാമി മലയിലെ മുരുകന്‍, ആടുതുറൈയിലെ സൂര്യഭഗവാന്‍, (ആടുതുറൈയില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ), ആലാങ്കുടി ഗുരുക്ഷേത്രത്തിലെ ദക്ഷിണാമൂര്‍ത്തി, ചിദംബരത്തെ നടരാജസ്വാമി, ശീര്‍കാഴി ചട്ടൈനാഥ ക്ഷേത്രത്തിലെ ഭൈരവര്‍, തിരുവാടു തുറൈയിലെ നന്ദി, തിരുവാരൂരിലെ സോമസ്‌കന്ധര്‍, തിരുവൊയ്‌പാടിയിലെ ചണ്ഡീശ്വരന്‍ എന്നിവരത്രെ ശ്രീ മഹാലിംഗസ്വാമിയുടെ പരിവാരദേവതകള്‍.

ശ്രീശൈലത്തിനും അംബാസമുദ്രത്തിനും ഇടയിലാണ് ഇടൈമരുതൂര്‍. ചമ്പകാരണ്യം, ശക്തിപുരം, മുക്തിപുരം, തപോവനം എന്നും ഈ സ്ഥലം അറിയപ്പെടുന്നു.

ദേവി ബൃഹദ് സുന്ദര ഗുജാംബാള്‍. തമിഴില്‍ പെരുനല മാമുലൈ അമ്മാള്‍ എന്നു പറയും.

തഞ്ചാവൂര്‍ ജില്ലയിലെ ഏറ്റവും വലിയ നന്ദീവിഗ്രഹങ്ങളില്‍ ഒന്നത്രെ ഇവിടുത്തെ നന്ദി, ഒറ്റക്കാലില്‍ തീര്‍ത്തതല്ല എന്നു മാത്രം.

അഴിഞ്ഞു ചിതറിയ മുടിയുമായി കാല്‍മുട്ടുകള്‍ക്ക് മദ്ധ്യേ മുഖം പൂഴ്‌ത്തിയ നിലയില്‍ തെക്കേ ചുമരില്‍ ബ്രഹ്മഹത്യയെ കാണാം. വരഗുണ പാണ്ഡ്യരാജാവിന്റെ  കുതിര ആകസ്മികമായി ഒരു ബ്രാഹ്മണനെ ഞെരിക്കാനിടയായി. ബ്രാഹ്മണന്‍ മരിച്ചതോടെ ബ്രഹ്മഹത്യാപാപം രാജാവിനെ വിടാതെ പിന്തുടര്‍ന്നു. രാജാവ് ഈ ക്ഷേത്രത്തില്‍ തൊഴാനെത്തി. അകത്തു കടക്കാനാവാത്തതുകൊണ്ട് ബ്രഹ്മഹത്യ പുറത്തു കാത്തുനിന്നു. രാജാവ് മറ്റൊരു കവാടത്തിലൂടെ പുറത്തുകടന്നു. ബ്രഹ്മഹത്യ ഇന്നും ഇവിടെ നില്‍ക്കുകയാണ്. രാജാവ് പാപമോചിതനായി. മാനസികാസ്വാസ്ഥ്യമുള്ളവര്‍ ഇവിടെ പ്രദക്ഷിണം ചെയ്തു രോഗമുക്തി നേടുന്നു. ബ്രഹ്മഹത്യാ ദോഷത്തില്‍നിന്ന് മോചനം നേടാനും ഇവിടെ ദര്‍ശനം നടത്തിയാല്‍ മതി.

ക്ഷേത്രത്തിലെ രഥം അഥവാ തിരുത്തേര്‍ തമിഴ്‌നാട് ക്ഷേത്രങ്ങളിലെ ഏറ്റവും ഉയരംകൂടിയ തേരുകളില്‍ ഒന്നാണ്. 89 അടി ഉയരമുണ്ട് തേരിന്. അഷ്ടകോണുകളോടുകൂടിയ പീഠവും മുന്‍പിലുള്ള, നിയന്ത്രണാതീത ശക്തി പ്രകടിപ്പിക്കുന്ന മരക്കുതിരകളും എല്ലാം മികവുറ്റതുതന്നെ. മരുതവൃക്ഷച്ചുവട്ടില്‍ ഇരിക്കുന്ന നിലയിലാണ് മഹാലിംഗേശ്വരര്‍. പെണ്‍കുട്ടിയുടെ രൂപത്തിലുള്ള പിച്ചളയില്‍ തീര്‍ത്ത പാവവിളക്കും ഇവിടുത്തെ പ്രത്യേകതകളില്‍ ഒന്നാണ്.

മഹാമേരുവോടുകൂടിയ മൂകാംബികാദേവിക്ക് പ്രത്യേക സന്നിധിയുണ്ട്.

ജനുവരി-ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന പത്തുദിവസം നീണ്ടുനില്‍ക്കുന്ന തൈപ്പൂയ ഉത്സവവും (മേയ് മാസത്തില്‍) തമിഴ് മാസമായ വൈകാശിയില്‍ നടക്കുന്ന പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന വസന്തോത്സവം എന്നും അറിയപ്പെടുന്ന തിരുകല്യാണ ഉത്സവവും വളരെ പ്രധാനമാണ്. ധനുമാസത്തിലെ തിരുവാതിരനാളിലെ ആര്‍ദ്ര ദര്‍ശനവും പ്രധാനമത്രെ.

ഇരുപത്തിയേഴ് നക്ഷത്രങ്ങളെ (നാളുകള്‍) പ്രതിനിധാനം ചെയ്യുന്ന 27 ശിവലിംഗങ്ങളാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത.

അമ്മണി അമ്മാള്‍ രാജകുമാരിയുടെ വിഗ്രഹമുള്ള സ്ഥലവും ചിത്രപ്രാകാരവും നിറയെ വര്‍ണ്ണചിത്രങ്ങളാല്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

രാവിലെ 5.30 തൊട്ട് ഉച്ചയ്‌ക്ക് ഒരു മണിവരെയും  വൈകിട്ട് 4.30 തൊട്ട് 9.30 വരെയും ദര്‍ശന സൗകര്യമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

Lifestyle

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

Entertainment

പാകിസ്ഥാനി എന്ന് പറയാനല്ല , ഇന്ത്യൻ എന്ന് പറയാനാണ് എനിക്കിഷ്ടം ; ധുരന്ധറിൽ പറയുന്നതെല്ലാം വാസ്തവമാണ് ; കറാച്ചി മുൻ മേയർ ആരിഫ് ആജാകിയ

Kerala

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

സജി വാലശ്ശേരില്‍ ഭിന്നശേഷിക്കാരനായ കുട്ടിയ്ക്കൊപ്പം (വലത്തേയറ്റം)
India

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് മോദി

പുതിയ വാര്‍ത്തകള്‍

എംഎല്‍എമാരുടെ രാജാവാകാന്‍ ജി. സുധാകരന്‍ നോക്കേണ്ടെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍

ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ആയത്തൊള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകള്‍ ഉടന്‍ നടത്താന്‍ ഒരുങ്ങി ഇറാന്‍

എബോള വൈറസ് ബാധ : മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം

ലവ് ലി മൈത്ര (വലത്ത്) മുട്ടയേറ് കൊണ്ട് അഭിഷേക് ബാനര്‍ജി (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചത് തൃണമൂല്‍ നേതാവ് ലവ് ലി മൈത്രയുടെ ആളുകള്‍; പിടിയിലായ ആറ് പേരും മമത വിരുദ്ധര്‍

കോഴിക്കോട് റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസുകാരന്‍ മരിച്ചു

വ്യാഴം കർക്കടക രാശിയിലേയ്‌ക്ക് ; വരുന്നത് ഏറ്റവും ഗുണകരമായ ദിവസങ്ങൾ

കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്ന് പൊലീസുകാരനെന്ന വ്യാജേന സ്വര്‍ണം തട്ടി: തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

കോടതി ഉത്തരവ് ലംഘിച്ച് വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയെയും മകളെയും മര്‍ദ്ദിച്ച ഗുണ്ട അറസ്റ്റില്‍

നാഗദോഷമുണ്ടായാൽ ദുരിതങ്ങൾ ഒഴിയില്ലേ ? സന്താനഭാഗ്യവും, സർവൈശ്വര്യങ്ങളും നൽകുന്ന അഷ്ടനാഗമന്ത്രം

കുടയും ബാഗുമില്ലാത്ത കുട്ടികളുടെ ദുഖം അറിയുന്ന ബാല്യകാലം;മേയര്‍ വിവി രാജേഷ് നല്‍കിയത് 5000 കുട്ടികള്‍ക്ക് പുഞ്ചിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.