Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

തിരുവിടൈ മരുതൂരിലെ ശ്രീ മഹാലിംഗ സ്വാമി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2018, 07:44 pm IST
in Travel

തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് പഞ്ചക്രോശസ്ഥലങ്ങളില്‍ ഒന്നായ ശ്രീമഹാലിംഗ സ്വാമി ക്ഷേത്രം. ദേവീസന്നിധി ശക്തിപീഠങ്ങളില്‍ ഒന്നത്രെ. ചക്രമഹാമേരു പ്രതിഷ്ഠയുണ്ട് ഇവിടെ.കുംഭകോണം- മയിലാടുതുറൈ റോഡില്‍ കുംഭകോണത്തുനിന്ന് 8 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ക്ഷേത്രം.

ക്ഷേത്രങ്ങളില്‍ സാധാരണ മുഖ്യപ്രതിഷ്ഠയ്‌ക്ക് അടുത്തായോ മറ്റു പ്രാകാരങ്ങളിലായോ ആണല്ലൊ ഉപദേവതാ പ്രതിഷ്ഠകള്‍ കണ്ടുവരാറുള്ളത്. പരിവാര ദേവതകള്‍ മറ്റു പല ക്ഷേത്രങ്ങളിലായാണ് ഉള്ളത് എന്നത്രെ ഈ ക്ഷേത്രത്തിന്റെ പ്രത്യേകത.

തിരുവലം ചുളിയിലെ വിനായകന്‍, സ്വാമി മലയിലെ മുരുകന്‍, ആടുതുറൈയിലെ സൂര്യഭഗവാന്‍, (ആടുതുറൈയില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ), ആലാങ്കുടി ഗുരുക്ഷേത്രത്തിലെ ദക്ഷിണാമൂര്‍ത്തി, ചിദംബരത്തെ നടരാജസ്വാമി, ശീര്‍കാഴി ചട്ടൈനാഥ ക്ഷേത്രത്തിലെ ഭൈരവര്‍, തിരുവാടു തുറൈയിലെ നന്ദി, തിരുവാരൂരിലെ സോമസ്‌കന്ധര്‍, തിരുവൊയ്‌പാടിയിലെ ചണ്ഡീശ്വരന്‍ എന്നിവരത്രെ ശ്രീ മഹാലിംഗസ്വാമിയുടെ പരിവാരദേവതകള്‍.

ശ്രീശൈലത്തിനും അംബാസമുദ്രത്തിനും ഇടയിലാണ് ഇടൈമരുതൂര്‍. ചമ്പകാരണ്യം, ശക്തിപുരം, മുക്തിപുരം, തപോവനം എന്നും ഈ സ്ഥലം അറിയപ്പെടുന്നു.

ദേവി ബൃഹദ് സുന്ദര ഗുജാംബാള്‍. തമിഴില്‍ പെരുനല മാമുലൈ അമ്മാള്‍ എന്നു പറയും.

തഞ്ചാവൂര്‍ ജില്ലയിലെ ഏറ്റവും വലിയ നന്ദീവിഗ്രഹങ്ങളില്‍ ഒന്നത്രെ ഇവിടുത്തെ നന്ദി, ഒറ്റക്കാലില്‍ തീര്‍ത്തതല്ല എന്നു മാത്രം.

അഴിഞ്ഞു ചിതറിയ മുടിയുമായി കാല്‍മുട്ടുകള്‍ക്ക് മദ്ധ്യേ മുഖം പൂഴ്‌ത്തിയ നിലയില്‍ തെക്കേ ചുമരില്‍ ബ്രഹ്മഹത്യയെ കാണാം. വരഗുണ പാണ്ഡ്യരാജാവിന്റെ  കുതിര ആകസ്മികമായി ഒരു ബ്രാഹ്മണനെ ഞെരിക്കാനിടയായി. ബ്രാഹ്മണന്‍ മരിച്ചതോടെ ബ്രഹ്മഹത്യാപാപം രാജാവിനെ വിടാതെ പിന്തുടര്‍ന്നു. രാജാവ് ഈ ക്ഷേത്രത്തില്‍ തൊഴാനെത്തി. അകത്തു കടക്കാനാവാത്തതുകൊണ്ട് ബ്രഹ്മഹത്യ പുറത്തു കാത്തുനിന്നു. രാജാവ് മറ്റൊരു കവാടത്തിലൂടെ പുറത്തുകടന്നു. ബ്രഹ്മഹത്യ ഇന്നും ഇവിടെ നില്‍ക്കുകയാണ്. രാജാവ് പാപമോചിതനായി. മാനസികാസ്വാസ്ഥ്യമുള്ളവര്‍ ഇവിടെ പ്രദക്ഷിണം ചെയ്തു രോഗമുക്തി നേടുന്നു. ബ്രഹ്മഹത്യാ ദോഷത്തില്‍നിന്ന് മോചനം നേടാനും ഇവിടെ ദര്‍ശനം നടത്തിയാല്‍ മതി.

ക്ഷേത്രത്തിലെ രഥം അഥവാ തിരുത്തേര്‍ തമിഴ്‌നാട് ക്ഷേത്രങ്ങളിലെ ഏറ്റവും ഉയരംകൂടിയ തേരുകളില്‍ ഒന്നാണ്. 89 അടി ഉയരമുണ്ട് തേരിന്. അഷ്ടകോണുകളോടുകൂടിയ പീഠവും മുന്‍പിലുള്ള, നിയന്ത്രണാതീത ശക്തി പ്രകടിപ്പിക്കുന്ന മരക്കുതിരകളും എല്ലാം മികവുറ്റതുതന്നെ. മരുതവൃക്ഷച്ചുവട്ടില്‍ ഇരിക്കുന്ന നിലയിലാണ് മഹാലിംഗേശ്വരര്‍. പെണ്‍കുട്ടിയുടെ രൂപത്തിലുള്ള പിച്ചളയില്‍ തീര്‍ത്ത പാവവിളക്കും ഇവിടുത്തെ പ്രത്യേകതകളില്‍ ഒന്നാണ്.

മഹാമേരുവോടുകൂടിയ മൂകാംബികാദേവിക്ക് പ്രത്യേക സന്നിധിയുണ്ട്.

ജനുവരി-ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന പത്തുദിവസം നീണ്ടുനില്‍ക്കുന്ന തൈപ്പൂയ ഉത്സവവും (മേയ് മാസത്തില്‍) തമിഴ് മാസമായ വൈകാശിയില്‍ നടക്കുന്ന പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന വസന്തോത്സവം എന്നും അറിയപ്പെടുന്ന തിരുകല്യാണ ഉത്സവവും വളരെ പ്രധാനമാണ്. ധനുമാസത്തിലെ തിരുവാതിരനാളിലെ ആര്‍ദ്ര ദര്‍ശനവും പ്രധാനമത്രെ.

ഇരുപത്തിയേഴ് നക്ഷത്രങ്ങളെ (നാളുകള്‍) പ്രതിനിധാനം ചെയ്യുന്ന 27 ശിവലിംഗങ്ങളാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത.

അമ്മണി അമ്മാള്‍ രാജകുമാരിയുടെ വിഗ്രഹമുള്ള സ്ഥലവും ചിത്രപ്രാകാരവും നിറയെ വര്‍ണ്ണചിത്രങ്ങളാല്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

രാവിലെ 5.30 തൊട്ട് ഉച്ചയ്‌ക്ക് ഒരു മണിവരെയും  വൈകിട്ട് 4.30 തൊട്ട് 9.30 വരെയും ദര്‍ശന സൗകര്യമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.