Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഓരോ മനുഷ്യഹൃദയവും അയോദ്ധ്യയാക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2018, 03:10 am IST
in Samskriti

രാമനാമം ഭാരതീയ മനസ്സിന് അമൃതസമാനമാണ്. ആ നാമസ്മരണയില്‍ ഒരു ജനതയുടെ ആദ്ധ്യാത്മികമായ സംസ്‌കൃതിയുടെ ഉദയകാന്തിയാണ് അനുഭവവേദ്യമാകുന്നത്. രാമനും കൃഷ്ണനുമില്ലാത്ത ഒരു ഭാരതം നമുക്ക് സങ്കല്‍പ്പിക്കുവാന്‍ പോലുമാവുകയില്ല. ഇവിടുത്തെ കലയില്‍ സാഹിത്യത്തില്‍ സംസ്‌കാരത്തില്‍-എന്തിന്, ജീവിതത്തിന്റെ സമസ്തമേഖലകളിലും ഇത്രയും സഞ്ചാലകമായ വ്യക്തിത്വത്തിന്റെ ദീപ്തി പരത്തിയിട്ടുള്ള കഥാപുരുഷന്മാര്‍ വേറിട്ടില്ല.

‘രാമനാകുന്നതു സാക്ഷാല്‍ മഹാവിഷ്ണു’എന്നാണ് നാം കേട്ടു പഠിച്ചു പോന്നിട്ടുള്ളത്. ദശാവതാരങ്ങളില്‍ ഏഴാമത്തെ അവതാരമാണ് ശ്രീരാമന്‍. പരമാത്മസ്വരൂപനായ ആ ജഗന്നിയന്താവിന്റെ നാമമന്ത്രങ്ങളാണ് ഐഹികമായ ജീവിതത്തിന്റെ കെട്ടുപാടുകളില്‍നിന്ന് മോചനം നേടുവാനുള്ള സിദ്ധൗഷധം. ആ വിശ്വാസത്തിന്റെ സാന്ദ്രാനന്ദകരമായ അനുഭൂതിയില്‍ തളിര്‍ത്തു നില്‍ക്കുന്ന ജനതയുടെ നാവിന്‍തുമ്പത്തുനിന്നടരുന്ന പ്രണവമന്ത്രമാണ് ‘ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ’ എന്നുള്ളത്. ആത്മാരാമനായ ആ രാമന്‍ തിരുവവതാരം ചെയ്ത പുണ്യദിവസമാണ് ശ്രീരാമനവമിയായി ആഘോഷിക്കുന്നത്.

ചൈത്രമാസത്തിലെ ശുക്ലനവമി ദിനത്തിലാണ് ശ്രീരാമന്‍ ജനിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. ത്രേതായുഗത്തില്‍ വിഷ്ണുവിന്റെ അവതാരമായി പിറന്ന രാമന്‍ സര്‍വ്വലോകങ്ങള്‍ക്കും തെളിഞ്ഞ ചന്ദ്രനെപ്പോലെ ഇഷ്ടം നല്‍കുന്നവനായതുകൊണ്ട് ശ്രീരാമചന്ദ്രന്‍ എന്നുവിളിക്കപ്പെട്ടു. (ഇഷ്ടഃ സര്‍വ്വസ്യ ലോകസ്യ ശശാങ്ക ഇതി നിര്‍മ്മലഃ). അയോധ്യയില്‍ ദശരഥ മഹാരാജാവിന്റെയും കൗസല്യയുടെയും മൂത്ത പുത്രനായി ജനിച്ച രാമന്റെ അവതാരം രാമായണത്തില്‍ വര്‍ണിച്ചിട്ടുള്ളത് ശ്രദ്ധിക്കുക.

‘ഉച്ചത്തില്‍ പഞ്ചഗ്രഹം നില്‍ക്കുന്ന കാലത്തിങ്കല-

ച്യുതനയോദ്ധ്യയില്‍ കൗസല്യാത്മജനായാന്‍

നക്ഷത്രം പുനര്‍വസു നവമിയല്ലോ തിഥി

നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി

കര്‍ക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ 

അര്‍ക്കനുമത്യുച്ചസ്ഥനുദയം കര്‍ക്കടകം

അര്‍ക്കജന്‍ തുലാത്തിലും ഭാര്‍ഗവന്‍മീനത്തിലും

വക്രനുമുച്ചസ്ഥനായ് മകരം രാശി തന്നില്‍

നില്‍ക്കുമ്പോളവതരിച്ചീടിനാന്‍ ജഗന്നാഥന്‍

ദിക്കുകളൊക്കെ പ്രസാദിച്ചിതു ദേവകളും 

(അദ്ധ്യാത്മരാമായണം)

സര്‍വ്വമോക്ഷദനായ ജഗത്സാക്ഷിയായി സാക്ഷാല്‍ ശ്രീനാരായണന്‍ തനിക്കു പുത്രനായി പിറന്നിരിക്കുന്നുവെന്നറിഞ്ഞ കൗസല്യാസ്തുതി രാമായണത്തിലെ സുപ്രധാനമായ ഒരു ഭാഗമാണ്. എല്ലാ ലോകങ്ങളുടെയും ആത്മാവായി പിറന്ന ആ പരംപൊരുളിന്റെ ജന്മദിനമാണ് രാമനവമിയായി ഭാരതീയര്‍ കൊണ്ടാടിവരുന്നത്. ഉത്തരഭാരതത്തിലാണ് രാമനവമി വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നത്. രാമലീല രാമനവമിയോടു ബന്ധപ്പെട്ട ആഘോഷമാണ്. ശ്രീരാമജയന്തി എന്ന പേരിലും ഈ ആഘോഷം അറിയപ്പെടുന്നു.

രാമന്റെ കഥ പറയുന്ന ഇതിഹാസകാവ്യമാണ് രാമായണം. ആദികാവ്യം എന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന രാമായണം രചിച്ച വാല്മീകി മഹര്‍ഷിയെ ആദി കവി എന്നും വിളിച്ചുപോരുന്നു. ഇന്ത്യയുടെ ചിരന്തനമായ ആദ്ധ്യാത്മിക സാംസ്‌കാരിക പാരമ്പര്യത്തിന്റെ മകുടമണിയായിട്ടുള്ള രാമായണത്തിനു സമശീര്‍ഷമായി ഒരു കൃതി ലോക സാഹിത്യത്തില്‍ പോലുമില്ല. ഏഴുകാണ്ഡങ്ങളിലായി 24000 ശ്ലോകങ്ങളില്‍ ജീവല്‍ പ്രപഞ്ചത്തിന്റെ മഹേതിഹാസമാണ് വാല്മീകി പകര്‍ത്തിയിട്ടുള്ളത്. 

സംസ്‌കൃതത്തില്‍ വിരചിക്കപ്പെട്ട ആ കൃതി എല്ലാ ഭാരതീയ ഭാഷകളിലും പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. രാമായണം ഒരു ജനതയുടേയോ ഒരു ദേശത്തിന്റെയോ സ്വത്തല്ല. മനുഷ്യരാശിയുള്ളിടത്തോളം കാലം വായിച്ചറിയുവാനും സാരാംശം ഉള്‍ക്കൊള്ളുവാനും അതനുസരിച്ച് ജീവിക്കുവാനും പ്രേരിപ്പിക്കുന്ന ആ വിശിഷ്ടഗ്രന്ഥം ഒരു വരിഷ്ഠ സംസ്‌കാരമാണ് വിളിച്ചറിയിക്കുന്നത്. രാമന്റെ ജന്മസ്ഥലം അയോദ്ധ്യയാണ്. അയോദ്ധ്യയെന്നാല്‍ അദൃശ്യ ദുഷ്ട ശക്തികള്‍ക്കു കടന്നുചെല്ലുവാന്‍ അസാദ്ധ്യമായ സ്ഥലം എന്നാണര്‍ത്ഥം. ആ സ്ഥലം ഹൃദയമാണ്. അവിടെയാണ് രാമന്‍ വസിക്കുന്നത്. ആ രാമനെ അടുത്തറിയുവാന്‍ ഓരോ മനുഷ്യഹൃദയവും അയോദ്ധ്യയാക്കി മാറ്റണം. എല്ലാ ദുര്‍വിചാരങ്ങളില്‍ നിന്നും വിമുക്തമാക്കണം.

രാമന്‍ ഒരു സാമാന്യ മനുഷ്യനെപ്പോലെയാണ് ജീവിച്ചത്. എന്നാല്‍ ഒരു സാധാരണ മനുഷ്യന് രാമനെപ്പോലെ ജീവിക്കുവാനാകുമോ? ആവണം. അതിനുകഴിഞ്ഞുവെങ്കില്‍ മാത്രമേ നിന്ദയിലും സ്തുതിയിലും സുഖദുഃഖങ്ങളിലും ലാഭനഷ്ടങ്ങളിലും സമനില പുലര്‍ത്തുന്ന സമീപനം സ്വീകരിക്കാനാവൂ. അതായിരുന്നു രാമന്റേത്. 

ഇതൊക്കെ ഓര്‍മപ്പെടുത്തുകയാണ് ഓരോ രാമനവമി ആഘോഷവും കൊണ്ടാടുമ്പോള്‍ ചെയ്യേണ്ടത്. രാമന്‍ സീതയെ വിവാഹം കഴിച്ചതും രാമനവമി നാളിലായിരുന്നു എന്നൊരു വിശ്വാസമുണ്ട്. വൈഷ്ണവഭക്തി പ്രസ്ഥാനത്തിലെ കവികള്‍ രാമകഥാ മാഹാത്മ്യം ബോധ്യപ്പെടുത്തുന്നതിനായി രചിച്ചിട്ടുള്ള കാവ്യകൃതികള്‍ പ്രസിദ്ധങ്ങളാണല്ലൊ. വ്രതനിഷ്ഠയോടെ നവമി ദിവസം രാമകഥകള്‍ വായിച്ചും നാമങ്ങള്‍ ജപിച്ചും കഴിയുവാന്‍ ശ്രദ്ധിക്കേണ്ടത് ഹൈന്ദവ സംസ്‌കൃതിയുടെ സംരക്ഷണത്തിന് ആവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.