Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമാത്മാവിനെ അറിഞ്ഞ് പരമാത്മാവായിത്തീരുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2018, 02:52 am IST
in Samskriti

മനുഷ്യരുടെ ലൗകിക ആനന്ദം മുതല്‍ ബ്രഹ്മാവിന്റെ ആനന്ദമുള്‍പ്പെടെ എല്ലാ ആനന്ദവും ശ്രോത്രിയന് അനുഭവമെന്ന് പറഞ്ഞു. പാപമില്ലായ്‌മ, കാമനയില്ലായ്‌മ, ശ്രോത്രിയത്വം ഇവ മൂന്നും പരമാനന്ദ പ്രാപ്തിക്കുള്ള സാധനങ്ങളാണെന്ന് അറിയണം. ശ്രോത്രിയത്വവും പാപമില്ലായ്‌മയും ഏറ്റക്കുറച്ചിലുകള്‍ ഇല്ലാത്തതാണ്. കാമനയില്ലായ്‌മ കൂടിത്തന്നെ ഇരിക്കണം. അതാണ് ഏറ്റവും ഉല്‍കൃഷ്ടമായ സാധനം. അകാമഹതത്വത്തിന്റെ ഉയര്‍ച്ചയില്‍ അനുഭവപ്പെടുന്നതാണ് ശ്രോത്രിയന്റെ ആനന്ദം. ഇത് പരമാനന്ദത്തിന്റെ ചെറിയൊരു മാത്രയാകുന്നു. വലിയ സമുദ്രമാണ് പരമാനന്ദമെങ്കില്‍ മറ്റ് ആനന്ദങ്ങളൊക്കെ വെള്ളത്തുള്ളികള്‍ പോലെയാണ്. പലതായിരിക്കുന്ന ഇവയൊക്കെ പരമാനന്ദത്തില്‍ ഒന്നായിച്ചേരും. പരമാനന്ദം സ്വാഭാവികമാണ്. അതല്ലാതെ വേറൊന്നില്ല. അതിനാല്‍ ആനന്ദവും ആനന്ദമുള്ളവരും ഒന്നുതന്നെ.

ഒാരോന്നിന്റേയും നൂറിരട്ടി കണക്കാക്കി ആനന്ദത്തെ വിചാരം ചെയ്തതിന്റെ ഫലത്തെ ചുരുക്കി ഇനി പറയുന്നു.

സ യശ്ചായം പുരുഷേ- 

യശ്ചാസാവാദിത്വേ സ ഏകഃ

അങ്ങനെ യാതൊരു ആനന്ദമാണോ പുരുഷനിലും ആദിത്യനിലും കുടികൊള്ളുന്നത് അത് ഒന്നുതന്നെയാണ്. 

ശ്രോത്രിയന് പ്രത്യക്ഷമായ പരമാനന്ദം തന്നെയാണ്. ഹൃദയാകാശത്തിലെ ബുദ്ധിഗുഹയിലിരിക്കുന്ന പുരുഷനിലും ആദിത്യനിലും ഉള്ളത്. പരമാനന്ദസ്വരൂപിയായ പരമാത്മാവ് തന്നെയാണ് എല്ലാറ്റിലുമുള്ളത്. അഭിന്നവും സ്വാഭാവികവുമായ ആനന്ദം പരമാത്മാവ് തന്നെയാണ്. വിഷയങ്ങളുടെ ചേര്‍ച്ചയാല്‍ ഉണ്ടാകുന്നതല്ല പരമാനന്ദം. നിരതിശയ ആനന്ദസ്വരൂപമായ ആ ചൈതന്യമാണ് ഉല്‍കൃഷ്ട ഉപാധിയായ സൂര്യനിലും നികൃഷ്ട ഉപാധിയായ പുരുഷനിലും പ്രതിബിംബിച്ചിരിക്കുന്നത്. പരമാനന്ദത്തെ സംബന്ധിച്ചിടത്തോളം രണ്ടും സമങ്ങളാണ്. ഒരേ സ്വഭാവത്തോടുകൂടിയവയായതിനാല്‍ അഭയപ്രതിഷ്ഠയെ നേടി എന്നു പറയുനനു.

കാര്യം, രസലാഭം, പ്രാണനം, അഭയപ്രതിഷ്ഠ, ഭയദര്‍ശനം എന്നിവയാല്‍ ബ്രഹ്മം ഉണ്ടെന്ന് ഉറപ്പായി. വിദ്വാന്‍ ബ്രഹ്മത്തെ പ്രാപിക്കുമോ എന്നതിന് സമാധാനം പറയുവാന്‍ പോകുന്നു.

സയ ഏവം വിത് അസ്മാത് 

ലോകാത് പ്രേത്യ ഏതമന്ന

മയമാത്മാനമുപസംക്രാമതി 

ഏത്മ പ്രാണമയമാത്മാനമുപ

സംക്രാമതി ഏതം മനോമയമാത്മാനമുപ

സംക്രാമതി ഏതം

വിജ്ഞാനമയമാത്മാനമുപസംക്രാമതി 

ഏതമാനന്ദമയമാത്മാനമുപ

സംക്രാമതി തദപ്യേഷശ്ലോ-

കോഭവതി

ഇപ്രകാരം ആനന്ദത്തേയും പരമാത്മാവിനേയും അറിയുന്നയാള്‍ ഈ ലോകത്തില്‍നിന്ന് വേര്‍പെട്ട് അന്നമയമായ ആത്മാവിനേയും പ്രാണമയമായ ആത്മാവിനേയും മനോമയമായ ആത്മാവിനേയും വിജ്ഞാനമയമായ ആത്മാവിനേയും ആനന്ദമയമായ ആത്മാവിനേയും ഉപസംക്രമിക്കുന്ന അഥവാ അവയ്‌ക്ക് അപ്പുറത്തെത്തുന്നു. അന്നമയം മുതലുള്ള ഓരോ ആത്മാവിനേയും ക്രമത്തില്‍ മറികടന്ന് പരമാത്മാവില്‍ എത്തുന്നു. ഈ അര്‍ത്ഥത്തില്‍ ഒരു മന്ത്രമുണ്ട്.

പ്രപഞ്ചത്തിലെങ്ങും നിറഞ്ഞ ആത്മാവും ഓരോന്നിന്റേയും ഉള്ളില്‍ കുടികൊള്ളുന്ന ആത്മാവും ഒന്നുതന്നെയെന്ന് സാക്ഷാത്കരിച്ച ജ്ഞാനി അന്നമയം മുതലായ കോശങ്ങളിലുള്ള ആത്മബുദ്ധിയെ ഉപേക്ഷിച്ച് എല്ലാറ്റിനും കാരണമായ ആനന്ദ സ്വരൂപമായ പരമാത്മാവില്‍ ഭേദബുദ്ധിയില്ലാതെ ഇരിക്കും. രണ്ടില്ലെന്ന ഉറപ്പുള്ളതിനാല്‍ അല്ലെങ്കില്‍ ഒന്നിനെ മാത്രം അനുഭവിക്കുന്നതിനാല്‍ അഭയപ്രതിഷ്ഠയെ നേടുന്നു.

ഇങ്ങനെ അറിയുന്നവരാണെന്നു പറഞ്ഞതാരാണെന്നും സംക്രമിക്കുന്നത് എങ്ങനെയെന്നും വിചാരം ചെയ്യാന്‍ വലിയ ഭാഷ്യം തന്നെയാണ് ആചാര്യസ്വാമികള്‍ ഉപയോഗിച്ചിട്ടുള്ളത്. സംക്രമിക്കുന്നത് പരമാത്മാവ് തന്നെയാണ്. പരമാത്മാവിനെ അറിഞ്ഞ് പരമാത്മാവായിത്തീരലാണ് ‘ബ്രഹ്മവിദാപ്‌നോതി പരം’ എന്നതുകൊണ്ട് ഉദ്ദേശിച്ചത്. ഒന്ന് മറ്റൊന്നായിത്തീരുകയില്ല. പരമാത്മാവായിത്തീരുക എന്നാല്‍ അവിദ്യകൊണ്ട് ആരോപിതമായ അബ്രഹ്മത്വത്തെ നീക്കലാണ്. ബ്രഹ്മവിദ്യകൊണ്ട് അനാത്മാവിനെ നീക്കം ചെയ്യണം. അവിദ്യാ നിവൃത്തിയാണ് വേണ്ടത്. അതിന് വിദ്യയെ ഉപദേശിച്ചിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.