Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജലരേഖയാവുന്ന ജലസംരക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2018, 02:58 am IST
in Editorial

ജലസംരക്ഷണത്തിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ച് ഒരു ജലദിനംകൂടി കടന്നുപോയി. ജനജീവിതത്തിന്റെ അവിഭാജ്യഘടകമായ ജലത്തിനു വേണ്ടിയുള്ള ആവശ്യകത ദിനംതോറും വര്‍ദ്ധിച്ചുവരികയാണ്. അതുസംബന്ധിച്ച് ബോധവല്‍ക്കരണവും മറ്റുമായ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം നടക്കുന്നുണ്ടെന്നാണ് വെപ്പ്. എന്നാല്‍ അതൊക്കെ ഫലപ്രാപ്തിയിലെത്തുന്നുണ്ടോ എന്ന കാര്യം സംശയമാണ്. മറ്റ് പലതിലുമെന്ന പോലെ ജലത്തിനുവേണ്ടിയും ഒരു ദിനം എന്നതിലേക്ക് കാര്യങ്ങള്‍ മാറിമറിയുകയാണ്.

നാടും നഗരവും ചുട്ടുപൊള്ളുന്ന സ്ഥിതിവിശേഷത്തില്‍ വെള്ളത്തിന്റെ ആവശ്യകത വന്‍തോതില്‍ വര്‍ദ്ധിച്ചുവരികയാണ്. ഏറ്റവും കൂടുതല്‍ മഴ കിട്ടുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ വെള്ളം അമൂല്യ വസ്തുവാകുന്നുവെന്നത് ആശ്ചര്യമുളവാക്കുന്നു. ജലത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുപോലും മാറുന്ന സ്ഥിതിയായിരിക്കുന്നു. വെള്ളം കിട്ടാത്തപ്പോള്‍ മാത്രം വെള്ളത്തിനെക്കുറിച്ച് ഉപന്യസിക്കുക എന്നതാണ് നടപ്പുരീതികള്‍. നമ്മള്‍തന്നെയാണ് നമുക്കു ശത്രു എന്നു പറയേണ്ടിവരും.

റിയല്‍ എസ്റ്റേറ്റ് രംഗം കൊഴുത്തുതടിച്ചതു മുതല്‍ തുടങ്ങുന്നു ഇവിടത്തെ ജലക്ഷാമം. നാട്ടിലെ ഏത് ജലസ്രോതസ്സും കെട്ടിയടച്ച് കെട്ടിടസമുച്ചയമുണ്ടാക്കുന്ന സാമ്പത്തിക ശാസ്ത്രത്തിന് അനേകം കൈവഴികളായതോടെ തോടും പുഴയും മണ്‍മറയുകയായി. കെട്ടിടങ്ങള്‍ മത്സരിച്ചുയര്‍ത്തുന്ന തിരക്കില്‍ പുഴയും തോടും ആര്‍ക്കും പ്രശ്‌നമല്ലെന്നായി. അവയൊക്കെ നികത്തിയെടുക്കുകയെന്ന ശാഠ്യത്തിന് ബലം കൂടി. അതിനായി മാഫിയാ തലത്തില്‍ തന്നെ പ്രവര്‍ത്തനം നിര്‍ബാധം നടക്കുകയും ചെയ്തു. കോണ്‍ക്രീറ്റ് കാട്ടില്‍ കിടന്ന് വെള്ളത്തിനായി അലറിക്കരയുന്ന സ്ഥിതിവിശേഷമാണ് ഇതുവഴിയുണ്ടായത്.

ഭൂമിയുടെ സ്‌നേഹമാണ് ജലമെന്ന് പറയാറുണ്ട്. എന്നാല്‍ ആ സ്‌നേഹത്തെ സിമന്റിട്ട് നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജലാവബോധത്തിനായി സര്‍ക്കാറുകള്‍ ചിലതൊക്കെ ചെയ്യുന്നുണ്ടെന്ന് വരുത്തുന്നുവെങ്കിലും അതിനൊരു ക്രമപ്രവൃദ്ധമായ തലമില്ല. ഒരുഭാഗത്ത് പുഴസംരക്ഷണമുള്‍പ്പെടെയുള്ളവ കൊട്ടിഘോഷിച്ച് നടത്തുമ്പോള്‍ മറുഭാഗത്ത് അവ നികത്താന്‍ തീവ്ര ശ്രമം നടക്കുന്നു. അത്തരക്കാര്‍ക്ക് രാഷ്‌ട്രീയ സംരക്ഷണം ലഭിക്കുന്നു. അതിന് അരുനില്‍ക്കുന്നതോ സര്‍ക്കാരും. പിന്നെ എങ്ങനെയാണ് ജലസംരക്ഷണം സാധ്യമാവുക?

കുട്ടിക്കാലത്തുതന്നെ വെള്ളത്തെക്കുറിച്ചും അത് സംരക്ഷിക്കേണ്ടതിനെക്കുറിച്ചും അവബോധം ഉണ്ടാവണം. ഇതൊക്കെ പ്രകൃതിയുടെ വരദാനമാണെന്ന്് ചൂണ്ടിക്കാണിക്കുകയും അത് സംരക്ഷിക്കാന്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന് ഓര്‍മ്മിപ്പിക്കുകയും വേണം. വെള്ളം മനുഷ്യന്റെ നിലനില്‍പ്പിന് എത്രമാത്രം അത്യാവശ്യമാണോ അത് സംരക്ഷിക്കാനും അതേ താല്‍പ്പര്യം കാണിക്കണം. ഓരോരുത്തരും സ്വന്തം വീട്ടില്‍ ജലസംരക്ഷണത്തിന് പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ തേടുകയെന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന മാര്‍ഗം. ശാസ്ത്രീയമായ അറിവുകള്‍ നല്‍കാന്‍ ഭരണകൂടവും തയാറാവണം. പ്രചാരണങ്ങളുടെ കെട്ടുകാഴ്ചയിലൂടെ കുറെ പണം ചെലവിടാമെന്നല്ലാതെ ഒന്നും നടക്കില്ല. അടുത്ത യുദ്ധം വെള്ളത്തിനു വേണ്ടിയാവുമെന്ന പ്രവചനവും ഇന്നത്തെ സ്ഥിതിവച്ചു നോക്കിയാല്‍ വെറുതെയാവില്ല. വരള്‍ച്ചയുടെ കൊടും ദുരിതത്തില്‍പ്പെട്ട് കാലപുരിയിലേക്ക് പോകാതിരിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴേ തുടങ്ങണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി കോർപ്പറേഷൻ മേയറായി പ്രവേശൻ വാഹി തെരഞ്ഞെടുക്കപ്പെട്ടു

India

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

Kerala

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

News

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.