Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാന്‍ സിപിഎമ്മിന് അവകാശമില്ല: അഡ്വ.മോണിക്ക അറോറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 06:17 pm IST
in Kannur

കണ്ണൂര്‍: കേരളത്തില്‍ സ്ത്രീകളെയും കുട്ടികളെയും പോലും കൊലപ്പെടുത്തുകയും ക്രൂരമായി അക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സിപിഎമ്മിന് ജെഎന്‍യു സര്‍വ്വകലാശാലയിലും മറ്റും അഭിപ്രായസ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് നടക്കാന്‍ എന്താണ് അവകാമുള്ളതെന്ന് സുപ്രീം കോടതി അഭിഭാഷക അഡ്വ.മോണിക്ക അറോറ ചോദിച്ചു. കണ്ണൂരില്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചുവപ്പ്-ജിഹാദി ഭീകരതക്കെതിരെ ജാഗ്രത എന്ന പേരില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ ചുവപ്പ് ഭീകതര സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

കുടുംബനാഥന്‍മാരെ കൊലപ്പെടുത്തുന്നു, വീടുകള്‍ തീയ്യിട്ട് നശിപ്പിക്കുന്നു, സ്ത്രീകളെ ചുട്ടുകൊല്ലുന്നു, ഗര്‍ഭിണിയെ അക്രമിച്ച് ഗര്‍ഭസ്ഥശിശുവിനെ നശിപ്പിക്കുന്നു, ദൈവത്തിന് സമാനമായ ഗുരുക്കന്‍മാര്‍ അക്രമിക്കപ്പെടുന്നു. ഇതാണ് കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ കേരളത്തില്‍ നടക്കുന്നത്. അച്ഛനെയും മകനെയും കുടുംബത്തിന്റെ ഏക അത്താണിയായ സ്ത്രീകളെപ്പോലും ഇല്ലാതാക്കുന്ന മനുഷ്യത്വമില്ലായ്‌മയാണ് കേരളത്തില്‍ അരങ്ങേറുന്നത്. നിയമവ്യവസ്ഥ തകര്‍ന്നിരിക്കുകയാണ്. എവിടെയാണ് ക്രമസമാധാനമുള്ളത്. ദളിതരും ആദിവാസികളും അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ്. ഇതാണോ ദൈവത്തിന്റെ സ്വന്തം നാട്? ഭാരതത്തിന്റെ ഏത് മുക്കിലും മൂലയിലും നടക്കുന്ന നിസ്സാര സംഭവങ്ങള്‍ പോലും ദേശീയ തലത്തില്‍ മോദി സര്‍ക്കാറന്റെ അസഹിഷ്ണുതയായി ഉയര്‍ത്തിക്കാട്ടുകയും സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന സിപിഎം കേരളം ഇന്ത്യയുടെ ഭാഗമല്ലേ എന്ന് പറയണം. അഫ്‌സല്‍ ഗുരുവിനെയും കാശ്മീരിലെ ഭീകരവാദികളെയും അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുന്ന സിപിഎം സൈനികരെ അവഹേളിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അവര്‍ ചോദിച്ചു. ജിഹാദികള്‍ക്ക് വളരാനുള്ള എല്ലാ സാഹചര്യവും ഒരുക്കുന്നതും സിപിഎമ്മാണ്. മതേതരത്വവും ജനാധിപത്യവും പ്രസംഗിക്കുകയും കേരളത്തില്‍ ന്യൂനപക്ഷ പ്രീണനവും ജനാധിപത്യ ധ്വസനവും നടത്തുകയുമാണ് സിപിഎം. മറ്റ് സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളും മറ്റും മരണപ്പെടുമ്പോള്‍ വാചാലരാവുകയും കേരളത്തിലെ കൊലപാതകങ്ങളെക്കുറിച്ച് മൗനം പാലിക്കുകയുമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിലും ഇവരുടെ അവകാശങ്ങളെക്കുറിച്ചും അധികാരങ്ങളെക്കുറിച്ചും വാചാലരാകുന്ന സിപിഎം പ്രവര്‍ത്തിയിലുടനീളം സ്ത്രീവിരുദ്ധതയാണ് കൈക്കൊള്ളുന്നത്.

ആദിശങ്കരന്റെ ജന്മനാട്ടില്‍ ദരിദ്രനോടും ദളിതനോടും അനീതി കാട്ടുകയാണ്. എല്ലാവരെയും ഒന്നായി കാണുന്ന പാരമ്പര്യമുള്ള ഭാരതത്തില്‍ വര്‍ഗ്ഗീയതയുടെ പേരില്‍ വിഭജനമുണ്ടാക്കാനാണ് ഇടതുപാര്‍ട്ടികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിഭാഗീയതയും അക്രമവുമാണ് കേരളത്തിന്റെ വികസന പിന്നോക്കാവസ്ഥക്ക് കാരണം. വികസനത്തിന് സമാധാനമാണ് ആവശ്യം. അരനൂറ്റാണ്ടിലധികമായി കേരളത്തില്‍ സിപിഎം  അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കിവരികയാണ്. ത്രിപുര തെരഞ്ഞെടുപ്പിന് ശേഷം കേരളം മാത്രമാണ് സിപിഎമ്മിന് ഏക ആശ്രയം. മാര്‍ക്‌സിസ്റ്റ്-ജിഹാദി കൂട്ടുകെട്ടിന് അറുതി വരുത്താന്‍ ഇനിയെങ്കിലും സാധ്യമായില്ലെങ്കില്‍ കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാകുമെന്നും അവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു
Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

Kerala

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

പുതിയ വാര്‍ത്തകള്‍

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

ലോക്ഭവനില്‍ സെന്‍സസ് 2027ന്റെ ഒന്നാം ഘട്ടത്തിന്റെ ~ാഗ്ഓഫ് ചടങ്ങില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സ്വയം വിവരശേഖരണ പ്രക്രിയ
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പൂര്‍ത്തിയാക്കുന്നു

സെന്‍സസിന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

55 വര്‍ഷത്തെ സേവനം; സീ കിങ് എംകെ 42 ബി ഹെലികോപ്ടറുകള്‍ ഔദ്യോഗികമായി പിന്‍വലിച്ച് നാവികസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.