Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലോകത്തെ ശ്രേഷ്ഠവല്‍ക്കരിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2018, 02:40 am IST
in Samskriti

ഈ ലോകം എങ്ങനെ ആയിരിക്കണമെന്നതിനെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് വേദങ്ങളിലുണ്ട്. അതാകട്ടെ, അതിര്‍വരമ്പുകളേതുമില്ലാതെ ഏവര്‍ക്കും സ്വീകരിക്കാന്‍ യോഗ്യമായതുണ്. മാറ്റം വ്യക്തിയില്‍നിന്നും തുടങ്ങണമെന്നാണ് വേദം പറയുന്നത്. വ്യക്തികള്‍ സ്വയം മാറാന്‍ തയ്യാറായാല്‍ മാത്രമേ ഈ ലോകത്തെ ശ്രേഷ്ഠമാക്കിമാറ്റാന്‍ ഈശ്വരനുപോലും സാധിക്കുകയുള്ളൂ. ആ മാറ്റത്തിനുള്ള ആഹ്വാനവും അതിലൂടെ ശ്രേഷ്ഠലോകത്തിന്റെ നിര്‍മിതിക്കായി മാനവനെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു മന്ത്രമുണ്ട് ഋഗ്വേദത്തില്‍. മന്ത്രവും അര്‍ഥവും കാണുക: 

ഇന്ദ്രം വര്ധന്തോ അപ്തുരഃ കൃണ്വന്തോ

വിശ്വമാര്യമ്. അപഘ്‌നന്തോ അരാവ്ണഃ.

(ഋഗ്വേദം 9.63.5) 

അര്‍ത്ഥം : അല്ലയോ (അപ്തുരഃ=) സത്കര്‍മങ്ങളില്‍ നിപുണരായ ശ്രേഷ്ഠന്‍മാരേ, (ഇന്ദ്രം=)  ഇന്ദ്രത്വത്തെ (വര്ധന്തഃ=) വര്‍ദ്ധിപ്പിച്ചുകൊണ്ട് (അരാവ്ണഃ=) പാപികളെ (അപഘ്‌നന്തഃ=) ഇല്ലാതാക്കിക്കൊണ്ട് (വിശ്വം=) സമ്പൂര്‍ണ്ണലോകത്തേയും (ആര്യം=) ശ്രേഷ്ഠം (കൃണ്വന്തഃ=) ആക്കിതീര്‍ത്താലും.

വംശീയവാദികള്‍ക്കും വര്‍ഗീയവാദികള്‍ക്കും വളരെ എളുപ്പത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ സാധിക്കുന്ന ഒരു മന്ത്രമാണിത്. ആര്യശബ്ദത്തിന് വംശീയപരമായ അര്‍ത്ഥം കല്പിച്ചുകൊടുത്ത കഴിഞ്ഞ നൂറ്റാണ്ടിലെ യൂറോപ്യന്‍ പാണ്ഡിത്യത്തിന്റെ സൃഷ്ടിയായിരുന്നല്ലോ ഇരുട്ടിന്റെയും വംശഹത്യയുടേയും ഉപാസകനായിരുന്ന ഹിറ്റ്‌ലര്‍. വൈദികസാഹിത്യത്തിലെ ആര്യശബ്ദത്തെ ഗൂഢാലോചനയുടെ ഫലമായി തെറ്റായി വ്യാഖ്യാനിച്ച മാക്‌സ്മുള്ളര്‍ തന്റെ അന്ത്യകാലത്ത് പക്ഷേ താന്‍ ആദ്യം പറഞ്ഞതിനെ വിഴുങ്ങിക്കൊണ്ട് പറഞ്ഞു, വൈദിക സാഹിത്യത്തിലെ ആര്യശബ്ദം വംശീയ പരമല്ല, മറിച്ച് ഭാഷാശാസ്ത്രപരം മാത്രമാണ്. 

ആര്യമെന്ന പദത്തിനര്‍ഥം ശ്രേഷ്ഠം എന്നാണ്. ഉദാത്തചിന്തകളും അത്യുന്നതമായ ആചരണങ്ങളുംകൊണ്ട് ഈര്‍ഷ്യ, ദ്വേഷം, അശാന്തി, ക്ഷോഭം എന്നിവയെല്ലാം ജയിച്ച വ്യക്തി ശ്രേഷ്ഠനാണ്, ആര്യനാണ്. ഇതിന് ജാതിയുമായോ മതവുമായോ രാജ്യവുമായോ ഒന്നും യാതൊരു ബന്ധവുമില്ല. 

നാം നമ്മുടെ ചിന്തയെ ഏതെങ്കിലുമൊരു മതവിശ്വാസത്തിന്റെ നാലുഅതിരുകള്‍ക്കുള്ളില്‍ തളച്ചിടുകയാണെങ്കില്‍ കിണറ്റിലെ തവളയുടേതില്‍നിന്നും വ്യത്യസ്തമായിരിക്കില്ല നമ്മുടെ അവസ്ഥയും. മതം ഭരിച്ചിരുന്ന യൂറോപ്പ് അറിവിനെ സംബന്ധിച്ചിടത്തോളം ഇരുണ്ടയുഗമായിരുന്നു. മതം പറഞ്ഞു ഭൂമിയാണ് ഉലകത്തിന്റെ കേന്ദ്രം, സൂര്യന്‍ ഭൂമിക്ക് ചുറ്റുമാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്. മതത്തില്‍ നിന്നും പുറത്തുകടന്ന ചിലര്‍ പക്ഷേ സത്യത്തെ കണ്ടെത്തി. പക്ഷേ അവര്‍ക്ക് അതിനുള്ള വില സ്വന്തം ജീവന്‍കൊണ്ട് കൊടുക്കേണ്ടി വന്നു. 

മതങ്ങളും വേദവും ഇവിടെ വേര്‍പിരിയുന്നു. വേദം പറയുന്നു ഈ ലോകത്തെ ജീവിതം മംഗളമയമാക്കിത്തീര്‍ക്കുവാന്‍ എന്തുവേണമെന്ന് നന്നായി ചിന്തിച്ച് മുന്നേറൂ. മനുഷ്യനാവുക മനുര്‍ഭവ; ഈ മന്ത്രത്തില്‍ ആര്യനായിത്തീരാന്‍ പറയുന്നു. ഈശ്വരന്റെ പുത്രനാണ്, ആര്യന്‍. പിതാവിന്റെ ഗുണം കാണിക്കുന്നവനാണ് പുത്രനും പുത്രിയും. ഈശ്വരന്‍ കാരുണ്യമാണ്, സ്‌നേഹമാണ്, അറിവാണ്, വീര്യമാണ്, തേജസ്സാണ്, ഐശ്വര്യമാണ്. ഈശ്വരന്റെ അസംഖ്യം ഗുണങ്ങളുടെ കണികാമാത്രമെങ്കിലും ഉള്ളവര്‍ ആര്യനാണ്. ഇത് മതവുമല്ല ജാതിയുമല്ല.

മന്ത്രം പറയുന്നു, ഇന്ദ്രം വര്ധന്തഃ. ഇന്ദ്രഗുണം വര്‍ധിപ്പിക്കുക. പുരാണങ്ങളിലെ അസൂയക്കാരനായ ഇന്ദ്രനെക്കുറിച്ചല്ല, വേദങ്ങളില്‍ പറയുന്നത്. ഏകനായ സര്‍വേശ്വരന്റെ ഒരു വിശിഷ്ടഗുണമാണ് ഇന്ദ്രത്വം എന്നത്. മഹത്‌വ്യക്തികളെ സംരക്ഷിക്കുക എന്ന ഗുണം ഇന്ദ്രഗുണമാണ്, ആ ഗുണം വര്‍ദ്ധിക്കട്ടെ. ഇതിനുപുറമെ ഇന്ദ്രന്‍ ശക്തിയാണ്, ഇന്ദ്രിയജയമാണ്, ഐശ്വര്യമാണ്. ശാന്തിയും ഐശ്വര്യവും അറിവിന്റെ അലങ്കാരമാണ്. എന്നാല്‍ അറിവില്ലാത്തവന്റെ ശാന്തിയും ഐശ്വര്യവും അനാര്യജുഷ്ടമാണ്. ഈ അനാര്യത്വത്തെ ഇല്ലാതാക്കണമെന്നാണ് ഭഗവദ്ഗീതയില്‍ ഭഗവാന്‍ അര്‍ജുനനോട് ഉപദേശിക്കുന്നത്. 

ഇന്ദ്രത്വം എങ്ങനെ നേടാം? അതിന് ഇന്ദ്രന്റെതന്നെ കടാക്ഷം വേണം. അവനാണല്ലോ എല്ലാ ശക്തിയുടേയും ഐശ്വര്യത്തിന്റേയും അധിപതി. ഹേ ഇന്ദ്രാ, അവിടുന്ന് (അരാവ്ണഃ അപഘ്‌നന്തഃ) കൃപണന്‍, ദാനം ചെയ്യാത്തവന്‍, ഈര്‍ഷ്യാലു തുടങ്ങിയ സ്വാര്‍ത്ഥന്‍മാരെ ഇല്ലാതാക്കിയാലും. അല്പത്വവും സ്വാര്‍ത്ഥതയുമെല്ലാം ദുര്‍ഗുണങ്ങളാണ്- ഈ ഗുണങ്ങളെ ഉന്മൂലനം ചെയ്യണം. ഇത് ഓരോരുത്തരുടെയും ഉള്ളില്‍ നടക്കേണ്ട ഉന്മൂലനമാണ്. സ്വയം ഇന്ദ്രത്വം നേടിയവര്‍ മറ്റുള്ളവരെ മനഃപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയും വേണം. അവരില്‍ നന്മയുടെ സന്ദേശമെത്തിക്കണം.

അങ്ങനെ ലോകത്തിന്റെ വിശിഷ്ടഗുണം വര്‍ദ്ധിപ്പിക്കുക. സ്വാര്‍ത്ഥതയെ ഉന്മൂലനം ചെയ്യുക. വിശ്വം ആര്യമായിത്തീരാന്‍ ഈശ്വരന്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗമാണ്. എല്ലാ മതങ്ങളുടേയും ലക്ഷ്യം ഏതാണ്ട് ഇതൊക്കെത്തന്നെയാണ്. പക്ഷേ പ്രകൃതിയുടെ വിശാലമായ ലോകത്തേക്ക് ആനന്ദം തുടിക്കുന്ന ഹൃദയത്തോടെ പറന്നുനടക്കുന്നതിനു പകരം ഭയവും ആശങ്കയും ക്രോധവും പ്രതികാരവും എല്ലാം ചേര്‍ന്നു ക്രമപ്പെടുത്തിയ തീവ്രമായ അന്ധവിശ്വാസത്തിന്റെ ഇരുളടഞ്ഞ ഗുഹയിലൂടെയാണ് പലപ്പോഴും മതവിശ്വാസികള്‍ ചരിക്കുന്നത്. ഇരുളടഞ്ഞ ഗുഹകളെ തകര്‍ത്ത് നമുക്ക് വിശ്വാസത്തെ ആര്യമയമാക്കിത്തീര്‍ക്കാം. ലോകത്തെ ആര്യവല്‍ക്കരിക്കാം. 

ഫോണ്‍: 0495 272 4703

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.