കൊച്ചി: വി.എസ്. അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് ഒരിക്കല്‍ ജീവന്‍കൊടുക്കാന്‍ തയ്യാറായി ഒപ്പം നിന്നയാള്‍. വിഎസ്സിന്റെ ‘മാനേജരായിരുന്ന’ ഷാജഹാന് പിണങ്ങിപ്പിരിഞ്ഞപ്പോള്‍ ഉണ്ടായതിനേക്കാള്‍ കടുത്ത ആഘാതമുണ്ടാക്കുന്നതാണ് ജി. ശക്തിധരന് എന്ന പത്രപ്രവര്‍ത്തകന്റെ വഴിപിരിയല്‍.
ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെടാന്‍ കാരണം ചന്ദ്രശേഖരന്റെ വിഎസ്സിനോടുള്ള ചങ്ങാത്തമായിരുന്നുവെന്ന ആരോപണവും ശക്തിധരന് ഉന്നയിക്കുന്നു. ഇത് ഭാവിയില്‍ ടിപി വധക്കേസില്‍ പുതിയൊരന്വേഷണമോ തെളിവെടുപ്പോ ഉണ്ടായാല്‍ വിഎസ്സിനെ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ ഇടയാക്കിയേക്കാവുന്ന കാര്യമാണ്.
ദേശാഭിമാനിയില്‍നിന്ന് പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയായിരിക്കെ പുറത്താക്കപ്പെട്ട റിപ്പോര്‍ട്ടറാണ് ജി. ശക്തിധരന്. വിഎസ് പക്ഷക്കാരനെന്നതായിരുന്നു മുഖ്യ കാരണം. പിന്നീട് വിഎസിനെ സംരക്ഷിക്കാന്‍ ജനശക്തിയെന്ന പ്രസിദ്ധീകരണം തുടങ്ങി സിപിഎമ്മിനെതിരേ എഴുത്തിലൂടെ പോരാടിയ ശക്തിധരന് ഫേസ് ബുക് പോസ്റ്റിലൂടെയാണ് നാണമുണ്ടോ വിഎസ്സേ എന്ന് ചോദിക്കുന്നത്.
പിണറായി സര്‍ക്കാര്‍ ദാനം കൊടുത്ത കാറും ബംഗ്ലാവുമായി കുടിയിരിക്കുന്ന വിഎസിന് നാണമുണ്ടോ? കുഞ്ഞനന്തന് സിന്ദാബാദ് വിളിക്കാന്‍ പറഞ്ഞാല്‍ അതിനും വിഎസ് മുതിര്‍ന്നേക്കും. അന്തസുണ്ടെങ്കില്‍ ഈ പത്രാസുകള് വലിച്ചെറിയൂ. ടിപി ചന്ദ്രശേഖരന് വിഎസിനൊപ്പം നിന്നതുകൊണ്ടു മാത്രമായിരുന്നു കുഞ്ഞനന്തന് കൊന്നുകളഞ്ഞത് എന്നും ഓര്‍മ്മിപ്പിക്കുന്ന ശക്തിധരന് കുടത്തില്നിന്നൊരു ഭൂതത്തെത്തന്നെയാണ് തുറന്നു വിട്ടിരിക്കുന്നത്.
ഇനി എന്തുണ്ട് വിഎസ്സേ ബാക്കി? എന്ന തലക്കെട്ടില്‍ എഴുതിയ
ഫേസ് ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം: ”ബംഗാളിന്റെയും ത്രിപുരയുടെയും അവസ്ഥയിലേക്ക് കേരളത്തെയും തള്ളിവിടാന്‍ ഈ പിണറായി വിജയന് കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത് കേരളത്തില്‍ ഈ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ആയുസ് മുഴുവന്‍ ഉഴിഞ്ഞുവെച്ചവര്‍ക്ക് തെല്ലും അസ്വസ്ഥത ഉണ്ടാക്കുന്നില്ലേ?
വി.എസ്. അച്യുതാനന്ദന് എന്ന നേതാവ് സര്‍ക്കാര്‍ ദാനം ചെയ്ത ഔദ്യോഗിക വസതിയിലും ഔദേ്യാഗിക കാറിലും നാണമില്ലാതെ കുടിയിരിക്കുന്നുണ്ടല്ലോ.
ലജ്ജ തോന്നുന്നു വിഎസ്സേ! കുഞ്ഞനന്തന് സിന്ദാബാദ് വിളിക്കാന്‍ പറഞ്ഞാല്‍ വിഎസ് അതിനും മുതിര്‍ന്നേക്കും. അല്ലെങ്കില്‍ വീടും കാറും തിരിച്ചെടുക്കുമെന്ന് ഭീഷണി പ്പെടുത്തിയാല്‍ അപ്പോള്‍ മുട്ടുമടക്കും.
അന്തസ്സിന്റെ കണികയെങ്കിലും ഉണ്ടെങ്കില്‍ വലിച്ചെറിയൂ വിഎസ്സേ ഈ പത്രാസ്സുകളൊക്കെ. കുഞ്ഞനന്തന്, ടി. പി. ചന്ദ്രശേഖരന്റെജീവന് കവര്‍ന്നെടുത്തത് വിഎസ്സിന്റെ ഒപ്പം നിന്നത് കൊണ്ട് മാത്രം ആയിരുന്നു എന്നത് മറക്കരുത്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: