Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചെവിയും നാവും ഉപയോഗിച്ച് ലക്ഷ്യത്തില്‍ എത്താം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2018, 02:55 am IST
in Samskriti

പ്രഹ്ലാദന്‍ തുടങ്ങിവച്ചത് ആ പ്രക്രിയയാണ്. ”ശ്രവണ കീര്‍ത്തനം വിഷ്‌ണോഃ സ്മരണ”- എന്നത്. ഭഗവാന്റെ തിരുനാമങ്ങള്‍, ഭഗവാന്റെ ശബ്ദരൂപത്തിലുള്ള അവതാരമാണ് ഇന്ദ്രിയാതീതമായ ആ നാമസ്പന്ദനം കേള്‍ക്കുന്നതുകൊണ്ടുമാത്രം നമുക്ക്- സാധാരണക്കാരന് പരമപദം പ്രാപിക്കാന്‍ കഴിയും. നാക്കുകൊണ്ട് ജപിക്കാന്‍ കഴിയുന്ന ആര്‍ക്കും ജപിച്ചുകൊണ്ട് ഭക്തിമാര്‍ഗത്തിലൂടെ മുന്നേറാം. വര്‍ണ-വര്‍ഗ-ജാതി-മതഭേദങ്ങള്‍ ഒന്നും ഈ ശ്രവണ കീര്‍ത്തന പ്രക്രിയയ്‌ക്ക് തടസ്സമല്ല. നാമശ്രവണ പ്രക്രിയയ്‌ക്ക് മറ്റൊരാളുടെ സഹായം വേണം. കീര്‍ത്തനത്തിന് അതും ആവശ്യമില്ല. അതിനാല്‍ തന്നെയാണ്, ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭു ‘ഹരേ കൃഷ്ണാ’  എന്നുതുടങ്ങുന്ന ഷോഡശ നാമം അഥവാ മഹാമന്ത്രം ഉദ്‌ഘോഷിച്ചുകൊണ്ട് ഈ ഭാരതഭൂമിയില്‍ എങ്ങും സഞ്ചരിച്ചത്. ഈ മാതൃക സ്വീകരിച്ചുകൊണ്ട് ആര്‍ക്കും മൃത്യുരൂപമായ സംസാര സമുദ്രം തരണം ചെയ്ത് ആനന്ദപൂര്‍ണമായ ഭഗവല്ലോകത്തില്‍ എത്താന്‍ കഴിയും-എന്ന് ഭഗവാന്‍ തന്നെ പറയുന്നു-”തേപി അതിതരണി ഏവ മൃത്യു.”

സൃഷ്ടിക്ക് മുന്‍പേ

ക്ഷേത്രത്തിന്റെയും 

ക്ഷേത്രജ്ഞന്റെയും അവസ്ഥ (13-26)

സ്ഥാവരം ജംഗമംസത്ത്വം 

സഞ്ജായതേ

ഭൗതിക പ്രപഞ്ചത്തില്‍ ഇളകുന്നവ, ഇളകാത്തവ (ജംഗമം, സ്ഥാവരം) എന്നിങ്ങനെ എല്ലാ സത്ത്വങ്ങളും രണ്ടുവിധത്തിലാണ് നിലനില്‍ക്കുന്നത്. വൃക്ഷം, പര്‍വ്വതം മുതലായവ സ്ഥാവരം-ചലനമില്ലാത്തത്. ദേവ-മനുഷ്യ-മൃഗപക്ഷ്യാദികള്‍ ജംഗമങ്ങളാണ്. ചലിക്കുന്നവയാണ്. വൃക്ഷം, പര്‍വ്വതം മുതലായ സ്ഥാവരങ്ങളിലും ജീവാത്മാവ് ഉണ്ട്. സത്ത്വം- എന്ന പദത്തിന് ജീവന്‍, വസ്തു എന്നു രണ്ട് അര്‍ത്ഥവും ഉണ്ട്. ജീവാത്മാവ് സ്ഥാവര വസ്തുക്കളിലും പ്രവേശിക്കുന്നുണ്ട് എന്ന് ഭഗവാന്‍ പറയുന്നത്.

”തത് ക്ഷേത്ര ക്ഷേത്രജ്ഞ 

യോഗാല്‍”

പ്രകൃതിയുടെയും-ക്ഷേത്രത്തിന്റെയും, ക്ഷേത്രജ്ഞന്റെയും-ജീവാത്മാവിന്റെയും സമ്മേളനത്തില്‍നിന്നാണ് അങ്ങനെ സംഭവിക്കുന്നത്. ജീവാത്മാവ് സത്യമാണ്. ക്ഷേത്രം-പ്രകൃതി-താല്‍ക്കാലിക പ്രതിഭ, ഭരതര്‍ഷഭാ! നീ അറിയേണ്ടത്. ”തദ് വിദ്ധി ഭരതര്‍ഷഭാ!” യഥാര്‍ത്ഥ ജ്ഞാനം ഇല്ലാത്തതുകൊണ്ടാണ് ജീവാത്മാവ് ദേഹത്തില്‍- ക്ഷേത്രത്തില്‍ കുടുങ്ങിപ്പോകുന്നത്.

സര്‍വക്ഷേത്രജ്ഞനായ പരമാത്മാവ് അങ്ങനെ കുടുങ്ങുന്നില്ല 

(18-27)

സര്‍വ്വേഷു ഭൂതേഷു 

സമം തിഷുന്തം

ബ്രഹ്മാവ് മുതല്‍ കീഴ്‌പ്പോട്ട് പുഴുക്കള്‍ അടക്കം ജംഗമങ്ങളായും പര്‍വതം മുതലായ സ്ഥാവരങ്ങളായും ജന്മമെടുക്കുന്ന എല്ലാം ഭൂതങ്ങള്‍ എന്ന് പറയപ്പെടുന്നു. അവയുടെ പേര്, ആകൃതി, പ്രവൃത്തി, സ്വാഭാവിക ഗുണങ്ങള്‍ മുതലായവ വേറെ വേറെയാണ്, പരസ്പരം വിരുദ്ധങ്ങളുമാണ്. അവയിലെല്ലാം ഒരേ രൂപത്തിലും ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ, ഉത്കൃഷ്ടതയോ അപകര്‍ഷതയോ ഇല്ലാതെ (സമം) എപ്പോഴും ജീവാത്മാവിന്റെ പ്രവൃത്തികള്‍ക്കു സാക്ഷിയായി സ്ഥിതി ചെയ്യുകയാണ്, പരമേശ്വരനായ പരമാത്മാവ്, ഒരു ദേഹത്തില്‍ ജീവാത്മാവ്, ആ ദേഹത്തിന്റെ മാത്രം ഈശ്വരനാണ്-ഉടമയാണ്. സര്‍വ്വക്ഷേത്രങ്ങളിലും-ശരീരങ്ങളിലും, ക്ഷേത്രജ്ഞനായി നില്‍ക്കുന്ന പരമാത്മാവാകട്ടെ, എല്ലാ ക്ഷേത്രങ്ങളുടെയും ശരീരങ്ങളുടെയും ഉടമയാണ്, ഈശ്വരനാണ്. അതിനാല്‍ പരമേശ്വരനാണ്; പരമാത്മാവിന് മേലെ വേറെ ഒരു ഈശ്വരന്‍ ഇല്ല. ആ പരമേശ്വരന്‍ ഭഗവാന്‍ തന്നെയാണ്.

വിനശ്യത്സു അവിനശ്യന്തം-പ്രാണികളുടെയും സ്ഥാവരങ്ങളുടെയും ശരീരങ്ങള്‍ നശിക്കുന്നവയാണ്. അവയില്‍ അധിവസിക്കുന്ന പരമാത്മാവിന് ഒരു മാറ്റമോ വൃദ്ധിക്ഷയങ്ങളോ ഇല്ല. ഭൗതിക പദാര്‍ത്ഥങ്ങളുടെ ഒരു പ്രവര്‍ത്തനത്തിലും പരമാത്മാവ് ബന്ധപ്പെടുന്നില്ല. ശരീരങ്ങള്‍ നശിച്ചുകൊണ്ടേയിരിക്കും. പരമാത്മാവിന് ഒരു മാറ്റവും സംഭവിക്കുന്നില്ല. ദേഹം, ഇന്ദ്രിയങ്ങള്‍, പ്രാണന്‍, മനസ്സ്, ബുദ്ധി, അവ്യക്തം ഇവയ്‌ക്കെല്ലാം അതീതനായി ദേഹത്തില്‍ നിലകൊള്ളുന്നു.

യം പശ്യതി സപശ്യതി

ഇപ്രകാരം, ക്ഷേത്രം, ശരീരം, ക്ഷേത്രജ്ഞന്‍-ജീവാത്മാവ്, സര്‍വക്ഷേത്രജ്ഞനായ പരമാത്മാവ് ഇവയെ അറിയുന്നവനാണ് ജ്ഞാനി. ”ജ്ഞാനിനഃ തത്ത്വദര്‍ശിനഃ” എന്ന് ഭഗവാന്‍ മുന്‍പ് പറഞ്ഞ ജ്ഞാനികളും ഈ ജ്ഞാനം ഉള്ളവരാണ്. ഈ പരമാത്മഭാവം പരമപുരുഷന്‍-ശ്രീകൃഷ്ണന്‍ തന്നെയാണെന്ന് വേദവും പറയുന്നു.

”പുരുഷാല്‍ ന പരം കിഞ്ചിത്

സാ കാഷ്ഠാ സാ സരാഗതിഃ” -കഠോപനിഷത്ത് (3-11)

(പുരുഷനെക്കാള്‍ ഉത്കൃഷ്ടനായിട്ട് ഒരു തത്ത്വവും ഇല്ല. ഉന്നതമായ അവസ്ഥയും അതുതന്നെയാണ്. അവിടെ തന്നെയാണ് നാമേവരും എത്തിച്ചേരേണ്ടത്.)

ഉത്തമഃ പുരുഷസ്താന്യഃ

പരമാത്മേത്യുദാഹൃതഃ” (ഗീ-15-17)

(=പുരുഷോത്തമന്‍ തന്നെയാണ് പരമാത്മാവ് എന്ന് പറയപ്പെടുന്നത്.)എന്ന് ഭഗവാനും പറയുന്നുണ്ട്. ഗീതാഭാഷ്യകര്‍ത്താവായ മധുസൂദന സരസ്വതി സ്വാമികള്‍ ഉദ്‌ഘോഷിക്കുന്നു.

”കൃഷ്ണാത്പരം കിമപിതത്ത്വമഹം നജാനേ.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.