Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചെവിയും നാവും ഉപയോഗിച്ച് ലക്ഷ്യത്തില്‍ എത്താം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2018, 02:55 am IST
in Samskriti

പ്രഹ്ലാദന്‍ തുടങ്ങിവച്ചത് ആ പ്രക്രിയയാണ്. ”ശ്രവണ കീര്‍ത്തനം വിഷ്‌ണോഃ സ്മരണ”- എന്നത്. ഭഗവാന്റെ തിരുനാമങ്ങള്‍, ഭഗവാന്റെ ശബ്ദരൂപത്തിലുള്ള അവതാരമാണ് ഇന്ദ്രിയാതീതമായ ആ നാമസ്പന്ദനം കേള്‍ക്കുന്നതുകൊണ്ടുമാത്രം നമുക്ക്- സാധാരണക്കാരന് പരമപദം പ്രാപിക്കാന്‍ കഴിയും. നാക്കുകൊണ്ട് ജപിക്കാന്‍ കഴിയുന്ന ആര്‍ക്കും ജപിച്ചുകൊണ്ട് ഭക്തിമാര്‍ഗത്തിലൂടെ മുന്നേറാം. വര്‍ണ-വര്‍ഗ-ജാതി-മതഭേദങ്ങള്‍ ഒന്നും ഈ ശ്രവണ കീര്‍ത്തന പ്രക്രിയയ്‌ക്ക് തടസ്സമല്ല. നാമശ്രവണ പ്രക്രിയയ്‌ക്ക് മറ്റൊരാളുടെ സഹായം വേണം. കീര്‍ത്തനത്തിന് അതും ആവശ്യമില്ല. അതിനാല്‍ തന്നെയാണ്, ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭു ‘ഹരേ കൃഷ്ണാ’  എന്നുതുടങ്ങുന്ന ഷോഡശ നാമം അഥവാ മഹാമന്ത്രം ഉദ്‌ഘോഷിച്ചുകൊണ്ട് ഈ ഭാരതഭൂമിയില്‍ എങ്ങും സഞ്ചരിച്ചത്. ഈ മാതൃക സ്വീകരിച്ചുകൊണ്ട് ആര്‍ക്കും മൃത്യുരൂപമായ സംസാര സമുദ്രം തരണം ചെയ്ത് ആനന്ദപൂര്‍ണമായ ഭഗവല്ലോകത്തില്‍ എത്താന്‍ കഴിയും-എന്ന് ഭഗവാന്‍ തന്നെ പറയുന്നു-”തേപി അതിതരണി ഏവ മൃത്യു.”

സൃഷ്ടിക്ക് മുന്‍പേ

ക്ഷേത്രത്തിന്റെയും 

ക്ഷേത്രജ്ഞന്റെയും അവസ്ഥ (13-26)

സ്ഥാവരം ജംഗമംസത്ത്വം 

സഞ്ജായതേ

ഭൗതിക പ്രപഞ്ചത്തില്‍ ഇളകുന്നവ, ഇളകാത്തവ (ജംഗമം, സ്ഥാവരം) എന്നിങ്ങനെ എല്ലാ സത്ത്വങ്ങളും രണ്ടുവിധത്തിലാണ് നിലനില്‍ക്കുന്നത്. വൃക്ഷം, പര്‍വ്വതം മുതലായവ സ്ഥാവരം-ചലനമില്ലാത്തത്. ദേവ-മനുഷ്യ-മൃഗപക്ഷ്യാദികള്‍ ജംഗമങ്ങളാണ്. ചലിക്കുന്നവയാണ്. വൃക്ഷം, പര്‍വ്വതം മുതലായ സ്ഥാവരങ്ങളിലും ജീവാത്മാവ് ഉണ്ട്. സത്ത്വം- എന്ന പദത്തിന് ജീവന്‍, വസ്തു എന്നു രണ്ട് അര്‍ത്ഥവും ഉണ്ട്. ജീവാത്മാവ് സ്ഥാവര വസ്തുക്കളിലും പ്രവേശിക്കുന്നുണ്ട് എന്ന് ഭഗവാന്‍ പറയുന്നത്.

”തത് ക്ഷേത്ര ക്ഷേത്രജ്ഞ 

യോഗാല്‍”

പ്രകൃതിയുടെയും-ക്ഷേത്രത്തിന്റെയും, ക്ഷേത്രജ്ഞന്റെയും-ജീവാത്മാവിന്റെയും സമ്മേളനത്തില്‍നിന്നാണ് അങ്ങനെ സംഭവിക്കുന്നത്. ജീവാത്മാവ് സത്യമാണ്. ക്ഷേത്രം-പ്രകൃതി-താല്‍ക്കാലിക പ്രതിഭ, ഭരതര്‍ഷഭാ! നീ അറിയേണ്ടത്. ”തദ് വിദ്ധി ഭരതര്‍ഷഭാ!” യഥാര്‍ത്ഥ ജ്ഞാനം ഇല്ലാത്തതുകൊണ്ടാണ് ജീവാത്മാവ് ദേഹത്തില്‍- ക്ഷേത്രത്തില്‍ കുടുങ്ങിപ്പോകുന്നത്.

സര്‍വക്ഷേത്രജ്ഞനായ പരമാത്മാവ് അങ്ങനെ കുടുങ്ങുന്നില്ല 

(18-27)

സര്‍വ്വേഷു ഭൂതേഷു 

സമം തിഷുന്തം

ബ്രഹ്മാവ് മുതല്‍ കീഴ്‌പ്പോട്ട് പുഴുക്കള്‍ അടക്കം ജംഗമങ്ങളായും പര്‍വതം മുതലായ സ്ഥാവരങ്ങളായും ജന്മമെടുക്കുന്ന എല്ലാം ഭൂതങ്ങള്‍ എന്ന് പറയപ്പെടുന്നു. അവയുടെ പേര്, ആകൃതി, പ്രവൃത്തി, സ്വാഭാവിക ഗുണങ്ങള്‍ മുതലായവ വേറെ വേറെയാണ്, പരസ്പരം വിരുദ്ധങ്ങളുമാണ്. അവയിലെല്ലാം ഒരേ രൂപത്തിലും ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ, ഉത്കൃഷ്ടതയോ അപകര്‍ഷതയോ ഇല്ലാതെ (സമം) എപ്പോഴും ജീവാത്മാവിന്റെ പ്രവൃത്തികള്‍ക്കു സാക്ഷിയായി സ്ഥിതി ചെയ്യുകയാണ്, പരമേശ്വരനായ പരമാത്മാവ്, ഒരു ദേഹത്തില്‍ ജീവാത്മാവ്, ആ ദേഹത്തിന്റെ മാത്രം ഈശ്വരനാണ്-ഉടമയാണ്. സര്‍വ്വക്ഷേത്രങ്ങളിലും-ശരീരങ്ങളിലും, ക്ഷേത്രജ്ഞനായി നില്‍ക്കുന്ന പരമാത്മാവാകട്ടെ, എല്ലാ ക്ഷേത്രങ്ങളുടെയും ശരീരങ്ങളുടെയും ഉടമയാണ്, ഈശ്വരനാണ്. അതിനാല്‍ പരമേശ്വരനാണ്; പരമാത്മാവിന് മേലെ വേറെ ഒരു ഈശ്വരന്‍ ഇല്ല. ആ പരമേശ്വരന്‍ ഭഗവാന്‍ തന്നെയാണ്.

വിനശ്യത്സു അവിനശ്യന്തം-പ്രാണികളുടെയും സ്ഥാവരങ്ങളുടെയും ശരീരങ്ങള്‍ നശിക്കുന്നവയാണ്. അവയില്‍ അധിവസിക്കുന്ന പരമാത്മാവിന് ഒരു മാറ്റമോ വൃദ്ധിക്ഷയങ്ങളോ ഇല്ല. ഭൗതിക പദാര്‍ത്ഥങ്ങളുടെ ഒരു പ്രവര്‍ത്തനത്തിലും പരമാത്മാവ് ബന്ധപ്പെടുന്നില്ല. ശരീരങ്ങള്‍ നശിച്ചുകൊണ്ടേയിരിക്കും. പരമാത്മാവിന് ഒരു മാറ്റവും സംഭവിക്കുന്നില്ല. ദേഹം, ഇന്ദ്രിയങ്ങള്‍, പ്രാണന്‍, മനസ്സ്, ബുദ്ധി, അവ്യക്തം ഇവയ്‌ക്കെല്ലാം അതീതനായി ദേഹത്തില്‍ നിലകൊള്ളുന്നു.

യം പശ്യതി സപശ്യതി

ഇപ്രകാരം, ക്ഷേത്രം, ശരീരം, ക്ഷേത്രജ്ഞന്‍-ജീവാത്മാവ്, സര്‍വക്ഷേത്രജ്ഞനായ പരമാത്മാവ് ഇവയെ അറിയുന്നവനാണ് ജ്ഞാനി. ”ജ്ഞാനിനഃ തത്ത്വദര്‍ശിനഃ” എന്ന് ഭഗവാന്‍ മുന്‍പ് പറഞ്ഞ ജ്ഞാനികളും ഈ ജ്ഞാനം ഉള്ളവരാണ്. ഈ പരമാത്മഭാവം പരമപുരുഷന്‍-ശ്രീകൃഷ്ണന്‍ തന്നെയാണെന്ന് വേദവും പറയുന്നു.

”പുരുഷാല്‍ ന പരം കിഞ്ചിത്

സാ കാഷ്ഠാ സാ സരാഗതിഃ” -കഠോപനിഷത്ത് (3-11)

(പുരുഷനെക്കാള്‍ ഉത്കൃഷ്ടനായിട്ട് ഒരു തത്ത്വവും ഇല്ല. ഉന്നതമായ അവസ്ഥയും അതുതന്നെയാണ്. അവിടെ തന്നെയാണ് നാമേവരും എത്തിച്ചേരേണ്ടത്.)

ഉത്തമഃ പുരുഷസ്താന്യഃ

പരമാത്മേത്യുദാഹൃതഃ” (ഗീ-15-17)

(=പുരുഷോത്തമന്‍ തന്നെയാണ് പരമാത്മാവ് എന്ന് പറയപ്പെടുന്നത്.)എന്ന് ഭഗവാനും പറയുന്നുണ്ട്. ഗീതാഭാഷ്യകര്‍ത്താവായ മധുസൂദന സരസ്വതി സ്വാമികള്‍ ഉദ്‌ഘോഷിക്കുന്നു.

”കൃഷ്ണാത്പരം കിമപിതത്ത്വമഹം നജാനേ.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.