എടത്വ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈന് പൊട്ടിയത് നന്നാക്കാന്‍ എടുത്ത കുഴിയില്‍ ബൈക്ക് മറിഞ്ഞ് യാത്രക്കാരന് ഗുരുതര പരിക്ക്. അബോധാവസ്ഥയില്‍ അരമണിക്കൂറോളം കുഴിയില്‍ കിടന്ന യുവാവിനെ ഇരുചക്രവാഹനത്തിലെത്തിയ മറ്റൊരു ബൈക്ക് യാത്രക്കാരന് രക്ഷപ്പെടുത്തി.
തകഴി മാനസം വീട്ടില്‍ ഗിരീഷ് (45) ആണ് ഇരുചക്രവാഹനവുമായി കുഴിയില്‍ പതിച്ചത്. തിങ്കളാഴ്ച രാത്രി 11.30 ഓടെ് തകഴി-എടത്വാ സംസ്ഥാനപാതയില്‍ കേളമംഗലം ജങ്ഷനു സമീപമായിരുന്നു സംഭവം.
ഇതുവഴി പോയ മറ്റൊരു ബൈക്ക് യാത്രക്കാരന് കുഴിയിലെ വെട്ടം കണ്ട് ഇറങ്ങി അന്വഷിച്ചപ്പോഴാണ് ബൈക്കുമായി യുവാവ് കുഴിയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇയാള്‍ സമീപത്തെ വീട്ടുകാരെ വിവരം അറിയിക്കുകയും 108 ആംബുലന്‍സ് വിളിച്ചുവരുത്തുകയും ചെയ്തു.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഗിരീഷ് അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു. പച്ചയില്‍ നിന്ന് തകഴിക്ക് പോകുന്ന വഴിക്കാണ് അപകടമുണ്ടായത്.
കുഴിയെടുത്ത സ്ഥലത്ത് സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തതും വഴിവിളക്കുകള്‍ പ്രകാശിക്കാത്തതുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നാഴ്ച മുമ്പാണ് തകഴി കേളമംഗലം 1035-ാം നമ്പര്‍ ഗുരുമന്ദിരത്തിന് മുന്നിലായി നിര്‍മ്മാണത്തിലിരുന്ന അമ്പലപ്പുഴ-തിരുവല്ലാ സംസ്ഥാന പാതയുടെ ഒരുഭാഗം പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ടാറിങ് ഉള്‍പ്പെടെ ഒലിച്ചുപോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: