കണ്ണൂര്‍: ഗതാഗത നിയമം ലംഘിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്റ് ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവര്‍, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍, മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍, ചരക്ക് വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റുന്നവര്‍, റെഡ്ലൈറ്റ് അവഗണിച്ച് വാഹനം ഓടിക്കുന്നവര്‍, നാലുവരിപ്പാത ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇടതുവശം വഴി ഓവര്‍ടേക്കിംഗ് നടത്തുന്നവര്‍ എന്നിവരുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യാനാണ് കമ്മീഷന് ഉത്തരവ്.
ഗതാഗത നിയമലംഘനങ്ങളുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പോലീസ് ഉദേ്യാഗസ്ഥര്‍ പാലിക്കണമെന്നും കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. തേഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാനത്ത് നടക്കുന്ന വാഹനാപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ട പോലീസ് ഉദേ്യാഗസ്ഥര്‍ക്കും ട്രാഫിക് അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നാണ് കമ്മീഷന് സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടത്.
കണ്ണൂര്‍ ജില്ലയില്‍ വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ ആശങ്കാജനകമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കരിമ്പം സ്വദേശി വിനോദ്കുമാര്‍ നല്കിയ പരാതിയിലാണ് ഉത്തരവ്. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ചാലയില്‍ മോട്ടോര്‍ ബൈക്ക് ഓടിച്ച ആദര്‍ശ് ലോറിയിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ ആദര്‍ശിന് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. വര്‍ധിച്ച് വരുന്ന റോഡ് അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് സംസ്ഥാനതലത്തില്‍ നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: