Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജിന്‍പിങ്ങിന് മരണം വരെ ഭരിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2018, 05:35 am IST
in World

ബീജിങ്: കമ്യൂണിസ്റ്റ് ചൈനയുടെ മുഴുവന്‍ ഏകാധിപത്യ സ്വഭാവവും തുറന്നു കാട്ടി ഷീ ജിന്‍പിങ്ങിന് മരണം വരെ പ്രസിഡന്റായി തുടരാന്‍ അനുമതി. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും രണ്ടുതവണയില്‍ കൂടുതല്‍ സ്ഥാനത്തിരിക്കാനാവില്ലെന്ന ചട്ടം എടുത്തുമാറ്റുന്നതിനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയുടെ ശുപാര്‍ശ പാര്‍ലമെന്റ് അംഗീകരിച്ചു. ഇതോടെ ഷീ ജിന്‍പിങ് ചൈനയുടെ ആജീവനാന്ത പ്രസിഡന്റാകും. 

ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലാണ് സുപ്രധാന നിയമ ഭേദഗതി. വന്‍ ഭൂരിപക്ഷത്തോടെയാണ് ശുപാര്‍ശ പാര്‍ലമെന്റ് അംഗീകരിച്ചത്. 2964 പേര്‍ ശുപാര്‍ശയ്‌ക്ക് അനുകൂലമായി വോട്ടു ചെയ്തു. രണ്ടുപേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ടു ചെയ്തത്. മൂന്നുപേര്‍ വിട്ടു നിന്നു. കഴിഞ്ഞ ഫെബ്രുവരി 25നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതുസംബന്ധച്ച നിര്‍ദേശം പാര്‍ലമെന്റിന് അയച്ചത്. 

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കഴിഞ്ഞ കോണ്‍ഗ്രസില്‍ ഷീ ജിന്‍പിങിന്റെ തത്ത്വങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത് പാര്‍ട്ടി സ്ഥാപകന്‍ മാവോ സെതൂങിന്റെ തലത്തിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയിരുന്നു. ഒക്ടോബറില്‍ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ജിന്‍പിങ് തന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ചതുമില്ല. ജിന്‍പിങ്ങിന്റെ കൈകളിലേക്ക് ഭരണം കേന്ദ്രീകരിക്കുന്നതിന്റെ സൂചനയാണിതെന്ന് അന്നേ ഉറപ്പിച്ചതാണ്.

ഇതിനു പിന്നാലെയാണ് മാവോയെ പോലെ ഷീ ജിന്‍പിങ് ആജീവനാന്ത പ്രസിഡന്റാകുന്നത്. എന്നാല്‍ ഷീ ജിന്‍പിങ് ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരെ കണ്ടെത്തി അധികാര കേന്ദ്രീകരണം നടത്തുകയാണെന്നും ആരോപണമുണ്ട്. 

2013ലാണ് ഷീ ജിന്‍പിങ് ചൈനയുടെ പ്രസിഡന്റായത്. 2023ല്‍ കാലാവധി അവസാനിക്കേണ്ടതാണ്. എന്നാല്‍ 14 വര്‍ഷത്തിനിടെ ചൈനയില്‍ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഭരണഘടനാ ഭേദഗതിയിലൂടെയാണ് ജിന്‍പിങ്ങിനെ ഒരേയൊരു പ്രസിഡന്റായി അവരോധിക്കുന്നത്. 

ഇനി ഭരണത്തിലും പാര്‍ട്ടിയും ജിന്‍പിങ്ങിന് എതിരാളികള്‍ ഇല്ല. പ്രസിഡന്റ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തലവന്‍, സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് എന്നീ മൂന്നു പദവികളും വഹിക്കുന്നുണ്ട്. ജിന്‍പിങിനെതിരെ ഉണ്ടാകുന്ന എല്ലാത്തരം നീക്കങ്ങളും പാര്‍ട്ടി വിരുദ്ധമായി കണക്കാക്കി, എതിര്‍ ശബ്ദങ്ങളെ അഴിമതിയാരോപണത്തിന്റെ പേരില്‍ അടിച്ചമര്‍ത്തുകയാണെന്നും ആക്ഷേപമുണ്ട്. 

ചൈനയുടെ ഏകാധിപതിയാകാന്‍ ഒരുങ്ങുന്ന ഷീ ജിന്‍പിങ് അഞ്ചുവര്‍ഷത്തിനിടെ ശിക്ഷിച്ചത് 100 മന്ത്രിമാരെയാണ്. 2013-17 കാലഘട്ടത്തില്‍ കോടതികളില്‍ 1.95 ലക്ഷം അഴിമതിക്കേസുകള്‍ പരിഗണിച്ചതില്‍ 2.63 ലക്ഷം പേരെ കുറ്റക്കാരായി കണ്ടെത്തി. ഇതില്‍ 101 പേര്‍ പ്രാദേശിക-ദേശീയ ഭരണകൂടങ്ങളിലെ മന്ത്രിമാരാണ്. ചൈനീസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സു കിയാങ് പാലമെന്റിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

India

കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടി ; ഫോളോവേഴ്സിൽ  പാകിസ്ഥാനികളും , ബംഗ്ലാദേശികളും , തുർക്കികളും ; ലക്ഷ്യം ഇന്ത്യയിൽ ജെൻസി കലാപമോ ?

Kerala

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

Kerala

വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് ഇ.പി. ജയരാജന്‍, ഇപ്പോഴത്തേത് വ്യക്തിഹത്യ,പിണറായി പവര്‍ഫുള്‍

Kerala

സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നടന്‍ മധുപാല്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങളാണ് ഈ ഹിൽ സ്റ്റേഷനുകൾ ; മെയ് മാസത്തിലെ ചൂടിനെ ശമിപ്പിക്കും

കോഴിക്കോട് കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തില്‍ പൊലീസ്

പോകും മുൻപ് ഭക്തരെ പിഴിയാനുള്ള സ്റ്റാലിന്റെ അവസാനശ്രമം ; ക്ഷേത്ര ഫണ്ടുകൾ സർക്കാർ സ്ഥാപനങ്ങളിലേയ്‌ക്ക് മാറ്റാൻ നീക്കം : തടയിട്ട് ഹൈക്കോടതിയിൽ ഹർജി

സൗരവ് ഗാംഗുലിയുടെ ഈ വാക്കുകൾ ഓർമ്മിച്ചാൽ ജീവിതത്തിൽ ഒരിക്കലും തോൽവി നേരിടേണ്ടി വരില്ല

വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍…..തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറയുന്നത് അഭിമാനകരമാണെന്ന് ശ്രീകുമാരന്‍ തമ്പി .

ടെക്‌നോപാര്‍ക്ക് ജീവനക്കാരി വാമനപുരം നദിയില്‍ മുങ്ങി മരിച്ചു

ഈദിന് മൃഗങ്ങളെ അറക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത മഹുവ മൊയ്ത്രയ്‌ക്ക് കോടതിയില്‍ തിരിച്ചടി

കർട്ടൻ നീങ്ങി , കർണാടക കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തർക്കം ആരംഭിച്ചു : ആദ്യത്തെ ഷോ ഡി കെ ശിവകുമാറിന്റെ വക ; സിദ്ധരാമയ്യ വിഭാഗം കലഹത്തിൽ

“ഇറാനിൽ നിന്ന് യുറേനിയം പുറത്തെടുക്കാൻ ഞങ്ങൾ അനുവദിക്കില്ല,” : ട്രംപിന് കടുത്ത മറുപടി നൽകി പരമോന്നത നേതാവ് മൊജ്തബ ഖമേനി  

മതം പറഞ്ഞ് ആനുകൂല്യങ്ങൾ നേടിയത് ലക്ഷങ്ങൾ ; ബംഗാളിൽ ഒബിസി പട്ടിക സുവേന്ദു അവസാനിപ്പിച്ചത് ചങ്കൂറ്റത്തോടെ ; കേരളത്തിൽ ഇത് ചെയ്യാൻ ആർക്കാണ് ധൈര്യം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.