Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇതിനുള്ള അര്‍ഹത ഇവര്‍ക്കുണ്ടോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2018, 02:35 am IST
in Vicharam

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മധു എന്ന വനവാസി യുവാവ് മരിച്ച സംഭവത്തില്‍ നമ്മെ ഭരിച്ചവരും ഇപ്പോള്‍ ഭരിക്കുന്നവരുമായ രാഷ്‌ട്രീയ നേതാക്കള്‍ ഞെട്ടിയും, അതിനെ അപലപിച്ചും പ്രതികരിച്ചത് പത്രത്തില്‍ കണ്ടു. മനഃസാക്ഷിയുള്ള ഏതൊരാളും ഈ സംഭവത്തില്‍ ഇങ്ങനെയൊക്കെ തന്നെയാണ് പ്രതികരിക്കുക. പക്ഷേ ഇതിനുള്ള അര്‍ഹത ഇവര്‍ക്കുണ്ടോ?

വനവാസികളുടെ ക്ഷേമകാര്യങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ വര്‍ഷംതോറും കോടിക്കണക്കിന് രൂപയുടെ ഫണ്ട് അനുവദിക്കാറുണ്ട്. എന്നാല്‍ ഇത് അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്താറില്ല. എത്തിയിരുന്നെങ്കില്‍ മധുവിന് ആഹാരം മോഷ്ടിക്കേണ്ട സ്ഥിതി വരില്ലായിരുന്നു. ആരാണ് ഇതിന് ഉത്തരവാദി?

അട്ടപ്പാടിയിലെ പാവപ്പെട്ട വനവാസികളുടെ കരളലയിക്കുന്ന കഥകള്‍ എത്രയോ തവണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. പോഷകാഹാരം ലഭിക്കാത്തതിന്റെ പേരില്‍ വനവാസി ഊരുകളില്‍ മരിച്ചുവീഴുന്ന പിഞ്ചുമക്കളുടെ ദയനീയ കാഴ്ച പുറംലോകത്ത് കാണിച്ചിരുന്നില്ലേ? ആ സമയത്ത് ഭരണകൂടത്തിന്റെ കണ്ണുതുറന്നിരുന്നുവെങ്കില്‍ മധുവിന് ഈ ഗതിവരുമായിരുന്നോ? എന്നിട്ടിപ്പോള്‍ മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടുകയും അപലപിക്കുകയും ചെയ്യുന്നത് ആരെ ബോധ്യപ്പെടുത്താനാണ്? ഇത് വെറും നാടകമായേ ജനം കരുതുകയുള്ളൂ. വനവാസികളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവരുടെ ഫണ്ടില്‍നിന്ന് എച്ചില്‍ നക്കുന്ന ഉദ്യോഗസ്ഥരെ നിലയ്‌ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ഇവിടെ ആവര്‍ത്തിക്കും. അപ്പോഴും ഇതുപോലെ നാടകം കളിക്കേണ്ടിവരും.

കണ്ണോളി സുനില്‍,

തേലപ്പിള്ളി,തൃശൂര്‍

പിന്നാക്കാവസ്ഥ പരിഹരിക്കണമെങ്കില്‍

സാമൂഹികമായ അസമത്വങ്ങള്‍ ഇല്ലാതാക്കുവാനും അവസരസമത്വം ഉറപ്പുവരുത്താനുമായി പ്രത്യേക ജനവിഭാഗങ്ങള്‍ക്കായി നാനാവിധ പദ്ധതികള്‍ സ്വാതന്ത്ര്യാനന്തരം നടപ്പിലാക്കി വരുന്നുണ്ട്. നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന ജാതീയത താഴേത്തട്ടിലുള്ളവരെ അങ്ങേയറ്റം പ്രതികൂലമായി ബാധിച്ചിരുന്നതിനാല്‍ അവര്‍ പ്രത്യേക പരിഗണനകള്‍ക്ക് അര്‍ഹരായിരുന്നു. എന്നാല്‍ ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറം പുതിയ സാമൂഹിക സാഹചര്യങ്ങളില്‍ ജാതി-മാതാധിഷ്ഠിതമായ പ്രത്യേക പരിഗണനകള്‍ (കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍) പൊതുവിഭാഗത്തെ വിപരീതമായി ബാധിക്കുന്നു. ബാഹ്യമായവയെക്കാള്‍ (ജാതീയത, വംശീയത തുടങ്ങിയവ) ആന്തരികമായതാണ് പിന്നാക്കാവസ്ഥയുടെ പ്രധാന കാരണങ്ങളെന്നത് വ്യക്തമാണെങ്കിലും മുഖ്യധാരാ സമൂഹത്തെയും ഭരണകൂടത്തെയും പഴിക്കുന്നത് ചിലര്‍ തുടരുകയാണ്.

ശരിയായ വിദ്യാഭ്യാസത്തിന്റെ അഭാവമാണ്  സാമൂഹികമായ പിന്നാക്കാവസ്ഥയുടെ പരമപ്രധാനമായ കാരണമെന്ന് നിസ്സംശയം പറയാം. അവസരങ്ങള്‍ കുറവ് എന്നതിനേക്കാള്‍ ആഭിമുഖ്യക്കുറവ് എന്നതാണ് ശരിയായ വസ്തുത. വിദ്യാലയങ്ങളില്‍ പോകുന്നുണ്ട് എന്നതിനപ്പുറം ക്രിയാത്മകമായി അധ്യയനത്തില്‍ ഏര്‍പ്പെടാന്‍ പലര്‍ക്കും കഴിയാത്തതിന്റെ കാരണമാകട്ടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മാതാപിതാക്കള്‍ വേണ്ടവിധം ഉള്‍ക്കൊള്ളുന്നില്ല എന്നതുമാണ്. 

കുടുംബത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്‌ക്ക് കൃത്യമായ വരുമാന സ്രോതസ്സ് ആവശ്യമാണ്. ഏതെങ്കിലുമൊരു തൊഴിലില്‍ നിപുണത നേടുകയും, അതിലൂടെ വരുമാനം കണ്ടെത്തുകയും ചെയ്യണ്ടത് വ്യക്തിയുടെ ഉത്തരവാദിത്വമാണ്. അതിനും മുന്‍പേ കുടുംബജീവിതം ആരംഭിക്കുന്നതും പിന്നാക്കാവസ്ഥയെ ക്ഷണിച്ചുവരുത്തും. കുടുംബാസൂത്രണത്തോടുള്ള വിമുഖതയും പിന്നാക്കാവസ്ഥയ്‌ക്കുള്ള കാരണങ്ങളിലൊന്നാണ്. സങ്കുചിത മതചിന്തകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഇത്തരുണത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതും അപലപിക്കപ്പെടേണ്ടതുമാണ്. സാമൂഹികമായ പിന്നാക്കാവസ്ഥ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കേണ്ടത് ആവശ്യമാണ്. ആനുകൂല്യങ്ങളിലൂടെ മാത്രം ഇല്ലാതാക്കാന്‍ സാധിക്കുന്നതല്ല അത്. 

ആഹാരം, ആരോഗ്യം, പാര്‍പ്പിടം എന്നിവ വ്യക്തിയുടെ അവകാശവും ഭരണകൂടത്തിന്റെ ബാധ്യതയുമാകുമ്പോള്‍ സ്വന്തം നിലയ്‌ക്കുള്ള ഉത്തരവാദിത്വങ്ങള്‍ വ്യക്തികളും നിര്‍വഹിക്കേണ്ടതുണ്ട്. അതുറപ്പുവരുത്തുന്നതിനുള്ള നിയമനിര്‍മ്മാണങ്ങള്‍ ആവശ്യമായിരിക്കുന്നു. അല്ലാത്ത പക്ഷം പുരോഗമനാശയങ്ങള്‍ സര്‍വാത്മനാ സ്വീകരിക്കുന്ന മുഖ്യധാരാ സമൂഹത്തെ അപമാനിക്കലാകുമത്. സാമ്പത്തിക സംവരണത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഊര്‍ജ്ജത്തിലൊരംശം സ്വയം തിരുത്താന്‍ ഉപയോഗിച്ചാല്‍ വളരെ നന്നായി. 

കഴിവു തെളിയിച്ചിട്ടും സംവരണത്തിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടമാകുന്ന പൊതുവിഭാഗത്തിന്റെ മാനസികാവസ്ഥയെപ്പറ്റി അല്‍പമെങ്കിലും ചിന്തിക്കാന്‍ എല്ലാവരും ശ്രമിക്കണം. അല്ലാത്തപക്ഷം ഒരു പരീക്ഷ ജയിക്കാന്‍ പല സമുദായങ്ങള്‍ക്ക് പല യോഗ്യതാ മാര്‍ക്കുകള്‍ വേണ്ടുന്ന ‘മതേതര’ രാജ്യമായി ഭാരതം ഇനിയും കാലങ്ങളോളം തുടരും. പെണ്‍കുട്ടികളുടെ വിവാഹപ്രായം പത്തായി കുറയ്‌ക്കാനാലോചിക്കുന്ന ‘മതേതര-പുരോഗമന’വാദികള്‍ കേള്‍ക്കുന്നുണ്ടോ ആവോ?

മണികണ്ഠന്‍ എ. ജി, കോതമംഗലം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍
India

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

പുതിയ വാര്‍ത്തകള്‍

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.