Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കണ്ണുതുറന്നാല്‍ നാടിന് നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2018, 02:30 am IST
in Vicharam

കെഎംഎംഎല്ലിന്റെ നിലവിലുള്ള സംവിധാനമായ ടോയോ പമ്പിങ് കേവലം മൂന്നുമീറ്റര്‍ ആഴത്തിലുള്ള കരിമണ്ണ് മൈനിങ് ചെയ്യാനേ ഉപകരിക്കൂ. ഇതാണ് മൂന്നുമീറ്ററിന് താഴെയുള്ള മുഴുവന്‍ കരിമണ്ണും നഷ്ടപ്പെടുന്നതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം മിനറല്‍ റിക്കവറിപ്ലാന്റ് സ്ഥാപിച്ചാല്‍ ഒരു പ്രദേശത്തെ മുഴുവന്‍ മണ്ണും അത് എത്ര ആഴത്തില്‍ നിന്നായാലും ശേഖരിക്കാനാകും എന്നതും പരീക്ഷിക്കപ്പെടേണ്ടതാണ്. കൂടാതെ ഖനനം ചെയ്ത സ്ഥലം ഉപയോഗശൂന്യമായ വെറും വെള്ളമണല്‍കൊണ്ട് നികത്താനും സാധിക്കും. അങ്ങനെയായാല്‍ പാരിസ്ഥിതികപ്രശ്‌നമോ ജനങ്ങളില്‍ ഭീതിയോ ഉയരില്ല. കോവില്‍ത്തോട്ടത്ത് മത്സ്യത്തൊഴിലാളികള്‍ ഒഴിഞ്ഞുപോകാനായി അവരുടെ ഭൂമിക്ക് നിശ്ചയിച്ച വില 28800 രൂപയാണ്. അതേസമയം, മറുഭാഗത്ത് വെള്ളനാത്തുരുത്തില്‍ ഐആര്‍ഇ നിശ്ചയിച്ച തുക 50000 രൂപയും. ഖനനപ്രദേശം ഏറ്റെടുക്കുമ്പോള്‍ കാട്ടുന്ന ഈ സുതാര്യതക്കുറവാണ് കെഎംഎംഎല്ലിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നുവരാന്‍ കാരണമായത്. 

ചവറ തീരത്ത് കാണപ്പെടുന്ന കരിമണലില്‍ 40.55 ശതമാനം ഇല്‍മനൈറ്റും 12.11 ശതമാനം സിലിമനൈറ്റും 6.8 ശതമാനം റൂട്ടൈലും 1.2 ശതമാനം സിര്‍ക്കോണുമാണ്. ഒരു ശതമാനത്തില്‍ താഴെ മോണോസൈറ്റുമുണ്ട്. ഒരുടണ്‍ കരിമണല്‍ വേര്‍തിരിച്ചെടുക്കുമ്പോള്‍ ശരാശരി 475 കിലോ ഇല്‍മനൈറ്റും 146 കിലോ സിര്‍കോണും 122 കിലോ സിലിമനൈറ്റും 61 കിലോ റൂട്ടൈലും കിട്ടും. ടൈറ്റാനിയം വ്യവസായത്തിന് ആവശ്യമായ പ്രധാന അയിരാണ് ഇവ. 25 ശതമാനം ഇല്‍മനൈറ്റ് അടങ്ങിയ കരിമണല്‍ ലോകത്ത് മറ്റൊരിടത്തുമില്ല എന്നതാണ് മറ്റൊരു വസ്തുത. ചവറയിലെ കരിമണലില്‍ മാത്രമാണ് 60 ശതമാനം ടൈറ്റാനിയം ഡയോക്‌സൈഡ് അടങ്ങിയിരിക്കുന്നത്. സിന്തറ്റിക് റൂട്ടൈലും ടൈറ്റാനിയം പിഗ്മെന്റും നിര്‍മിക്കാനുള്ള അസംസ്‌കൃതവസ്തുവാണ് ഇല്‍മനൈറ്റ്. റൂട്ടൈലാകട്ടെ ഇലക്‌ട്രോഡ് വ്യവസായത്തില്‍ അത്യന്താപേക്ഷിതവും. 

കരിമണല്‍ ഖനനം കാരണം പ്രതിവര്‍ഷം 80 മീറ്റര്‍ തീരഭാഗം കടല്‍കയറി നഷ്ടപ്പെടുന്നതായാണ് പരിസ്ഥിതിസംഘടനകളുടെ വാദം. എന്നാലിത് കമ്പനി അധികൃതര്‍ നിഷേധിക്കുന്നുണ്ട്. സ്വാഭാവിക പരിണാമമാണ് കടല്‍കയറ്റമെന്നാണ് മറുവാദം. അശാസ്ത്രീയഖനനം മൂലമാണ് ഇത് സംഭവിക്കുന്നതെന്നും നാട്ടുകാര്‍ക്കിടയില്‍ പരാതിയുണ്ട്. ഗുജറാത്തിലെ 60 ശതമാനം വ്യവസായങ്ങളിലും ഉള്ളടക്കം ടൈറ്റാനിയം ഡയോക്‌സൈഡും കരിമണലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന മറ്റ് മൂലകങ്ങളുമാണ്. തമിഴ്‌നാട്ടിലെ മണവാളന്‍കുറിച്ചിയില്‍ നിന്നുള്ള കരിമണലിലുള്ള സിലികോണിന്റെ സാന്നിധ്യത്തേക്കാള്‍ മൂന്നിരട്ടി ചവറയിലെ മണലിനുണ്ടെന്നാണ് പറയപ്പെടുന്നത്. പരിസ്ഥിതി സന്തുലിതാവസ്ഥയ്‌ക്ക് കോട്ടം തട്ടുമെന്ന് കരുതി നാം പാഴാക്കി കളയുന്നത് നാടിന്റെ സമ്പദ്ഘടന തന്നെ മാറ്റാനുള്ള സുവര്‍ണാവസരമാണ് എന്നതില്‍ രണ്ട് പക്ഷമില്ല. കരിമണല്‍ എന്ന് കൊച്ചുകുട്ടികള്‍ക്ക് വരെ അറിയുന്ന ധാതുമണലില്‍ ഇല്‍മനൈറ്റ്, ഗാര്‍നൈറ്റ്, റൂട്ടൈല്‍, ലൂക്കോസിന്‍, സിലിമനൈറ്റ്, നിര്‍കോണ്‍, മോണോസൈറ്റ് എന്നിവയാണ് അടങ്ങിയിരിക്കുന്നത്. ആധുനികലോകത്ത് ടൈറ്റാനിയത്തിന് പങ്കില്ലാത്ത ഒരു വ്യവസായവുമില്ല. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്ന ടൈറ്റാനിയം വേണ്ട രീതിയില്‍ നമുക്ക് പ്രയോജനം ചെയ്തിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. 

ചവറയിലെ സമാനസാഹചര്യത്തിലുള്ള കമ്പനികളെ ഏകോപിപ്പിച്ച് ഇവിടെ പ്രത്യേകവ്യവസായ മേഖലയായി പ്രഖ്യാപിച്ചാല്‍ നാടിന് ഗുണകരമാകും. ഇതിനോടൊപ്പം മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണവും അനുബന്ധ ചെറുകിടവ്യവസായങ്ങളും ആരംഭിക്കുന്നതോടെ നാട്ടുകാര്‍ക്കും പ്രയോജനപ്പെടും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തികമുന്നേറ്റത്തിനും വ്യവസായവല്‍ക്കരണം പ്രധാനമാണ് എന്നറിയാത്ത ഭരണാധികാരികളില്ല. എന്നാല്‍ ചില കോണുകളില്‍ നിന്നുള്ള സമ്മര്‍ദ്ദവും രാഷ്‌ട്രീയ ഇടപെടലും അതിന് വിഘാതം സൃഷ്ടിക്കുന്നു. 3000 കോടി രൂപ ചെലവില്‍ ‘മേക്ക് ഇന്‍ ഇന്ത്യ’യില്‍പ്പെടുത്തി പ്രത്യേക ടൈറ്റാനിയം വ്യവസായസോണ്‍ എന്ന നിര്‍ദ്ദേശം കെഎംഎംഎല്‍ പ്രൊട്ടക്ഷന്‍ ഫോറം എന്ന സംഘടന ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ട് മാസങ്ങള്‍ പിന്നിട്ടു. ഇതില്‍ നടപടിയോ തുടര്‍പ്രവര്‍ത്തനമോ ഇല്ലാത്തത് എത്രമാത്രം ശക്തരാണ് സ്വകാര്യലോബി എന്നതിനും, എന്താണ് സംസ്ഥാനം ഭരിക്കുന്നവരുടെ നയമെന്നതിനും തെളിവാണ്. 

കരിമണല്‍ എന്നത് കനകംതരുന്ന മണലാണ്. സാധാരണക്കാരില്‍ സാധാരണക്കാരന് വരെ ആര്‍ജിക്കാവുന്ന സമ്പത്തിന്റെ നിശ്ശബ്ദമായ സ്രോതസ്സ്. അതിനെ ഒരുവിഭാഗം മാത്രം ചൂഷണം ചെയ്ത് സമ്പന്നരാകുമ്പോള്‍ അര്‍ഹരായ വലിയൊരുജനത പട്ടിണിയില്‍ കഴിയുന്ന വിരോധാഭാസമാണ്. കോടാനുകോടികളുടെ ലാഭം നേടിക്കൊടുക്കുന്ന വ്യവസായത്തെ ഒരുവിഭാഗത്തിന് തീറെഴുതാനുള്ള നീക്കമാണോ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ നിശ്ശബ്ദതയ്‌ക്ക് പിന്നിലെന്ന് സംശയിച്ചാല്‍ എങ്ങനെ കുറ്റം പറയാനാകും. ജസ്റ്റിസ് ജോണ്‍മാത്യു കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എ.കെ.ആന്റണിസര്‍ക്കാരിന്റെ കാലത്ത് അനുവാദം നല്‍കുകയും ഏറ്റവും ഒടുവില്‍ 2016 ഏപ്രിലില്‍ സുപ്രിം കോടതി വിധിച്ചിട്ടും ഇന്നും സ്വകാര്യമേഖലയിലെ കരിമണല്‍ഖനനം ചവറയില്‍ നടക്കുന്നില്ല. ശക്തമായ ജനകീയപ്രതിഷേധങ്ങളാണ് കാരണം. അതേസമയം, പൊതുമേഖലയില്‍ നിലനിര്‍ത്തി ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയും വ്യവസായം ജനോപകാരപ്രദമാക്കുകയോ പൊതു-സ്വകാര്യപങ്കാളിത്ത സമ്പ്രദായത്തില്‍ കൃത്യമായ മേല്‍നോട്ടത്തോടെ വ്യവസായവളര്‍ച്ച നേടുകയോ ചെയ്യേണ്ടതുണ്ട്. ഇതിനൊപ്പം സമീപവാസികള്‍ക്കും ജീവിത നിലവാരം മെച്ചപ്പെടുത്താനും ജില്ലയിലാകെ അനുബന്ധവ്യവസായങ്ങളുടെ പറുദീസ തുറക്കാനും സാധിക്കണം. അതിന് ഇച്ഛാശക്തിയുള്ള ഒരുഭരണകൂടത്തിന്റെയും നട്ടെല്ലുള്ള ഭരണാധികാരികളുടെയും ഇടപെടലാണ് ആവശ്യം.

(അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

Samskriti

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

Samskriti

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.